മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാലളക്കുന്ന 1415 കർഷകർക്ക് 6728816/- രൂപ
ഓണത്തോടനുബന്ധിച്ച് അധികവില നൽകി മാനന്തവാടിക്ഷീരസംഘം.
ഏപ്രിൽ, മെയ്, ജൂൺ, ജൂലായ് മാസത്തെ പാലിന് ലിറ്ററിന് ഒരു രൂപ അമ്പത് പൈസ പ്രകാരവും , ജൂലായ് മാസം സംഭരിച്ച പാലിന് മിൽമനൽകുന്ന ലിറ്ററിന് രണ്ട് രൂപപ്രകാരമുള്ള തുകയും ചേർത്താണ് കർഷകർക്ക് നൽകിയത്.
കഴിഞ്ഞ ജൂൺ മാസാരംഭത്തിൽക്ഷീര കർഷകർക്ക് പാലിന് അധികവില ഇരുപത് ലക്ഷത്തിലേറെ രൂപ കർഷകർക്ക് അധികവിലയായി മാനന്തവാടി സംഘം നൽകിയിരുന്നു.
ക്ഷീരമേഖലയിൽ ശ്രദ്ധേയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന മാനന്തവാടി ക്ഷീരസംഘം 60-ാം വാർഷികത്തിന്റെ ഭാഗമായി കർഷകർക്ക് പലിശ രഹിത പശുവായ്‌പാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 60 കർഷകർക്ക് 80000 രൂപ പ്രകാരമാണ് വായ്പ നൽകുന്നത്. അധികവില നൽകുന്നതിന്റെ ഉദ്ഘാടനം ക്ഷീരസംഘം ഹാളിൽ വെച്ച് മാനന്തവാടി എംഎൽഎ ഒ.ആർ കേളു തുക കൈമാറി നിർവഹിച്ചു.
സംഘം പ്രസിഡന്റ് പി ടി ബിജു അദ്ധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് കന്ന് കാലികളിലെ രോഗപ്രതിരോധ മാർഗങ്ങൾ എന്ന വിഷയത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ.വി.ആർ താര ക്ലാസെടുത്തു. സംഘംഡയറക്ടർ
സണ്ണിജോർജ് സ്വാഗതവും സെക്രട്ടറി എം എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







