കൽപ്പറ്റ: സ്‌കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ലൈംഗി കമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളിന് രണ്ടരവർഷം കഠിന തടവും 7000 രൂപ പിഴയും. നടവയൽ സ്വദേശിയായ മധു (37)വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ സുനിൽകുമാർ ശി ക്ഷിച്ചത്. 2022 ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും ഇയാളെ 5 വർഷത്തെ കഠിനതടവിന് ശി ക്ഷിച്ചിരുന്നു. 2022 ആഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം. സ്കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ ആയിരുന്ന കെ.എ എലിസബത്താണ് കേസിലെ ആദ്യാന്വേഷണം നടത്തിയിരുന്നത്. പിന്നീട് സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രനാണ് അന്വേ ഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.ബബിത ഹാജ രായി. അന്വേഷണ സംഘത്തിൽ സബ് എ.എസ്.ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മേഴ്‌സി അഗസ്റ്റിൻ തുടങ്ങിയവരു ണ്ടായിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ