റോഡിൽ വജ്ര സഞ്ചി വീണു എന്ന് വ്യാജ സന്ദേശം; രത്നങ്ങൾ തേടി ജനം തപ്പോട് തപ്പ്: വീഡിയോ കാണാം.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്താറ്. ഇവയില്‍ പലതും യഥാര്‍ത്ഥമായ സംഭവങ്ങളുടെ തന്നെ നേര്‍ക്കാഴ്ചകളായിരിക്കും. ചിലതെല്ലാം കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവയും ആയിരിക്കും. എന്തായാലും യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്ക് തന്നെയാണ് എപ്പോഴും ഡിമാൻഡ് കൂടുതലുണ്ടാകാറ്.

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ.തിരക്കുള്ളൊരു പട്ടണഭാഗത്ത് റോ‍ഡിലായി ആളുകള്‍ കൂട്ടംകൂടി എന്തോ തിരയുന്നതാണ് വീഡിയോയിലുള്ളത്. പലര്‍ക്കും വീഡിയോകള്‍ കണ്ടെങ്കിലും എന്താണിത് സംഭവമെന്ന് വ്യക്തമായിട്ടില്ല.ഗുജറാത്തിലെ സൂറത്തിലെ ഒരു പട്ടണമാണിത്. സംഗതി എന്തെന്നാല്‍ ഇവിടെ, വീഡിയോകളില്‍ കാണുന്ന റോഡില്‍ ഒരു വ്യാപാരിയുടെ പക്കല്‍ നിന്ന് കോടികള്‍ വില മതിക്കുന്ന വജ്രങ്ങളടങ്ങിയ സഞ്ചി വീണുപോയതായി ഒര സന്ദേശം പ്രദേശത്ത് പ്രചരിച്ചു. ഈ സന്ദേശത്തിന്‍റെ ഉറവിടം വ്യക്തമല്ല.

എന്നാല്‍ സന്ദേശത്തിന് വലിയ പ്രചാരം കിട്ടിയതോടെ ആളുകള്‍ ഇവിടെയെത്തി തിരച്ചില്‍ തുടങ്ങുകയായിരുന്നു. സന്ദേശം പ്രചരിക്കുന്നതിന് അനുസരിച്ച്‌ കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതിനിടെ ചിലര്‍ക്ക് സ്ഥലത്ത് നിന്ന് വജ്രങ്ങള്‍ കിട്ടുക കൂടി ചെയ്തതോടെ ആളുകള്‍ക്ക് ആവേശമായി.പലരും റോഡും പരിസരസ്ഥലങ്ങളും വൃത്തിയാക്കി. ഇങ്ങനെയെങ്കിലും വജ്രം കിട്ടുമോ എന്ന് നോക്കി. വീഡിയോകളിലും ആളുകള്‍ റോഡില്‍ അടിച്ചുവാരുന്നതും മറ്റും കാണാം.

https://twitter.com/KalpeshPraj80/status/1705842408704110611?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705842408704110611%7Ctwgr%5Ee9509bb056b3688e221f29defd63095e92c911a6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-21488595912495278103.ampproject.net%2F2309082229000%2Fframe.html

എന്തായാലും സംഭവം വ്യാജസന്ദേശമായിരുന്നു എന്നതാണ് സത്യം. ചിലര്‍ക്ക് കിട്ടിയ വജ്രങ്ങളാകട്ടെ, അമേരിക്കൻ ഡയമണ്ട് എന്നറിയപ്പെടുന്ന വിലയില്ലാത്ത കല്ലുകളും ആയിരുന്നു.ആളുകളെ പറ്റിക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ചെയ്ത ‘പ്രാങ്ക്’ ആണ് ഇതെന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തല്‍. എന്തായാലും നിരവധി പേര്‍ ഇതില്‍ ‘വീണു’ എന്നതാണ് സത്യം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.