ഭൂമിക്കടിയില്‍ മുത്തുകള്‍; കുഴിച്ചെടുക്കാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ: മുത്തുകളുടെ കലവറയായി മധ്യപ്രദേശിലെ ഗ്രാമം

ദാമോ: മുത്തുകളും മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷെ വിലയല്‍പം കൂടുതലായതുകൊണ്ട് ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിക്കാറാണ് പലരുടെയും പതിവ്. എന്നാല്‍ വീടിനടത്തു നിന്നും കുറച്ചു മുത്തുകള്‍ കിട്ടിയാലോ? മധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഖിർക്കയിലെ ബാലാകോട്ട് ഗ്രാമത്തിന് സമീപമുള്ള പ്രദേശത്തു നിന്നും പ്രദേശവാസികള്‍ മുത്തുകള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

ദാമോ ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നും ഇതിനു മുന്‍പ് മുത്തുകള്‍ കണ്ടെടുത്ത സംഭവമുണ്ടായിട്ടുണ്ട്. ബോറിയ, ടെണ്ടുഖേഡ ബ്ലോക്കുകളില്‍ നിന്നാണ് മുത്തുകള്‍ കുഴിച്ചെടുത്തത്. ഈ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും കറുത്ത മുത്തുകളാണ് കണ്ടെത്തിയത്. ഈയിടെയാണ് ബാലാകോട്ടില്‍ മുത്തുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതറിഞ്ഞയുടൻ ഗ്രാമവാസികൾ സ്ഥലം സന്ദർശിച്ച് പുലർച്ചെ തന്നെ മണ്ണ് കുഴിക്കാൻ തുടങ്ങി.കുട്ടികൾ മുതൽ പ്രായമായവർ വരെ മുത്തുകള്‍ക്കായി തിരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിലര്‍ക്ക് വിലപിടിപ്പുള്ള മുത്തുകള്‍ ലഭിക്കുകയും ചെയ്തു. 200 ഓളം ഗ്രാമീണർ ഓരോ ദിവസവും അതിരാവിലെ മുത്തുകൾ തേടി ഇവിടെയെത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 1 കിലോ കറുത്ത മുത്ത് വേർതിരിച്ചെടുത്തതായി ഗ്രാമവാസികൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ മുത്തുകള്‍ വിറ്റ് ചിലർ ഏകദേശം 10,000 മുതൽ 15,000 രൂപ വരെ സമ്പാദിച്ചിട്ടുണ്ട്. തൂക്കത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടെങ്കില്‍ 5000 മുതൽ 7000 രൂപ വരെ ലഭിക്കും. കഴിഞ്ഞ ഒരു മാസമായി ഗ്രാമവാസികൾ കുഴിയെടുക്കുകയാണെന്നും മിക്കവാറും എല്ലാവരും ഇവിടെയെത്താറുണ്ടെന്നും ബാലകോട്ട് നിവാസിയായ ജഗദീഷ് പറഞ്ഞു.കുറച്ച് ആളുകൾ കറുത്ത മുത്തുകളും മറ്റ് ചില മുത്തുകളും ശേഖരിച്ചിട്ടുണ്ട്. മാല അല്ലെങ്കില്‍ മറ്റ് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മുത്തുകളാണിവയെന്ന് പുരാവസ്തു ഗവേഷകൻ സുരേന്ദ്ര ചൗരസ്യ പറഞ്ഞു. ഗ്രാമവാസികള്‍ ശേഖരിക്കുന്ന മുത്തുകൾ മനോഹരവും മാലകളിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.