പുരുഷന്മാര്‍ക്ക് പോലും അസൂയ, ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി ഇവർ, നീളം 11.81 ഇഞ്ച്!

മീശയും താടിയും ഒന്നും പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു വനിത. ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പേര് എറിൻ ഹണികട്ട് എന്നാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള താടിയുള്ള വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണിവർ.

അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള എറിൻ ഹണികട്ട് എന്ന 38 -കാരി കഴിഞ്ഞ രണ്ടു വർഷക്കാലമായി താടി നീട്ടിവളർത്തുകയാണ്. ഇപ്പോൾ ഇവരുടെ താടിക്ക് 11.81 ഇഞ്ച് നീളമുണ്ട്. സാമൂഹികമായ എല്ലാ എതിർപ്പുകളെയും മറികടന്നാണ് ഇവർ ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ റിപ്പോർട്ട് പ്രകാരം ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇവരുടെ മുഖത്തെ അമിതമായ രോമവളർച്ചയ്ക്ക് കാരണം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്.

മറ്റൊരു വിധത്തിലുള്ള ഹോർമോണുകളോ സപ്ലിമെന്റുകളോ തന്റെ ശരീരത്തിൽ കുത്തിവച്ചല്ല മുഖത്ത് രോമം വളർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖത്തെ അമിതമായ ഈ രോമവളർച്ച ആദ്യമൊക്കെ ഇവരെ വലിയ സമ്മർദ്ദത്തിൽ ആക്കിയിരുന്നെങ്കിലും ഇപ്പോൾ തനിക്ക് അതൊരു പ്രശ്നമേ അല്ല എന്നാണ് എറിൻ ഹണികട്ട് പറയുന്നത്. 75 -കാരിയായ വിവിയൻ വീലറുടെ പേരിലുള്ള ലോക റെക്കോർഡ് ആണ് ഇപ്പോൾ ഹണികട്ട് തകർത്തത്. 10.04 ഇഞ്ച് ആണ് വിവിയൻ വീലറുടെ താടിയുടെ നീളം. നിലവിലെ കണക്കുകൾ പ്രകാരം ഹണികട്ടിന്റെ താടിക്ക് 11.81 ഇഞ്ച് നീളമുണ്ട്.

പതിമൂന്നാം വയസ്സുമുതലാണ് ഹണിക്കട്ടിന്റെ മുഖത്ത് അമിത രോമവളർച്ച പ്രത്യക്ഷമായി തുടങ്ങിയത്. ഇത് അവളെ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആക്കുകയും അതിൽ നിന്നും രക്ഷപ്പെടുന്നതിനായി നിരന്തരമായി ഷേവ് ചെയ്യുകയും വാക്സ് ചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. പത്തുവർഷക്കാലത്തോളം തൻറെ താടി രോമങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി അവർ പലവിധ കാര്യങ്ങളും ചെയ്തു. ഒടുവിൽ കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞതോടെ ഷേവ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതും ഒക്കെ ബുദ്ധിമുട്ടായി മാറി. തുടർന്നാണ് തൻറെ ജീവിതപങ്കാളിയുടെ കൂടെ പ്രോത്സാഹനത്തോടെ എറിൻ ഹണികട്ട് താടി നീട്ടി വളർത്തി തുടങ്ങിയത്. ഇതിനിടയിൽ പലപ്പോഴും താടിയുടെ നീളം കുറയ്ക്കും ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷക്കാലമായി യാതൊരു വിധത്തിലുള്ള വെട്ടിച്ചുരുക്കലുകളും തൻറെ താടിയിൽ വരുത്തിയിട്ടില്ല എന്നാണ് ഹണികട്ട് പറയുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.