പന്തെറിയാന്‍ വൈകിയാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി! നിര്‍ണായക നിയമമാറ്റവുമായി ഐസിസി

രാജ്യാന്തര ക്രിക്കറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ ടീമുകള്‍ തയാറാകാത്തതിനെതിരേ കര്‍ശന നടപടിയുമായി ഐസിസി. ഇനി മുതല്‍ പന്തെറിയാന്‍ വൈകിയാല്‍ ബൗളിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് നീക്കം.

ഓരോവര്‍ പൂര്‍ത്തിയാക്കി 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങണമെന്നാണ് ചട്ടം. ഒരിന്നിങ്‌സില്‍ ഈ സമയപരധി രണ്ടു തവണയില്‍ കൂടുതല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് ഓരോ തവണയും അഞ്ച് റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കാന്‍ ഇന്ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമായി. പുരുഷന്മാരുടെ ഏകദിന-ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ പുതിയ നിയമം പരീക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.

ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി നല്‍കി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ലങ്കയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഐസിസി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലങ്കയ്ക്ക് ഇരുട്ടടിയായി പുതിയ നടപടി. അതേസമയം ലങ്കന്‍ ക്രിക്കറ്റിന് ആശ്വാസം പകരുന്ന തീരുമാനവും ഐസിസി യോഗത്തിലുണ്ടായി.

ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഐസിസി അനുമതി നല്‍കി, എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി റോഷന്‍ റണസിംഗെ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇടക്കാല ഭരണസമിതിക്ക് ചുമതല കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ലങ്കന്‍ ക്രിക്കറ്റിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്.

ഇതിനു പുറമേ പിച്ചുകളുടെയും ഔട്ട്ഫീല്‍ഡിന്റെയും നിലവാരം സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്. പിച്ചിന്റെയോ, ഔട്ട്ഫീല്‍ഡിന്റെയോ നിലവാരമില്ലായ്മ കാരണം രാജ്യാന്തര പദവി നഷ്ടമാകുന്ന വേദികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആറ് ഡീ മെറിറ്റ് പോയിന്റ് നല്‍കാനും തീരുമാനമായി. നേരത്തെ ഇത് അഞ്ച് ഡീ മെറിറ്റ് പോയിന്റായിരുന്നു. ഇതിനു പുറമേ ഐസിസി പുരുഷ-വനിതാ അമ്പയര്‍മാര്‍ക്ക് തൃല്യവേതനം നല്‍കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.