കൽപ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം
കഠിനതടവും 20,000 രൂപ പിഴയും. തൈലമ്പാടി അപ്പാട് പാഠക്കൽ വിട്ടിൽ മനോജ് (52) നെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷ്യൽ) കോടതി ശിക്ഷിച്ചത്.നാർകോട്ടിക് സ് പെഷ്യൽ ജഡ്ജ് എസ്.കെ. അനിൽകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാ വുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലിസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇൻ സ്പെക്ടറായിരുന്ന എ.യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ സുധാകരനായിരു ന്നു കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് ക്യൂട്ടർ അഡ്വ.എ.യു. സുരേഷ്കുമാർ ഹാജരായി.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







