‘പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം’; നിയമസാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകള്‍ തന്റെ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ നടന്ന പാട്ടിദാര്‍ കമ്മ്യൂണിറ്റി പരിപാടിയിലാണ് ഭൂപേന്ദ്ര പട്ടേല്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. വേദിയിലേക്ക് വരുമ്പോള്‍, (സംസ്ഥാന ആരോഗ്യമന്ത്രി) റുഷികേശ്ഭായ് പട്ടേല്‍ എന്നോട് പറഞ്ഞു, പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവങ്ങള്‍ പുനഃപരിശോധിക്കണമെന്നും എല്ലാ വശങ്ങളിലും ഒരു പഠനം നടത്തണമെന്നും.

പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യണം മുഖ്യമന്ത്രി പറഞ്ഞു. ”ഭരണഘടന തടസ്സമാകുന്നില്ലെങ്കില്‍ അതിനായി ഞങ്ങള്‍ പഠനം നടത്തും. നല്ല ഫലങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ ശ്രമവും നടത്തും ”അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.

2015ല്‍ കമ്മ്യൂണിറ്റിയുടെ ക്വാട്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പട്ടീദാര്‍ ഗ്രൂപ്പായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പാണ് (എസ്പിജി) പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും നിരവധി പാട്ടിദാര്‍ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അഹമ്മദാബാദിലെ ജമാല്‍പൂര്‍-ഖാദിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രതിപക്ഷ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെദാവാല പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതി. ”ഇത് ഒരു ഹിന്ദു-മുസ്ലിം പ്രശ്നമല്ല, മറിച്ച് രണ്ട് കുടുംബങ്ങളെ ബാധിക്കുന്നു,” ഇമ്രാന്‍ ഖെദാവാല ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

”പെണ്‍കുട്ടിയുടെ കുടുംബം തകരുന്നു, അവര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നു, അതിനാല്‍ അവരുടെ സമ്മതം നിര്‍ബന്ധമാക്കണം. പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒളിച്ചോടുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത അത്തരം നിരവധി കേസുകള്‍ എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. നിയമസഭയുടെ വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ബില്‍ കൊണ്ടുവരണമെന്ന് ഇമ്രാന്‍ ഖേദാവാല ആവശ്യപ്പെടുകയും അതിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. ”ഈ ബില്‍ കൊണ്ടുവരേണ്ടത് പ്രധാനമാണ്, കാരണം കുട്ടികള്‍ ഇന്ന് മാതാപിതാക്കളുടെ നിയന്ത്രണത്തിലല്ല. അവര്‍ നിഷ്‌കളങ്കരായിരിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

രക്ഷാകര്‍തൃ സമ്മതം കൂടി ഉള്‍പ്പെടുത്തി സംസ്ഥാന വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ബിജെപി നിയമസഭാംഗം ഫതേസിന്‍ ചൗഹാന്റെ ആവശ്യം ഖേദാവാലയുടെ പാര്‍ട്ടി സഹപ്രവര്‍ത്തകയും എംഎല്‍എയുമായ ജെനിബെന്‍ താക്കൂര്‍ നിയമസഭയില്‍ ഉന്നയിച്ചതിന് നാലു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഞായറാഴ്ച പ്രഖ്യാപനം.

പെണ്‍കുട്ടി താമസിക്കുന്ന അതേ താലൂക്കില്‍ തന്നെ പ്രാദേശിക സാക്ഷികളുടെ സാന്നിധ്യത്തിലും മാതാപിതാക്കളുടെ സമ്മതത്തോടെയും പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 2009ലെ ഗുജറാത്ത് രജിസ്ട്രേഷന്‍ ഓഫ് മാര്യേജസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് രണ്ട് എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.