ന്യൂഡല്‍ഹി: ഇന്ത്യ 6ജി യുഗത്തിലേക്ക് ഉടൻ പ്രവേശിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തില്‍തന്നെ ഏറ്റവും കുറഞ്ഞ തുകയില്‍ ഡേറ്റാ പ്ലാനുകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങൾ പറഞ്ഞത്.
6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ ഇന്ത്യ 5ജിയില്‍നിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യത്ത് ഉടനീളം 5ജി സേവനങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു . രാജ്യത്തെ 22 മേഖലകളിലും വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയെന്ന ജിയോയുടെ പ്രഖ്യാപനമാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്.
ഡൈവേഴ്‌സ് റേഡിയോ ഫ്രീക്വന്‍സി വഴി രാജ്യത്തിന്റെ എല്ലാഭാഗത്തും ഹൈ- സ്പീഡ് വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ജിയോയുടെ അവകാശവാദം. ഡേറ്റാ ഹൈവേകള്‍, വ്യത്യസ്ത സ്‌പെക്ട്രം ബാന്‍ഡുകള്‍ എന്നിവ വഴിയാണ് ഇത് സാധ്യമാക്കിയത്.
ഓഗസ്റ്റ് 11-ഓടെ ആവശ്യമായ എല്ലാ പരിശോധനകളും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് പൂര്‍ത്തിയാക്കിയെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ജിയോയ്ക്ക് പിന്നാലെ ഭാരതി എയര്‍ടെല്ലും രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുകയാണ്.നിലവില്‍തന്നെ സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാള്‍ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ്‌സ് വരെയാണ് 5ജിക്ക് കൈവരിക്കാവുന്ന വേഗമെന്നും പ്രധാനമന്ത്രി പറഞ്ഞു .