മൊബൈല്‍ ഇന്‍റെര്‍നെറ്റ് സ്പീട് ഇന്ത്യ 131ാം സ്ഥാനത്ത്.

ഡല്‍ഹിനിലവിലെ അത്യാധുനിക സാങ്കേതിക യുഗത്തില്‍ മൊബൈല്‍ കബനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പ്രതിദിനം 2 ജിബി മുതല്‍ 4 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു. കുറച്ചുകൂടി പണം ചിലവഴിച്ച്‌ കൂടുതല്‍ ദൈനംദിന ഡാറ്റ നേടാനാകുന്ന പ്ലാനുകളുമുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന കമ്ബനികളുമുണ്ട്.എന്നിരുന്നാലും, മൊബൈല്‍ ഡാറ്റയില്‍ നാം എത്രമാത്രം ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാറുണ്ടോ?പ്രതിദിനം 2 ജിബി, 3 ജിബി ഡാറ്റ ഉപയോഗിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? അതിന് നിരവധി കാരണങ്ങളുണ്ട്. ഗെയിമുകള്‍ കളിക്കാനും ഡൗണ്‍ലോഡുകള്‍ നടത്താനും പലരും വൈഫൈ ഉപയോഗിക്കുന്നു.മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത പരിശോധിക്കുന്ന ഒക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച്‌, സെപ്റ്റംബര്‍ മാസത്തെ ലോകത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് റാങ്കിംഗില്‍ 138 രാജ്യങ്ങളില്‍ 131-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോള ശരാശരി ഡൌണ്‍‌ലോഡ് വേഗത 35.26 എം‌ബി‌പി‌എസ് ആണ്, ഇന്ത്യയില്‍ ഇത് 12.07 എം‌ബി‌പി‌എസ് ആണ്. അപ്‌ലോഡ് വേഗത നോക്കിയാല്‍ ആഗോള ശരാശരി 11.22 എംബിപിഎസ് ആണ്, ഇന്ത്യയില്‍ ഇത് 4.31 എംബിപിഎസ് ആണ്.അയല്‍രാജ്യങ്ങളായ ശ്രീലങ്ക (102), പാകിസ്ഥാന്‍ (116), നേപ്പാള്‍ (117) എന്നിവ ആഗോള സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 121 എംബിപിഎസ് വേഗതയുള്ള ദക്ഷിണ കൊറിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. ദക്ഷിണ കൊറിയയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഇന്ത്യയിലെ നിശ്ചിത ബ്രോഡ്‌ബാന്‍ഡ് വേഗതയേക്കാള്‍ ഇരട്ടിയാണ്.360p റെസല്യൂഷനോടുകൂടിയ ഒരു YouTube വീഡിയോ ഒരു മണിക്കൂര്‍ കാണുന്നത് 280 Mb ഡാറ്റ ഉപയോഗിക്കുന്നു. അതേ വീഡിയോ 720p റെസൊല്യൂഷനില്‍ കാണാന്‍ 600 MB ഡാറ്റ വേണം. ഫേസ്ബുക്കില്‍ ഒരു മണിക്കൂര്‍ വീഡിയോ കാണാന്‍ 300 എംബിയും നെറ്റ്ഫ്ലിക്സില്‍ കുറഞ്ഞ റെസല്യൂഷന്‍ വീഡിയോയുടെ ഒന്നര മണിക്കൂര്‍ 650 എംബിയുമാണ്.രണ്ട് മണിക്കൂര്‍ Google Chrome ഉപയോഗിക്കുന്നത് 150 MB ഡാറ്റ ഉപയോഗിക്കുന്നു. നിങ്ങള്‍ ഇതെല്ലാം ഒരു ദിവസം കൊണ്ട് ചെയ്താലും, 2 ജിബി ഡാറ്റ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. ഇവിടെയാണ് വാരിക്കോരി മൊബൈല്‍ ഡാറ്റ സൌജന്യമായി നല്‍കുന്നതിലെ പൊള്ളത്തരം വ്യക്തമാകുന്നത്. ഡാറ്റയേക്കാള്‍ വേഗതയുള്ള നെറ്റാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ നല്‍കേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.