ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ല-മന്ത്രി വീണാ ജോര്‍ജ്ജ്

അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയില്‍ ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയശേഷം പൂക്കോട് വെറ്ററിനറി കോളേജില്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജന ആരോഗ്യ സേവന ദൗത്യത്തില്‍ വയനാട് ജില്ല അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സ്ഥാപന കേന്ദ്രീകൃത പൊതുജന സേവനത്തില്‍ പിന്നോട്ടാണ്. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. പലയിടങ്ങളിലും ഈ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നില്ല. അനാരോഗ്യകരമായ ചില പ്രവണതകളാണ് ആര്‍ദ്രം പദ്ധതിയുടെ വിശാലമായ ലക്ഷ്യത്തിന് വെല്ലുവിളിയാകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മേലധികാരികള്‍ ഉന്നത തലങ്ങളിലറിയിക്കണം. നിരുത്തരവാദപരമായ രീതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ടി.സിദ്ധിഖ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ചന്ദ്രിക കൃഷ്ണന്‍, സി.അസൈനാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്.സുഷമ, ഡി.പി.എം ഡോ.സമീഹ സെയ്തലവി, ആശുപത്രി സൂപ്രണ്ടുമാര്‍, ആരോഗ്യവകുപ്പ് വിവിധ നിര്‍മ്മാണ ഏജന്‍സികളുടെ പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

•ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തും

വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ ശിശ്രൂഷ വിഭാഗം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും വൈത്തിരി താലൂക്ക് ആശുപത്രിയിലും ഗൈനക്കോളജി വിഭാഗത്തില്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. അടിസ്ഥാനപരമായി എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെങ്കിലും ഇതിനനുസരിച്ച് പൊതുജനങ്ങള്‍ക്ക് സേവനമെത്തിക്കുന്നതില്‍ വീഴ്ചയുള്ളതായി ജനപ്രതിനിധികള്‍ പരാതി ചൂണ്ടിക്കാട്ടിയയതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസികളും തോട്ടം തൊഴിലാളികളും ഏറെയുള്ള ജില്ലയെന്ന നിലില്‍ വയനാട്ടിലെ ആതുരാലയങ്ങളില്‍ മികച്ച ചികിത്സാ സൗകര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താഴെ തട്ട് മുതല്‍ ആതരാലയങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആര്‍ദ്രം സേവനങ്ങള്‍ പൂര്‍ണ്ണതോതില്‍ ജനങ്ങള്‍ക്ക് ലഭ്യമാകണം. പ്രസവ ശിശ്രൂഷ വിഭാഗവും കുട്ടികളുടെ ചികിത്സാ സൗകര്യങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

•ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകരുത്

ജില്ലയിലെ മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പല കെട്ടിടങ്ങളും സംവിധാനങ്ങളും നിര്‍മ്മാണ ഘട്ടത്തിലാണ്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ജില്ലയിലെ ആരോഗ്യമേഖലയില്‍ മണ്ഡല താലൂക്ക് അടിസ്ഥാനത്തില്‍ അവോകനം ചെയ്ത മന്ത്രി വീണാ ജോര്‍ജ്ജ് പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെറിയ കാര്യങ്ങളില്‍ പോലും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലെ വേഗതക്കുറവ് പദ്ധതി പൂര്‍ത്തീകരണം അന്തമായി നീട്ടിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു ശരിയായ രീതിയല്ല. വിവിധ ആതുരാലയങ്ങള്‍ വിവിധ പ്രോജക്ടുകള്‍ ഏറ്റെടുത്ത ഏജന്‍സികളില്‍ നിന്നും മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍മ്മാണ പുരോഗതികള്‍ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടു. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് വകുപ്പുകളും ഏജന്‍സികളും തമ്മിലുള്ള ഏകോപനങ്ങളും സഹകരണവും അത്യാവശ്യമാണ്. ചെറിയ കാര്യങ്ങളില്‍ പോലും വളരെ വൈകിമാത്രം നടപടികളെടുക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ ഡയാലിസിസ് യൂണിറ്റും, ബ്ലഡ് ബാങ്കും ഉടന്‍ സജ്ജമാക്കും. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. നിര്‍മ്മാണം വൈകിപ്പിക്കുന്ന ഏജന്‍സികളെ ഒഴിവാക്കുമെന്നും മന്ത്രി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

•മെഡിക്കല്‍ കോളേജ്;
അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് തുടങ്ങും

വയനാട് മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുകയാണ്. ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കും. സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും.
സര്‍ക്കാര്‍ തലത്തില്‍ 5 നഴ്സിംഗ് കോളേജുകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതില്‍ വയനാടും ഉള്‍പ്പെട്ടിട്ടുണ്ട്. നഴ്‌സിങ്ങ് കോളേജും മാനന്തവാടിയില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. കാത്ത്‌ലാബ് പ്രവര്‍ത്തനം നവംബര്‍ ആദ്യവാരം തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

•ഏകാരോഗ്യ സംവിധാനം പിന്തുടരും

നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനായി പൊതുവായ പ്രോട്ടോക്കോളുണ്ടാക്കും. ഏതെങ്കിലും പകര്‍ച്ച വ്യാധികളുടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാനും ഇതിലൂടെ അതിജീവിക്കാനും കഴിയും. പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് ഇതൊരു ഫലവത്തായ രീതിയാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിലും വണ്‍ ഹെല്‍ത്ത് സംവിധാനത്തെ കാര്യക്ഷമമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.