മോഷണങ്ങള്‍ പതിവായതോടെ തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരരക്ഷ. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.. തക്കാളിക്ക് കഴിഞ്ഞ ഒരുമാസത്തലേറെയായി വന്‍വിലക്കയറ്റമാണുണ്ടായിരിക്കുന്നത്.
വില വർധിക്കുന്ന സാഹചര്യത്തിൽ മോഷണം പതിവാകുന്നതിനാൽ തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്.
കര്‍ണാടകയില്‍ വിവിധ തോട്ടങ്ങളില്‍ മോഷണം നടന്നിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന തക്കാളിയാണ് തോട്ടങ്ങളില്‍ നിന്ന് മോഷ്ടിക്കുന്നത്. ചാമരാജനഗറിലെ കബ്ബെപുരയില്‍ ഒന്നര ഏക്കര്‍ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച അജ്ഞാതർ നശിപ്പിച്ചിരുന്നു.
നേരത്തെ കോലാറില്‍ നിന്ന് രാജാസ്ഥാനിലേക്ക് കൊണ്ടു പോയ 20 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവര്‍ മറിച്ചുവിറ്റിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ കര്‍ഷകനെ ആക്രമിച്ച് തക്കാളി കവര്‍ന്നതായും വാർത്തകൾ ഉണ്ടായിരുന്നു.