ടാറ്റയുടെ കുത്തക തകർക്കാൻ കുഞ്ഞൻ ഇലക്ട്രിക് എസ് യു വിയുമായി എം ജിം മോട്ടോർസ് ; ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി

ഇന്ത്യയില്‍ ഹെക്‌ടര്‍ എസ്‌യുവിയുമായി വിപണിയിലെത്തി ക്ലച്ചുപിടിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ്. പിന്നീട് നമുക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ പരിചതമായി തുടങ്ങുന്നതിന്റെ തുടക്കകാലത്ത് ZS ഇവി പുറത്തിറക്കി എംജി നമ്മെ അമ്ബരപ്പിച്ചു. ഇതുവരെ കാര്യമായി ഒരു പരാതിയും പരിഭവവും കേള്‍പ്പിക്കാതെ മുന്നോട്ടു പോവുന്ന കമ്ബനി വൈദ്യുത വാഹന രംഗം കീഴടക്കാനുള്ള പുറപ്പാടിലാണ്.

ഇതിന്റെ ഭാഗമായി എംജി അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള കുഞ്ഞൻ ഇലക്‌ട്രിക് കാറിനെയും പുറത്തിറക്കിയിരുന്നു. മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാര്‍ കോമെറ്റിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തിരക്കേറിയ നഗര യാത്രകള്‍ക്ക് അത്യുമമായ വാഹനമായാണ് ഇപ്പോള്‍ കോമെറ്റിനെ കണക്കാക്കുന്നത്. കുറഞ്ഞ വലിപ്പവും മികച്ച ഇന്റീരയറും ചെറിയ യാത്രകള്‍ക്ക് മതിയായ റേഞ്ചുമെല്ലാം കോമെറ്റിന്റെ ഹൈലൈറ്റുകളായി.

എംജി കോമെറ്റിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റര്‍ ഇലക്‌ട്രിക് എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആ വാഹനത്തിനായുള്ള ഡിസൈൻ പേറ്റന്റും നേടിയിരിക്കുകയാണ് എംജി. ബോജുൻ യെപ് എന്ന കുഞ്ഞൻ എസ്‌യുവിയാണ് എംജി ബാഡ്‌ജിലേക്ക് അടുത്തതായി ചേക്കേറുക. അടുത്തിടെയാണ് ഈ മോഡല്‍ ചൈനീസ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

എംജിയുടെ മാതൃ കമ്ബനിയായ SAIC ഇന്ത്യയില്‍ ഈ ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡിസൈൻ പേറ്റന്റ് ഫയല്‍ ചെയ്തു കഴിഞ്ഞു. പക്ഷേ ഓള്‍-ഇലക്‌ട്രിക് എസ്‌യുവി എന്നത്തോടെ നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ഇതുവരെ വ്യക്തമല്ല. ഡിസൈൻ പേറ്റന്റില്‍ വ്യക്തമാകുന്നത് പോലെ, എം‌ജിയുടെ ഇന്ത്യയ്‌ക്കായുള്ള റീബ്രാൻഡ് ചെയ്‌ത ബോജുൻ യെപ്പ് ചൈന-സ്പെക്ക് മോഡലില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടരും. ഒരേയൊരു മാറ്റം മുന്നിലും പിന്നിലും ഉള്ള എംജി ബാഡ്‌ജുകള്‍ മാത്രമായിരിക്കും.അതായത് കോമെറ്റ് ഇലക്‌ട്രിക് കാറില്‍ കണ്ടതിന് സമാനമായ പരിഷ്ക്കാരങ്ങള്‍ മാത്രമായിരിക്കുമിത്.

3-ഡോര്‍ ലേഔട്ടുള്ള ഒരു റെട്രോ-തീം ഇവി എസ്‌യുവിയാണ് യെപ് എന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം. കോമെറ്റ് ഇവിക്ക് സമാനമായി നാല് സീറ്റര്‍ വാഹനം തന്നെയായിരിക്കും ഇതും. ഗ്ലോബല്‍ സ്മോള്‍ ഇലക്‌ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (GSEV) പങ്കിടുന്നതിനാല്‍ റേഞ്ചും ബാറ്ററി പായ്ക്കുമെല്ലാം ഇപ്പോള്‍ മൈക്രോ ഇലക്‌ട്രിക് കാറായ കോമെറ്റില്‍ കാണുന്നതിന് സമാനമാണ്.

യെപ്പിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ലളിതമായ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പരുക്കൻ രൂപത്തിലുള്ള ബമ്ബര്‍, ബോഡിയുടെ താഴത്തെ പകുതിയില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, ബള്‍ക്കി പ്രോട്രഡ് വീല്‍ ആര്‍ച്ചുകള്‍, നേരായ റിയര്‍ എൻഡ് ഡിസൈൻ എന്നിവയാണ് ബോജുൻ യെപ്പിന്റെ മറ്റ് ഡിസൈൻ സവിശേഷതകള്‍. ചൈനയില്‍, ടെയില്‍‌ഗേറ്റില്‍ വ്യക്തിഗതമാക്കിയ സന്ദേശങ്ങള്‍ കാണിക്കാൻ കഴിയുന്ന ഒരു ഓപ്‌ഷണല്‍ എല്‍സിഡി സ്‌ക്രീൻ വരെ ഇതിന് ലഭിക്കുന്നുണ്ട്.

കോമറ്റ് ഇവിയുടെ കാര്യത്തിലെന്നപോലെ, ബാറ്ററി പായ്ക്ക് പ്രാദേശികമായി ലഭിക്കുന്നതിനാല്‍ ഇന്ത്യ-സ്പെക് മോഡലിന് അതിന്റെ സ്പെസിഫിക്കേഷനില്‍ വ്യത്യാസമുണ്ടാകാം. ഗുജറാത്തിലെ ഹാലോളിലെ രണ്ടാമത്തെ പ്ലാന്റിന് ധനസഹായം നല്‍കുന്നതിനായി എംജി ഇന്ത്യയുടെ രണ്ടാം ഘട്ട നിക്ഷേപത്തിന് ശേഷം മാത്രമേ യെപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.