കേരളത്തിലെ കോളേജുകളിൽ സീറ്റുകൾ ഒഴിവ്. ഇത്തവണ മൂന്നു ലക്ഷത്തിലേറെ പേർ പ്ലസ് ടു വിജയിച്ചെങ്കിലും ബിരുദത്തിനുചേരാൻ വേണ്ടത്ര താത്പര്യം കാണിക്കാതെ വിദ്യാർഥികൾ.
ഡിഗ്രി പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്മെന്റ് പൂർത്തിയായപ്പോൾ മുൻവർഷത്തെക്കാൾ ഗണ്യമായി അപേക്ഷകർ കുറവാണ്.
ശാസ്ത്ര വിഷയങ്ങളോട് വിദ്യാർത്ഥികൾ കാണിക്കുന്ന വിമുക്തതയാണ് ഏറെ ആശ്ച്വര്യ പെടുത്തുന്നത്.കേരള സർവകലാശാലയിൽ 153 കോളേജുകളാണ് നിലവിലുള്ളത്.ഇതിൽ സയൻസ് വിഷയങ്ങളിൽ മാത്രം ആയിരത്തോളം സീറ്റുകൾ ഇതിടോകം ഒഴിവുണ്ട്.
കെമിസ്ട്രി-198, ഫിസിക്സ്-194, കണക്ക്-157, ബോട്ടണി-120, സുവോളജി-114 എന്നിങ്ങനെയാണ് വിവിധ കോളേജുകളിലെ ഒഴിവുകൾ. ചില കോളേജുകളിൽ ബി.എസ്സി. സൈക്കോളജി, ബി.എ. ഇംഗ്ലീഷ്, ഹോം സയൻസ് തുടങ്ങിയവ ഒഴിഞ്ഞുകിടക്കുന്നു. കേരളയിലെ ആകെ വരുന്ന 27000-ഓളം യു.ജി സീറ്റുകളിൽ ഒമ്പതിനായിരത്തോളം സീറ്റുകളും കഴിഞ്ഞ വർഷം കാലിയായിരുന്നു