വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ഏറ്റവും വലിയ വിജയ സാദ്ധ്യതയുള്ള മന്ത്രി ആരെന്ന് അറിയുമോ?

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി താൻ ബാനറോ പോസ്റ്ററോ ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലാണ് ഗഡ്‌കരി മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഈ പുതിയ പ്രഖ്യാപനം നടത്തിയത്. നാഗ്‌പ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഗ‌ഡ്‌‌‌കരി. അടുത്ത തവണയും അദ്ദേഹം നാഗ്‌പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് ഉറപ്പായും കരുതാം. ഇന്ത്യയിലെ മികച്ച കേന്ദ്രമന്ത്രിമാരിൽ മുൻപന്തിയിലാണ് ഗഡ‌്‌കരിയുടെ സ്ഥാനം. മഹാരാഷ്ട്രയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ തന്നെ പ്രവർത്തന മികവിന്റെ പേരിൽ ഗഡ്‌‌‌കരി പ്രശംസ നേടിയിരുന്നു. അന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ നിരവധി ഹൈവേകളും ഫ്ളൈ ഓവറുകളും റോഡുകളും അദ്ദേഹം പൂർത്തീകരിച്ചു.

കേന്ദ്രഗതാഗതവകുപ്പ് മന്ത്രിയായപ്പോൾ ദേശീയപാതകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനമാണ് ഗഡ്കരിയുടെ നേതൃത്വത്തിൽ നടന്നതും തുടരുന്നതും. റോഡ് നിർമ്മാണത്തിന് ഏറ്റവും ആധുനിക യന്ത്രങ്ങൾക്കാണ് അദ്ദേഹം മുൻതൂക്കം നൽകുന്നത്. സമയമേറെ എടുക്കുന്ന റോഡ് നിർമ്മാണരീതി അദ്ദേഹം പാടെ മാറ്റിമറിച്ചു. പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ കാരണമാണ് റോഡ് നിർമ്മാണം നിലയ്ക്കുന്നത്. ഇത് ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ പരിഹരിക്കുന്നതിൽ ഗഡ്‌കരിയുടെ വൈദഗ്ദ്ധ്യം പ്രശംസനീയമാണ്. കേരളത്തിലെ തന്നെ ദേശീയപാതയുടെ നിർമ്മാണത്തിന് വിഘാതമായി നിലനിന്നിരുന്ന പല തർക്കങ്ങളും പരിഹരിച്ചതും നിർമ്മാണം തുടങ്ങിയതും ഗഡ്‌‌‌കരി മുൻകൈയെടുത്തതുകൊണ്ടു കൂടിയാണെന്നത് നിഷേധിക്കാനാവില്ല. നൂതന റോഡ് നിർമ്മാണവിദ്യകൾ അവലംബിച്ചതിലൂടെ ഒരുവശത്ത് നിർമ്മാണച്ചെലവ് കുറയ്ക്കുകയും എന്നാൽ മറുവശത്ത് റോഡ് നിർമ്മാണത്തിന്റെ ഗുണമേന്മ ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും ചെയ്തു എന്നതാണ് ഗഡ്‌കരിയെ വ്യത്യസ്തനാക്കുന്നത്. കേരളത്തിൽ പുതിയതായി ആയിരം കോടിയിലേറെ രൂപ ചെലവ് വരുന്ന നിരവധി പാതകൾ നിർമ്മിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.

രാഷ്ട്രീയക്കാരനെന്ന നിലയിൽ ഈ ബി.ജെ.പി മന്ത്രി പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടി സ്വീകാര്യനാണ്. മികവ് തെളിയിച്ചതിനാൽ ജനങ്ങളും പൊതുവെ ഗഡ്‌‌കരിയുടെ വാക്കുകൾക്ക് വില നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാനറുകളും പോസ്റ്ററുകളും ഉപയോഗിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും സമൂഹത്തിൽ ചർച്ചയാകണം. ഇലക്‌ഷൻ കാലത്ത് രാജ്യം മുഴുവൻ ബാനറുകളും പോസ്റ്ററുകളും കൊണ്ട് നിറയും. ഇത് സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോത് വളരെ വലുതാണ്. വികസിത രാജ്യങ്ങളിലും കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്. പക്ഷേ അവിടെയൊന്നും സ്ഥാനാർത്ഥികളുടെ പടം ഒട്ടിച്ച് തെരുവുകൾ വൃത്തിഹീനമാക്കാറില്ല.

പ്രചാരണത്തിന് സോഷ്യൽ മീഡിയയും മറ്റ് പരസ്യമാർഗങ്ങളുമാണ് അവർ അവലംബിക്കാറുള്ളത്. താൻ എത്ര പോസ്റ്റർ ഒട്ടിച്ചാലും തനിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരേ വോട്ട് ചെയ്യൂ അല്ലാത്തവർ ചെയ്യില്ലെന്നാണ് ഗഡ്‌കരി പറഞ്ഞത്. താൻ കൈക്കൂലി വാങ്ങില്ലെന്നും ആരെയും വാങ്ങാൻ അനുവദിക്കില്ലെന്നും കൂടി ഗഡ്‌കരി പറഞ്ഞു. ഇത്തരം ക്ളീൻ ഇമേജ് ഉള്ളവർക്ക് ധൈര്യമായി ഇലക്‌ഷനെ നേരിടാനാകും. അവർ അനാവശ്യമായ പ്രചാരണ കോലാഹലം നടത്തേണ്ടതില്ല. ഉടനെ രാഷ്ട്രീയക്കാർ സ്വീകരിക്കാനിടയില്ലെങ്കിലും ഇത്തരത്തിൽ ഒരു മാറ്റം വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.