തന്ത്രങ്ങള്‍ പിഴച്ചതോ, ഭാഗ്യം മുഖംതിരിച്ചതോ? ഇന്ത്യക്ക് ചുവട്‌തെറ്റിയത് എവിടെ?

ഒരു സുന്ദര സ്വപ്‌നം പോലെയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള യാത്ര. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ആ കുതിപ്പ് ഒരു മാസത്തിനിപ്പുറം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു, ഇന്ന് എവിടെയാണ് പിഴച്ചത്?

അപരാജിതരായി 10 മത്സരങ്ങള്‍, എല്ലാത്തിലും ഏറെക്കുറേ ആധികാരിക ജയം. ഇന്ത്യയിലെ ഏതുപിച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്ന ബാറ്റര്‍മാരും ബൗളര്‍മാരും. എന്നിട്ടും ഇന്ന് എവിടെയാണ് ചുവടുപിഴച്ചത്? ടോസ് മുതല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 43-ാം ഓവറിന്റെ അവസാന പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വിജയറണ്‍ കുറിക്കുന്ന അവസരം വരെ തൊട്ടതെല്ലം പിഴച്ച ദിനമായിരുന്നു ഇന്ന് ഇന്ത്യക്ക്.

കൈവിട്ട നാണയ ഭാഗ്യം

ഈ ടൂര്‍ണമെന്റില്‍ ഇതുവര ഒട്ടുമിക്ക മത്സരങ്ങളിലും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു. 2022 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പുപോലെ ടോസ് നിര്‍ണായകമായ ചാമ്പ്യന്‍ഷിപ്പായിരുന്നില്ല ഇന്ത്യയില്‍ നടന്നത്. എങ്കിലും പകല്‍-രാത്രി മത്സരങ്ങളില്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ശൈത്യകാലം ആരംഭിച്ച സാഹചര്യത്തില്‍ ചില വേദികളില്‍ ടോസ് നിര്‍ണായകം തന്നെയാണ്. അത്തരമൊരു വേദിയാണ് അഹമ്മദാബാദും.

ഇവിടെ ടോസ് ലഭിച്ചത് ആദ്യം തന്നെ ഓസ്‌ട്രേലിയയ്ക്ക് മേല്‍കൈ സമ്മാനിച്ചു. ബാറ്റിലേക്ക് പന്തെത്താന്‍ മടിക്കുന്ന സ്ലോ വിക്കറ്റില്‍ ആദ്യം ബൗളിങ്ങിന് അവസരം ലഭിച്ചത് ഓസ്‌ട്രേലിയന്‍ ജയത്തില്‍ നിര്‍ണായകമായി. രാത്രിയാകുമ്പോഴേക്കും പിച്ചിലും ഗ്രൗണ്ടിലും മഞ്ഞ് വീണ് ഈര്‍പ്പമുണ്ടാകുന്നത് ബൗളര്‍മാര്‍ക്ക് പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്ക് തലവേദനയാകും. എത്രകണ്ട് സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായാലും ആ സാഹചര്യത്തില്‍ ആനുകൂല്യം ബൗളര്‍ക്ക് ലഭിക്കാതെ പോകും.

അഹമ്മദാബാദില്‍ ആദ്യം ബൗളിങ്ങിന് അവസരം ലഭിച്ചതോടെ പിച്ചിന്റെ ആനുകൂല്യം മുഴുവന്‍ മുതലാക്കാനും പിന്നീട് രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ‘ഡ്യൂ ഫാക്ടര്‍’ മുതലാക്കാനും ഇതിലൂടെ ഓസീസിന് സാധിച്ചു. ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ട കാരണങ്ങളില്‍ ഒന്നിതാണ്.

ഹെഡിന്റെ ക്യാച്ചും രോഹിതിന്റെ വിക്കറ്റും

നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടാത്ത നാശം വിതയ്ക്കുന്ന ബാറ്ററാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ ലോകകപ്പില്‍ ഇന്ത്യ നടത്തിയ അവിസ്മരണീയ കുതിപ്പിലെല്ലാം രോഹിത് നല്‍കുന്ന മിന്നും തുടക്കത്തിന് നിര്‍ണായക പങ്കാണ് ഉള്ളത്. ഇന്നും രോഹിത് പതിവ് തെറ്റിച്ചില്ല. തുടക്കത്തിലേ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിട്ടും മികച്ച തുടക്കം സമ്മാനിച്ചു. 31 പന്തില്‍ നാല് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 47 റണ്‍സാണ് രോഹിത് നേടിയത്.

9.4 ഓവറില്‍ ടീം സ്‌കോര്‍ 76-ല്‍ നില്‍ക്കെയാണ് രോഹിതിനെ ഇന്ത്യക്ക് നഷ്ടമാകുന്നത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍. ആ ഓവറില്‍ ഒരു സിക്‌സും ഒരു ഫോറും നേടിക്കഴിഞ്ഞിരുന്ന രോഹിത് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും വീണ്ടുമൊരു കൂറ്റനടിക്ക് ശ്രമിച്ച തന്റെ പിഴവ് ഓര്‍ത്ത്. 11 മീറ്ററോളം പിന്നിലേക്ക് ഓടി ട്രാവിസ് ഹെഡ് രോഹിതിന്റെ ഷോട്ട് കൈപ്പിടിയിലൊതുക്കിയപ്പോഴുള്ള ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആഹ്‌ളാദത്തില്‍ നിന്ന് വ്യക്തമാണ് ആ വിക്കറ്റിന്റെ പ്രാധാന്യം.

കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിയത് അവിടെയാണ്. അതിനു ശേഷം ഒരിക്കല്‍പ്പോലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പിന്നീടെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കുമായില്ല. രോഹിത് പുറത്തായ ശേഷം പിന്നീട് ഒരു ബൗണ്ടറിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നത് 88 പന്തുകളാണെന്നത് അതിന് അടിവരയിടുന്നു.

കോഹ്ലി-രാഹുല്‍ സഖ്യത്തിന്റെ മെല്ലെപ്പോക്ക്

ലോകകപ്പ് ഫൈനലാണ്, തുടരെ മൂന്നു വിക്കറ്റ് നഷ്ടമായതിന്റെ സമ്മര്‍ദ്ദവുമുണ്ട്. മെല്ലെപ്പിടിച്ചു നിന്ന് കളിച്ച് ഇന്നിങ്‌സ് സ്ഥിരതപ്പെടുത്താന്‍ ക്രീസിലുള്ള ബാറ്റര്‍മാര്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ശ്രേയസ് അയ്യര്‍ പുറത്തായ ശേഷം ക്രീസില്‍ ഒരുമിച്ച വിരാട് കോഹ്ലിയും കെഎല്‍ രാഹുലും ചെയ്തത് അതുതന്നെയാണ്. എന്നാല്‍ ഇരുവര്‍ക്കും ‘ക്ഷമ’ അല്‍പം കൂടിപ്പോയെന്നു പറഞ്ഞാല്‍ അത് കുറ്റപ്പെടുത്തലാകില്ല, മറിച്ച് യാഥാര്‍ഥ്യം മാത്രം.

വളരെ സാവധാനം മാത്രം താളം കണ്ടെത്തി റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമാണ് രാഹുല്‍. അത്തരത്തിലുള്ള ഒരു ബാറ്റര്‍ക്കൊപ്പം ക്രീസില്‍ നില്‍ക്കുമ്പോള്‍ മറുവശത്തുള്ള താരം ആക്രമണച്ചുമതലയേറ്റെടുക്കേണ്ടതാണ്. എന്നാല്‍ കോഹ്ലിയില്‍ നിന്ന് ഇന്ന് അത്തരമൊരു നീക്കം കാണാതെ പോയി. ഇത്തരം സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നത് മറുവശത്ത് മൂന്നു വിക്കറ്റ് നഷ്ടമായ ശേഷം ഹെഡ്-ലബുഷെയ്ന്‍ സഖ്യത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് കാണിച്ചുകൊടുത്തു.

67 റണ്‍സാണ് കോഹ്ലി-രാഹുല്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അതിന് അവര്‍ എടുത്തത് 115 പന്തുകളാണ്. ഇതിനിടയില്‍ ഒരു ബൗണ്ടറി പോലും പിറന്നില്ലെന്നതും ശ്രദ്ധേയം. കോഹ്ലി പുറത്തായ ശേഷവും ബാറ്റിങ് തുടര്‍ന്ന രാഹുല്‍ അതേ സമീപനം തന്നെയാണ് വീണ്ടും തുടര്‍ന്നത്. 42-ാം ഓവറിന്റെ മൂന്നാം പന്ത് വരെ ബാറ്റ് ചെയ്ത രാഹുല്‍ 107 പന്ത് നേരിട്ട് സ്‌കോര്‍ ചെയ്തത് 66 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 61.68. സ്‌കോറിങ് വേഗം ഉയര്‍ത്തേണ്ടിയിരുന്ന സാഹചര്യത്തില്‍ അതിന് കഴിയാതെ പോയത് കുറച്ചത് 30 റണ്‍സ് എങ്കിലും കുറച്ചു.

റോള്‍ മറന്ന സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ തോല്‍വിയില്‍ ഏറെ പഴികേള്‍ക്കാന്‍ പോകുന്ന ഒരു താരം സൂര്യകുമാര്‍ യാദവായിരിക്കും. മികച്ച ബൗളിങ്ങിലൂടെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വാലറ്റം ഓസ്‌ട്രേലിയ തുറന്നെടുത്തപ്പോഴും സൂര്യകുമാര്‍ ഒരറ്റത്ത് ക്രീസിലുണ്ടായിരുന്നു. വാലറ്റനിരയെ സംരക്ഷിച്ചു നിര്‍ത്തി പരമാവധി സ്‌കോര്‍ ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട അവശേഷിച്ച ഏക ‘അംഗീകൃത’ ബാറ്ററായിരുന്നു. രാഹുല്‍ പുറത്താകുമ്പോള്‍ 51 പന്തുകളും നാലു വിക്കറ്റുകളും ശേഷിച്ചിരുന്നു.

പിന്നീട് ബാറ്റ് ചെയ്യാനുള്ള മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നീ ബൗളര്‍മാരും. ഇവര്‍ക്ക് സ്‌ട്രൈക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കി സ്‌കോറിങ് ചുമതല ഏറ്റെടുക്കേണ്ടതിന് പകരം ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നിലേക്ക് അവരെ ഇട്ടുനല്‍കുകയാണ് സൂര്യകുമാര്‍ ചെയ്തത്. ഉത്തരവാദിത്തം ഏറ്റെടുത്ത് സ്‌കോര്‍ ചെയ്യാന്‍ സൂര്യ തയാറായിരുന്നെങ്കില്‍ കുറഞ്ഞത് 30 റണ്‍സ് എങ്കിലും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിയേനെ.

ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ്

ക്യാച്ചസ് വിന്‍സ് ദ മാച്ചസ് എന്ന ചൊല്ലുതന്നെ ക്രിക്കറ്റിലുണ്ട്. അതുപോലെ നിര്‍ണായകമാണ് ഫീല്‍ഡിങ്ങും. മികച്ച ഫീല്‍ഡിങ്ങിലുടെ പല മത്സരങ്ങളുടെയും ഗതി തന്നെ മാറിമറിഞ്ഞിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ മത്സരം. ഏറ്റവും കുറഞ്ഞത് 260-270 എങ്കിലും എത്തുമായിരുന്ന ഇന്ത്യന്‍ സ്‌കോറാണ് തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ ഓസീസ് 240-ല്‍ ഒതുക്കിയത്. പവര്‍പ്ലേയില്‍ കുറഞ്ഞത് 10 ബൗണ്ടറികളെങ്കിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്. മത്സരത്തിലാകാമാനമുള്ള കണക്കെടുത്താന്‍ ഏറ്റവും ചുരുങ്ങിയത് 35 റണ്‍സ് എങ്കിലും അവര്‍ തടഞ്ഞിട്ടിട്ടുണ്ട്.

മറുവശത്ത് ഇന്ത്യ ഫീല്‍ഡ് ചെയ്തപ്പോള്‍ അനായാസം തടയാമായിരുന്ന പല റണ്ണുകളും വിട്ടുനല്‍കുന്ന കാഴ്ചയാണ് കണ്ടത. മൂന്നു വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദത്തിലായ ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും ഈ ഫീല്‍ഡിങ് പിഴവുകളാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഹെഡിനെയും ലബുഷെയ്‌നെയും സഹായിച്ചതും ഈ പിഴവ് തന്നെ.

കൈയെത്തും ദൂരെ ഒരിക്കല്‍ക്കൂടി ലോകകിരീടം അവസാന കടമ്പയില്‍ നഷ്ടമായി. പിഴവുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരാന്‍ ടീം ഇന്ത്യക്ക് കഴിയട്ടെ എന്നാകും ഓരോ ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ.

ബലി പെരുന്നാൾ സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം

മാനന്തവാടി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ

ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നതിന് അനുയോജ്യമായ നയം രൂപീകരിക്കണം: ഗാന്ധിജി കൾച്ചറൽ സെന്റർ

നമ്മുടെ രാജ്യത്ത് ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നത് സഹായകമായ ഒരു ലഹരി നയം രൂപീകരിക്കുന്നതിന്

WAYANAD EDITOR'S PICK

TOP NEWS

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു…
Kerala

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്. ഇതോടെ വരാനിരിക്കുന്നത് സമീപകാലത്തെ ഏറ്റവും ക്ഷാമ കാലമാണ്. മീന്‍വില കുതിച്ചു…
General

രാജ്യത്തെ കോവി‍‍ഡ് കേസുകള്‍ ഉയരുന്നു.

രാജ്യത്തെ കോവിഡ് കേസുകള്‍ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച്‌ 6,133 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല്…
General

ബലി പെരുന്നാൾ സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം

മാനന്തവാടി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത്…
Mananthavadi

ശ്രേയസ് വാർഷികവുംവിജയികൾക്ക് അനുമോദനവും നടത്തി.

ബഡേരി യൂണിറ്റിന്റെ വാർഷികവും,കുടുംബ സംഗമവും,എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘ ടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ‘സ്പന്ദനം’ പ്രകാശനം…
S.Bathery

RECOMMENDED

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള…

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.