ടാറ്റയുടെ കുത്തക തകർക്കാൻ കുഞ്ഞൻ ഇലക്ട്രിക് എസ് യു വിയുമായി എം ജിം മോട്ടോർസ് ; ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി

ഇന്ത്യയില്‍ ഹെക്‌ടര്‍ എസ്‌യുവിയുമായി വിപണിയിലെത്തി ക്ലച്ചുപിടിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ്. പിന്നീട് നമുക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ പരിചതമായി തുടങ്ങുന്നതിന്റെ തുടക്കകാലത്ത് ZS ഇവി പുറത്തിറക്കി എംജി നമ്മെ അമ്ബരപ്പിച്ചു. ഇതുവരെ കാര്യമായി ഒരു പരാതിയും പരിഭവവും കേള്‍പ്പിക്കാതെ മുന്നോട്ടു പോവുന്ന കമ്ബനി വൈദ്യുത വാഹന രംഗം കീഴടക്കാനുള്ള പുറപ്പാടിലാണ്.

ഇതിന്റെ ഭാഗമായി എംജി അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള കുഞ്ഞൻ ഇലക്‌ട്രിക് കാറിനെയും പുറത്തിറക്കിയിരുന്നു. മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാര്‍ കോമെറ്റിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തിരക്കേറിയ നഗര യാത്രകള്‍ക്ക് അത്യുമമായ വാഹനമായാണ് ഇപ്പോള്‍ കോമെറ്റിനെ കണക്കാക്കുന്നത്. കുറഞ്ഞ വലിപ്പവും മികച്ച ഇന്റീരയറും ചെറിയ യാത്രകള്‍ക്ക് മതിയായ റേഞ്ചുമെല്ലാം കോമെറ്റിന്റെ ഹൈലൈറ്റുകളായി.

എംജി കോമെറ്റിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റര്‍ ഇലക്‌ട്രിക് എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആ വാഹനത്തിനായുള്ള ഡിസൈൻ പേറ്റന്റും നേടിയിരിക്കുകയാണ് എംജി. ബോജുൻ യെപ് എന്ന കുഞ്ഞൻ എസ്‌യുവിയാണ് എംജി ബാഡ്‌ജിലേക്ക് അടുത്തതായി ചേക്കേറുക. അടുത്തിടെയാണ് ഈ മോഡല്‍ ചൈനീസ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

എംജിയുടെ മാതൃ കമ്ബനിയായ SAIC ഇന്ത്യയില്‍ ഈ ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡിസൈൻ പേറ്റന്റ് ഫയല്‍ ചെയ്തു കഴിഞ്ഞു. പക്ഷേ ഓള്‍-ഇലക്‌ട്രിക് എസ്‌യുവി എന്നത്തോടെ നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ഇതുവരെ വ്യക്തമല്ല. ഡിസൈൻ പേറ്റന്റില്‍ വ്യക്തമാകുന്നത് പോലെ, എം‌ജിയുടെ ഇന്ത്യയ്‌ക്കായുള്ള റീബ്രാൻഡ് ചെയ്‌ത ബോജുൻ യെപ്പ് ചൈന-സ്പെക്ക് മോഡലില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടരും. ഒരേയൊരു മാറ്റം മുന്നിലും പിന്നിലും ഉള്ള എംജി ബാഡ്‌ജുകള്‍ മാത്രമായിരിക്കും.അതായത് കോമെറ്റ് ഇലക്‌ട്രിക് കാറില്‍ കണ്ടതിന് സമാനമായ പരിഷ്ക്കാരങ്ങള്‍ മാത്രമായിരിക്കുമിത്.

3-ഡോര്‍ ലേഔട്ടുള്ള ഒരു റെട്രോ-തീം ഇവി എസ്‌യുവിയാണ് യെപ് എന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം. കോമെറ്റ് ഇവിക്ക് സമാനമായി നാല് സീറ്റര്‍ വാഹനം തന്നെയായിരിക്കും ഇതും. ഗ്ലോബല്‍ സ്മോള്‍ ഇലക്‌ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (GSEV) പങ്കിടുന്നതിനാല്‍ റേഞ്ചും ബാറ്ററി പായ്ക്കുമെല്ലാം ഇപ്പോള്‍ മൈക്രോ ഇലക്‌ട്രിക് കാറായ കോമെറ്റില്‍ കാണുന്നതിന് സമാനമാണ്.

യെപ്പിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ലളിതമായ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പരുക്കൻ രൂപത്തിലുള്ള ബമ്ബര്‍, ബോഡിയുടെ താഴത്തെ പകുതിയില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, ബള്‍ക്കി പ്രോട്രഡ് വീല്‍ ആര്‍ച്ചുകള്‍, നേരായ റിയര്‍ എൻഡ് ഡിസൈൻ എന്നിവയാണ് ബോജുൻ യെപ്പിന്റെ മറ്റ് ഡിസൈൻ സവിശേഷതകള്‍. ചൈനയില്‍, ടെയില്‍‌ഗേറ്റില്‍ വ്യക്തിഗതമാക്കിയ സന്ദേശങ്ങള്‍ കാണിക്കാൻ കഴിയുന്ന ഒരു ഓപ്‌ഷണല്‍ എല്‍സിഡി സ്‌ക്രീൻ വരെ ഇതിന് ലഭിക്കുന്നുണ്ട്.

കോമറ്റ് ഇവിയുടെ കാര്യത്തിലെന്നപോലെ, ബാറ്ററി പായ്ക്ക് പ്രാദേശികമായി ലഭിക്കുന്നതിനാല്‍ ഇന്ത്യ-സ്പെക് മോഡലിന് അതിന്റെ സ്പെസിഫിക്കേഷനില്‍ വ്യത്യാസമുണ്ടാകാം. ഗുജറാത്തിലെ ഹാലോളിലെ രണ്ടാമത്തെ പ്ലാന്റിന് ധനസഹായം നല്‍കുന്നതിനായി എംജി ഇന്ത്യയുടെ രണ്ടാം ഘട്ട നിക്ഷേപത്തിന് ശേഷം മാത്രമേ യെപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.