വികസനപദ്ധതികളിലെ അനാവശ്യ എതിര്‍പ്പുകൾ; നാടിനെ പിന്നോട്ട് നയിക്കും -മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലാതല അവലോകനയോഗം കോഴിക്കോട് മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തിന്റെ ബൃഹത്തായ കാഴ്ചപ്പാടുകളോടുകൂടിയാണ് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നത്. വിശാലമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ മുഖ്യധാര സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ അല്ലാത്തവര്‍ പോലും എതിര്‍പ്പുമായി രംഗത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചില ആസൂത്രിതമായ ശ്രമങ്ങളാണ്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിയമപരമായും നയപരമായുമുള്ള തീരുമാനത്തിലൂടെ വകുപ്പുകള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളില്‍ നല്ല മാറ്റങ്ങള്‍ പ്രകടമാണ്. ഇതെല്ലാം അവലോകനം ചെയ്യാന്‍ ഇത്തരത്തിലുള്ള മേഖല തല അവലോകന യോഗം പുതുമയുള്ളതാണ്. ഇതൊരു തുടക്കമാണ്. വളരെ വേഗത്തില്‍ വികസന പദ്ധതികള്‍ മുന്നേറണം. ഇതിനായുള്ള പരിശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടാകണം. അതിദരിദ്ര നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍ തുടങ്ങിയവയെല്ലാം നല്ല രീതിയില്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയോടെയാണ് അവലോകന യോഗം തുടങ്ങിയത്. വിവിധ വിഷയങ്ങളും മേഖലകളും തിരിച്ചാണ് അവലോകനം യോഗം നടന്നത്. വകുപ്പ്തല മന്ത്രിമാര്‍, ചീഫ് സെക്രട്ടി ഡോ.വി.വേണു, വകുപ്പ്് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേഖല അവലോകനയോഗത്തില്‍ പങ്കെടുത്തു. നാലു ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള പോലീസ് അവലോകന യോഗവും തുടര്‍ന്ന് നടന്നു.

•ദാരിദ്രനിര്‍മ്മാജ്ജനം
മുന്‍ഗണന നല്‍കണം

നാട് അതിവേഗം വികസനത്തിലേക്ക് മുന്നേറുമ്പോഴും അതിദരിദ്രകുടുംബങ്ങള്‍ ഓരോ നാടിന്റെയും നൊമ്പരങ്ങളാണ്. ഇതിനായി ഓരോ പ്രദേശത്തെയും അതിദരിദ്രരെ കണ്ടെത്തുന്നതിനും ഈ കൂടുംബങ്ങളെ ഈ അവസ്ഥകളില്‍ നിന്നും കൈപിടിച്ച് മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ മുന്നേറുകയാണ്. വയനാട് പോലുള്ള പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍്‌ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനും ഇവര്‍ക്ക് ആവശ്യമായ പിന്തുണകള്‍ നല്‍കുന്ന പരിശ്രമങ്ങളും മുന്നേറുകയാണെന്ന് അവലോകനയോഗത്തില്‍ ജില്ലാ കളക്ടര്‍ഡോ.രേണുരാജ് യോഗത്തെ അറിയിച്ചു. അനര്‍ഹരായവര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണം. വയനാട്ടില്‍ 2931 കൂടുംബങ്ങളെയാണ് അതിദരിദ്രവിഭാഗത്തില്‍ കണ്ടെത്തിയത്. 2577 മൈക്രോ പ്ലാനുകള്‍ ഇവര്‍ക്കായി തയ്യാറാക്കി. 354 കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാ്ന്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു.

•വയനാട് മെഡിക്കല്‍ കോളേജ് തടസ്സങ്ങള്‍ നീക്കും

വയനാട് മെഡിക്കല്‍ കോളേജിനായി ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍പരിഹരിക്കും. നിലവില്‍ സൂപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസ്സില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജിന്റെ അനിവാര്യതകള്‍ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ ഇവിടെ തന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ഭൂമി ഏറ്റെടുത്ത നടപടിക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിക്കും. ക്ലാസ്സുകള്‍ തുടങ്ങാനായി നിലവില്‍ ഇവിടെ പൂര്‍ത്തിയായ കെട്ടിടസൗകര്യങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് യോഗത്തെ അറിയിച്ചു.

•വാഹനമില്ലാത്തതിനാല്‍ പഠനം മുടങ്ങില്ല

വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസികുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അവലോകന യോഗത്തില്‍ മന്ത്രി ഉറപ്പുനല്‍കിയത്. വിദ്യാവാഹിനി പദ്ധതിയില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രാ സൗകര്യം ഏറ്റവും ആവശ്യമായ കോളനികള്‍ കണ്ടെത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്് ഇവിടുത്തെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള എല്ലാ നടപടികളും ത്വരിതപ്പെടുത്തണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

•വയനാട് ചുരത്തിലെ മാലിന്യ നിക്ഷേപം
നടപടികള്‍ സ്വീകരിക്കണം

വയനാട് ചുരത്തില്‍ കുന്നുകൂടുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശം സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം എന്നിവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധനല്‍കണം. ചുരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കണം. ആവശ്യമെങ്കില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നതായും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതായും കോഴിക്കോട് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ചുരത്തില്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതും ഗുണകരമാണെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
മാലിന്യസംസ്‌കരണം നാടിന്റെ പ്രധാന ഉത്തരവാദിത്തമായ കാലഘട്ടത്തില്‍ ജില്ലാ ഭരണകൂടം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജാഗ്രത പുലര്‍ത്തണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍വ്വഹണം ജില്ലാ കളക്ടര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഹരിത ചട്ടങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കണം. ടേക്ക് എ ബ്രേക്ക് സംവിധാനങ്ങളും കാര്യക്ഷമമായി നടപ്പാക്കണം. വയനാട് പോലുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന ജില്ലകളില്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതികള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഹരിതകേരളത്തില്‍ കബനിക്കായി തുടങ്ങിയ തനത് പദ്ധതികള്‍ ജില്ലയില്‍ മുന്നേറുന്നുണ്ടെന്ന്് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു യോഗത്തെ അറിയിച്ചു.

•പൊതുവിദ്യാലയങ്ങള്‍
മികച്ച മാതൃകകൾ

പൊതുവിദ്യാലയങ്ങള്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്ന് യോഗം വിലയിരുത്തി. 55442 കുട്ടികള്‍ ഇവിടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. അഞ്ചുകോടി കിഫ്ബി പദ്ധതിയില്‍ അനുവദിച്ച മൂന്ന് വിദ്യാലയങ്ങളും പൂര്‍ത്തിയായി. മൂന്നുകോടി കിഫ്്ബി പദ്ധതിയില്‍ 13 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. ഇവയില്‍ ഏഴെണ്ണം പൂര്‍ത്തിയായി. രണ്ടെണ്ണം നിര്‍മ്മാണ പുരോഗതിയിലാണ്. ഒരു കോടി കിഫ്ബി പദ്ധതിയില്‍ 30 വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തു. ഇവയില്‍ 9 എണ്ണം പൂര്‍ത്തിയായതായും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. സമഗ്രഗുണമേന്മ പദ്ധതിയില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രാഥമിക ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ഇവയുടെ പ്രവര്‍ത്തന പുരോഗതി വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ വിലയിരുത്തി. ശിശുസൗഹൃദ ഗണിത ശാസ്ത്ര പഠനം മഞ്ചാടി പദ്ധതിയില്‍ വയനാട്ടില്‍ നാല് വിദ്യാലയങ്ങളാണ് ഉള്‍പ്പെട്ടത്. വയനാടി്‌ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും കൂടുതല്‍ കുട്ടികളെ പരിഗണിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.

•അരിവാള്‍ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം

വയനാട്ടിലെ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ആര്‍ദ്രം പദ്ധതികളുടെ പുരോഗതിയും ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. മുഴുവന്‍ അരിവാള്‍രോഗ ബാധിതരെയും കണ്ടെത്തി ഇവര്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന്് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നതായും യോഗം വിലയിരുത്തി. മൂന്ന് ഐസലേറ്റഡ് വാര്‍ഡുകള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി പരിവര്‍ത്തന നടപടികളും പൂര്‍ത്തിയായി വരികയാണ്. ക്യാന്‍സര്‍ നിയന്ത്രണപദ്ധതിയും മുന്നേറുന്നു. ടെലിമെഡിസിന്‍, ഇ ഹെല്‍ത്ത് സംവിധാനം എന്നിവയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പുല്‍പ്പള്ളിയില്‍ സാമൂഹിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജില്ലയില്‍ വനിതാ ശിശുസൗഹൃദ ആശുപത്രി അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇ്ക്കാര്യം പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു.

•എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും

ജല്‍ ജീവന്‍ മിഷനിലൂടെ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും. വയനാട് ജില്ലയില്‍ 1,91,308 ഗ്രാമീണ വീടുകളാണ് കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം കുടിവെള്ളം ്എത്തിക്കുക എന്ന ദൗത്യമാണ് മുന്നേറുന്നത്. കുടിവെള്ളമെത്തിക്കുന്നകതിന് പൈപ്പുകള്‍ കൊണ്ടുപോകുന്നതിനും മറ്റുമുള്ള എതിര്‍പ്പുകള്‍ നീക്കും. റോഡ് കീറുന്നതിനും മറ്റുമുള്ള അനുമതികള്‍ക്കുള്ള നയപരമായ തീരുമാനങ്ങള്‍ നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുനെല്ലി തുടങ്ങി വനപാതകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ വനംവകുപ്പുമായി കൂടിയാലോചിച്ച് കുടിവെള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും.

•വയനാട് തുരങ്കപാത
നടപടികള്‍ വേഗത്തിലാക്കും

വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും.
തുരങ്കപാത നിര്‍മ്മാണത്തിന്‍ 19.59 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായുള്ളത്. തോട്ടഭൂമിയും ഉള്‍പ്പെട്ടതാണ് പ്രദേശം. തോട്ട ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിനായി പ്രത്യേക അനുമതിക്കായി റവന്യുസെക്രട്ടറിക്ക് കത്തുനില്‍കിയതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. കിഫ്ബിയില്‍ നിന്നും 3.8 കോടി രൂപ വനംവകുപ്പിന് നല്‍കി. ജനവരി 2024 പദ്ധതി തുടങ്ങാന്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കിഫ്ബിക്കും പൊതുമരാമത്ത്് വകുപ്പിനും കത്തുനല്‍കിയതായി കോഴിക്കോട്, വയനാട് ജില്ലാ കളക്ടര്‍മാര്‍ യോഗത്തെ അറിയിച്ചു. തുരങ്കപാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും നയപരമായിരിക്കണമെന്നും കൃത്യതയോടും ജാഗ്രതയോടുമുള്ള നടപടി ക്രമങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏറെ സഹായകരമാകുമെന്നും മുഖമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

•ഭൂവിഷയങ്ങള്‍ പരിഹരിക്കണം

മരിയനാട് മക്കിമല ഭൂവിഷയങ്ങള്‍, വേമം,ചെന്നലായി എസ്ചീറ്റ് ഭൂമി, എച്ച്.എം.എല്‍ ഭൂമി കൈവശക്കാര്‍ക്കുള്ള പട്ടയം, കരിമ്പില്‍ അമ്പുകുത്തി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നം തുടങ്ങിയവ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയില്‍ ഡിജിറ്റല്‍ റീ സര്‍വെയുടെ പുരോഗതിയും അവലോകനം ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. കാലങ്ങളായി നില നില്‍ക്കുന്ന ഭൂവിഷയങ്ങളുടെ പരിഹാരവും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അവലോകനയോഗത്തില്‍ പങ്കെടുത്ത റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.

•അങ്കണവാടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം

വയനാട് ജില്ലയിലെ അങ്കണവാടികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്കണവാടികള്‍ നേരിടുന്ന കെട്ടിടമില്ലാത്തതും സ്ഥലമല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കണം. ഇതുസംബന്ധിച്ച് വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 92 അങ്കണവാടികള്‍ക്ക് ഭൂമിയുണ്ടെങ്കിലും സ്വന്തമായി കെട്ടിടങ്ങളില്ല. 67 അങ്കണവാടിക്ക് കെട്ടിടം ഭൂമിയുമില്ലെന്നും ജില്ലാ കളക്ടര്‍ അവലോകന യോഗത്തില്‍ ശ്രദ്ധയില്‍പ്പെടുത്തി. നിലവിലുള്ള സര്‍ക്കാര്‍ഭൂമി നിജപ്പെടുത്തി അങ്കണവാടിക്കായി സ്ഥലം നിശ്ചയിക്കാം. ഇതര വകുപ്പുകളുടെ ഉപയോഗശൂന്യമായ സ്ഥലം ലഭ്യമാക്കി അങ്കണവാടി നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

•മലയോര ഹൈവ നിര്‍മ്മാണം പൂര്‍ത്തിയാക്കണം

വയനാട് ജില്ലയെ ബന്ധിപ്പിക്കുന്ന മലയോര ഹൈവെയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകനയോഗം നിര്‍ദ്ദേശിച്ചു. രണ്ടുകൈവഴിയായണ്് വയനാട് ജില്ലയിലൂടെ മലയോര ഹൈവേ കടന്നുപോകുന്നത്. ബോയ്‌സ് ടൗണ്ില്‍ നിന്നും തുടങ്ങി മാനന്തവാടി കല്‍പ്പറ്റ മേപ്പാടി ചൂരല്‍മല റോഡിലൂടെ കോഴിക്കോട് ജില്ലയിലെ മരിപ്പുഴയില്‍ വന്നുചേരും. ബോയ്‌സ് ടൗണ്‍ വാളാട് കുഞ്ഞോം നിരവില്‍പ്പുഴ വഴി ചുങ്കക്കുറ്റി വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്നു. 89.221 കിലോ മീറ്റര്‍ പാതയില്‍ നാല് റീച്ചുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളുടെ പ്രവൃത്തി മുന്നേറുകയാണെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിന് പെട്ടികട പദ്ധതി

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പെട്ടികടപദ്ധതിശ്രദ്ധേയമാവുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ

കൊതുക് നിവാരണത്തിന് ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ

കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാര്‍ത്ഥങ്ങള്‍

സ്വർണ്ണം പണയം വെച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കയ്യിലെത്തും; വിപ്ലവകരമായ തീരുമാനവുമായി റിസർവ് ബാങ്ക്

സ്വര്‍ണ്ണ വായ്പാ ചട്ടങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക്. ചെറുകിട വായ്പക്കാര്‍ക്ക് വലിയ ആശ്വാസം

ആമസോൺ ഷോപ്പിങ്ങിന് ഇനി ചെലവേറും; ഓരോ പർച്ചേസിനും ഇനി പ്ലാറ്റ്ഫോം ഫീ; പ്രൈം അംഗങ്ങൾക്കടക്കം നിരക്ക് വർധന പ്രാബല്യത്തിൽ

ഓരോ ഉപഭോക്തൃ ഓർഡറിനും പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ ഓണ്‍ലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍. ഇനി

WAYANAD EDITOR'S PICK

TOP NEWS

അപേക്ഷ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥിക്ക് നീറ്റ് /ജെഇഇ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍…
Ariyippukal

എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ‌ അനുമോദിക്കുന്നു.

2025- വർഷം എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയശതമാനം കരസ്ഥമാക്കിയ കൽപ്പറ്റയിലെ വിദ്യാർത്ഥികളെ ശ്രീ അയ്യപ്പൻ ട്രസ്റ്റ്‌ മൊമെന്റോ, ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിക്കുന്നു.എല്ലാ വിഷയങ്ങൾക്കും A+…
Kalpetta

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിന് പെട്ടികട പദ്ധതി

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പെട്ടികടപദ്ധതിശ്രദ്ധേയമാവുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിലെ സ്വയം തൊഴിലിന് സന്നദ്ധരായവരാണ് പദ്ധതി ഗുണഭോക്താക്കള്‍.പഞ്ചായത്ത് വര്‍ക്കിങ്ഗ്രൂപ്പ്-…
Kalpetta

കൊതുക് നിവാരണത്തിന് ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ

കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുഉള്ള കൊതുക് നിയന്ത്രണത്തിന് പകരമായി ജൈവ രീതിയില്‍ ഗപ്പി മീനുകളെ…
Kalpetta

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതൽ 20 വരെ ചൈനയിലെ സിയാനിൽ…
Kalpetta

RECOMMENDED

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട…

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒട്ടിച്ചുവച്ച നിലയിൽ; രണ്ടാം ഭർത്താവിനെ തെരഞ്ഞ് പോലീസ്

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ…

ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍…

വന്‍ കുതിപ്പില്‍ തന്നെ; സ്വര്‍ണവില ഇന്നും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 72,720 രൂപ നല്‍കണം. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു…

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മേയ് 19നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എല്‍.ഡി.എം) തയാറാക്കിയ 12 ഇന മാർഗനിർദേശങ്ങള്‍ അംഗീകരിച്ച്‌ റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.…

അഞ്ച് മുതല്‍ ഒൻപത് വരെ ഇനി ഓള്‍ പാസില്ല

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *