അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും

അരിവാള്‍ രോഗികളുടെ ആരോഗ്യപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അരിവാള്‍ രോഗികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. അരിവാള്‍ രോഗികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കളക്ട്രേറ്റില്‍ നടന്ന ശില്‍പ്പശാല തീരുമാനിച്ചു.
സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതര്‍ക്കായി ജില്ലയിലെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ – സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും സംയുക്തമായാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ ആരോഗ്യം, തൊഴില്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. രോഗികള്‍, രോഗവാഹകര്‍ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ രജിസ്റ്റര്‍ ഉണ്ടാക്കണം. ജില്ലയില്‍ നിലവില്‍ 1080 സിക്കില്‍ സെല്‍ അനീമിയ രോഗികളാണ് ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 612 രോഗികള്‍ പട്ടികവര്‍ഗ്ഗക്കാരാണ്. ഇവര്‍ക്ക് സൗജന്യ ചികിത്സയോടൊപ്പം പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വൈത്തിരി താലൂക്കിലുള്ള 120 സിക്കില്‍ സെല്‍ രോഗികളുള്ളതില്‍ 35 പേര്‍ക്ക് ജൂണ്‍ വരെയും 85 പേര്‍ക്ക മേയ് വരെയും പെന്‍ഷന്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 341 രോഗികളില്‍ 206 പേര്‍ക്ക് ജൂലൈ വരെയും 135 പേര്‍ക്ക് ജൂണ്‍ വരെയും പെന്‍ഷന്‍ നല്‍കി. മാനന്തവാടി താലൂക്കിലെ 152 രോഗികള്‍ക്ക് ജൂണ്‍ വരെയുള്ള പെന്‍ഷന്‍ നല്‍കി. മറ്റു വിഭാഗത്തിലെ പെന്‍ഷന്‍ കുടിശ്ശികയുള്ള രോഗികള്‍ക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സിക്കിള്‍ സെല്‍ അനീമിയ സര്‍ട്ടിഫിക്കറ്റുള്ള രോഗികളെ തരം തിരിവുകളില്ലാതെ ഭിന്നശേഷി പട്ടികയില്‍ പരിഗണിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് പ്രപ്പോസല്‍ നല്‍കാനും നിര്‍ദ്ദേശിച്ചു. അടുത്ത മാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം സിക്കില്‍സെല്‍ അനീമിയ രോഗികളെയും ഉള്‍പ്പെടുത്തി രണ്ടാം ഘട്ട ശില്‍പ്പശാല നടത്തും. സിക്കില്‍ സെല്‍ അനീമിയ രോഗികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ ഇള്‍പ്പെടുത്തണമെന്നും ശില്‍പ്പശാലയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. കളക്ട്രേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സഹീറുദ്ധീന്‍ വിഷയാവതരണം നടത്തി. വിവിധ വകുപ്പ് പ്രതിനിധികളും സന്നദ്ധ സംഘടനകളും ഈ മേഖലയില്‍ നടപ്പിലാക്കുന്നതും, നടപ്പാക്കേണ്ടതുമായ പദ്ധതികള്‍ വിശദീകരിച്ചു.
എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍, സിക്കിള്‍ സെല്‍ രോഗ ബാധിതരുടെ സംഘടനാ പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.