മകളുടെ അവസ്ഥ; അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ എന്നെന്നും അലട്ടിയിരുന്ന ആ സ്വകാര്യ ദുഃഖം ഇങ്ങനെ.

ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സംവിധായകന്‍ സിദ്ധിഖ് ഇനിയില്ല. സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തെക്കുറിച്ച്‌ അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. സിദ്ധിഖ് തന്റെ സിനിമകളിലൂടെ കൊണ്ടുവന്ന നര്‍മങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ്. എന്നാല്‍ മറ്റുള്ളവരെ ഒരുപാട് ചിരിപ്പിക്കുന്ന സിദ്ധിഖിന്റെ ജീവിതത്തില്‍ വിടാതെ പിന്‍തുടരുന്ന ഒരു വേദനയുണ്ടായിരുന്നു.

ഒരു ചാനല്‍ പരിപാടിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് പ്രതികരിക്കവെയാണ് ആ വേദനയെ കുറിച്ച്‌ സിദ്ധിഖ് സംസാരിച്ചത്.ആ വേദന എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്. തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധിഖ് തുടങ്ങിയത്. എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്. അവള്‍ ഒരു വികലാംഗയാണ്.

അതെന്നും എന്റെ ഒരു ദുഃഖമാണ്. നമ്മള്‍ തീരുമാനിക്കുന്ന കാര്യമൊന്നുമല്ല അത്, അത് ദൈവത്തിന്റെ കൈയ്യിലാണ്. അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ടു പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ. എന്റെ ഒരു വീക്‌നസ്സ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് വരുന്നതാണ് എന്റെ സന്തോഷം.

വീട്ടില്‍ വന്നാല്‍ പിന്നെ വീട്ടിലുണ്ടാവും, വളരെ വിരളമായേ പുറത്തേക്കു പോകൂ. കൂടുതല്‍ പുറത്താണ് എന്റെ ജോലി, അതുകൊണ്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല. പക്ഷെ അവിടെ ഒരു പ്രശ്‌നമുണ്ട്, ഞാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വീട്ടിലേക്ക് വരുമ്ബോള്‍, ഭാര്യയും മക്കളും പുറത്തു പോകാന്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഭാര്യയ്ക്ക് അത്ര താത്പര്യമില്ല, എന്നാലും മക്കള്‍ എന്റെ വരവിനായി കാത്തിരിക്കും. എനിക്കു വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ആ സാക്രിഫൈസ് തന്നെയാണ് എന്റെ ശക്തി- സിദ്ധിഖ് പറഞ്ഞു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.