വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ഏറ്റവും വലിയ വിജയ സാദ്ധ്യതയുള്ള മന്ത്രി ആരെന്ന് അറിയുമോ?

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി താൻ ബാനറോ പോസ്റ്ററോ ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലാണ് ഗഡ്‌കരി മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഈ പുതിയ പ്രഖ്യാപനം നടത്തിയത്. നാഗ്‌പ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഗ‌ഡ്‌‌‌കരി. അടുത്ത തവണയും അദ്ദേഹം നാഗ്‌പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് ഉറപ്പായും കരുതാം. ഇന്ത്യയിലെ മികച്ച കേന്ദ്രമന്ത്രിമാരിൽ മുൻപന്തിയിലാണ് ഗഡ‌്‌കരിയുടെ സ്ഥാനം. മഹാരാഷ്ട്രയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ തന്നെ പ്രവർത്തന മികവിന്റെ പേരിൽ ഗഡ്‌‌‌കരി പ്രശംസ നേടിയിരുന്നു. അന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ നിരവധി ഹൈവേകളും ഫ്ളൈ ഓവറുകളും റോഡുകളും അദ്ദേഹം പൂർത്തീകരിച്ചു.

കേന്ദ്രഗതാഗതവകുപ്പ് മന്ത്രിയായപ്പോൾ ദേശീയപാതകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനമാണ് ഗഡ്കരിയുടെ നേതൃത്വത്തിൽ നടന്നതും തുടരുന്നതും. റോഡ് നിർമ്മാണത്തിന് ഏറ്റവും ആധുനിക യന്ത്രങ്ങൾക്കാണ് അദ്ദേഹം മുൻതൂക്കം നൽകുന്നത്. സമയമേറെ എടുക്കുന്ന റോഡ് നിർമ്മാണരീതി അദ്ദേഹം പാടെ മാറ്റിമറിച്ചു. പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ കാരണമാണ് റോഡ് നിർമ്മാണം നിലയ്ക്കുന്നത്. ഇത് ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ പരിഹരിക്കുന്നതിൽ ഗഡ്‌കരിയുടെ വൈദഗ്ദ്ധ്യം പ്രശംസനീയമാണ്. കേരളത്തിലെ തന്നെ ദേശീയപാതയുടെ നിർമ്മാണത്തിന് വിഘാതമായി നിലനിന്നിരുന്ന പല തർക്കങ്ങളും പരിഹരിച്ചതും നിർമ്മാണം തുടങ്ങിയതും ഗഡ്‌‌‌കരി മുൻകൈയെടുത്തതുകൊണ്ടു കൂടിയാണെന്നത് നിഷേധിക്കാനാവില്ല. നൂതന റോഡ് നിർമ്മാണവിദ്യകൾ അവലംബിച്ചതിലൂടെ ഒരുവശത്ത് നിർമ്മാണച്ചെലവ് കുറയ്ക്കുകയും എന്നാൽ മറുവശത്ത് റോഡ് നിർമ്മാണത്തിന്റെ ഗുണമേന്മ ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും ചെയ്തു എന്നതാണ് ഗഡ്‌കരിയെ വ്യത്യസ്തനാക്കുന്നത്. കേരളത്തിൽ പുതിയതായി ആയിരം കോടിയിലേറെ രൂപ ചെലവ് വരുന്ന നിരവധി പാതകൾ നിർമ്മിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.

രാഷ്ട്രീയക്കാരനെന്ന നിലയിൽ ഈ ബി.ജെ.പി മന്ത്രി പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടി സ്വീകാര്യനാണ്. മികവ് തെളിയിച്ചതിനാൽ ജനങ്ങളും പൊതുവെ ഗഡ്‌‌കരിയുടെ വാക്കുകൾക്ക് വില നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാനറുകളും പോസ്റ്ററുകളും ഉപയോഗിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും സമൂഹത്തിൽ ചർച്ചയാകണം. ഇലക്‌ഷൻ കാലത്ത് രാജ്യം മുഴുവൻ ബാനറുകളും പോസ്റ്ററുകളും കൊണ്ട് നിറയും. ഇത് സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോത് വളരെ വലുതാണ്. വികസിത രാജ്യങ്ങളിലും കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്. പക്ഷേ അവിടെയൊന്നും സ്ഥാനാർത്ഥികളുടെ പടം ഒട്ടിച്ച് തെരുവുകൾ വൃത്തിഹീനമാക്കാറില്ല.

പ്രചാരണത്തിന് സോഷ്യൽ മീഡിയയും മറ്റ് പരസ്യമാർഗങ്ങളുമാണ് അവർ അവലംബിക്കാറുള്ളത്. താൻ എത്ര പോസ്റ്റർ ഒട്ടിച്ചാലും തനിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരേ വോട്ട് ചെയ്യൂ അല്ലാത്തവർ ചെയ്യില്ലെന്നാണ് ഗഡ്‌കരി പറഞ്ഞത്. താൻ കൈക്കൂലി വാങ്ങില്ലെന്നും ആരെയും വാങ്ങാൻ അനുവദിക്കില്ലെന്നും കൂടി ഗഡ്‌കരി പറഞ്ഞു. ഇത്തരം ക്ളീൻ ഇമേജ് ഉള്ളവർക്ക് ധൈര്യമായി ഇലക്‌ഷനെ നേരിടാനാകും. അവർ അനാവശ്യമായ പ്രചാരണ കോലാഹലം നടത്തേണ്ടതില്ല. ഉടനെ രാഷ്ട്രീയക്കാർ സ്വീകരിക്കാനിടയില്ലെങ്കിലും ഇത്തരത്തിൽ ഒരു മാറ്റം വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.