നാടിന്റെ വികസന മുന്നേറ്റം പരസ്പര സഹകരണം അനിവാര്യം -രാഹുല്‍ ഗാന്ധി എം.പി

തെളിനീര് അമൃത് 2.0 കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

നാടിന്റെ വികസന മുന്നേറ്റത്തിന് പരസ്പര സൗഹാര്‍ദ്ദവും സഹകരണവും അനിവാര്യമാണ് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് 2.0 സൗജന്യകുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഇ-ഹെല്‍ത്ത് പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയാരിരുന്നു അദ്ദേഹം.
ജനക്ഷേമ പദ്ധതികളിലൂടെയാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നത്. വയനാട്ടുകാര്‍ എനിക്ക് എന്നും പ്രീയപ്പെട്ടവരും എന്റെ കുടുംബമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായിരുന്നു. വാളാട് പി.എച്ച്.സിക്ക് കീഴിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് അനുവദിച്ച ആബുലന്‍സിന്റെ താക്കോല്‍ദാനം ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. പൊതു ശൗചാലയത്തിന് സ്ഥലം വിട്ടു നല്‍കിയ കാര്‍മല്‍ അപ്പോസ്തലിക്ക് സഭ പ്രതിനിധിയായ സിസ്റ്റര്‍ റോഷ്‌നയെയും നഗരസഭയിലെ ഇ ഹെല്‍ത്ത് പദ്ധതിക്ക് നേതൃത്വം നല്‍കിയ രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് ജേക്കബിനെയും ചടങ്ങില്‍ ആദരിച്ചു.
മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് കുടിവെളള പദ്ധതിയില്‍ 12 കോടി രൂപ ചെലവഴിച്ച് 3300 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച് 36 ഡിവിഷനുകളിലും ആദ്യഘട്ടമെന്ന രീതിയില്‍ 90 കുടുംബങ്ങള്‍ക്ക് വീതം കുടിവെള്ളം നല്‍കും. 2025 ആകുമ്പോഴേക്കും നഗരസഭ പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം. പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ ഇ.ഹെല്‍ത്ത് സംവിധാനത്തിന്റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. അഡ്വ ടി. സിദ്ധീഖ് എം.എല്‍.എ, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.വി.എസ് മൂസ, ലേഖ രാജീവന്‍, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ബി.ഡി അരുണ്‍കുമാര്‍, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ഡോ ജെറിന്‍ ജെറാള്‍ഡ്, ഡോ ഗീതു കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.