ഒരു പന്തിന് 7.36 ലക്ഷം! പക്ഷേ, നികുതി അടയ്ക്കണം; സ്റ്റാര്‍ക്കിന് കിട്ടിയതെല്ലാം കൊണ്ട് തിരിച്ചു പറക്കാനാവില്ല

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലം ഏങ്ങനെയായിരിക്കും എന്നുനോക്കാം. ഐപിഎല്ലില്‍ വെറും രണ്ടു സീസണില്‍ മാത്രം കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ ജയിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓസീസ് പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക്. ഐ പി എല്‍ ചരിത്രത്തില്‍ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം.

ലേലത്തുകയനുസരിച്ച് സ്റ്റാര്‍ക്കിന് ഐപിഎല്‍ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിനും കിട്ടുക 1.76 കോടി രൂപ. കൊല്‍ക്കത്ത പ്ലേ ഓഫും ഫൈനലും കളിച്ചാല്‍ ഇത് 1.45 കോടി രൂപയായി മാറും. ഗ്രൂപ്പ് ഘട്ടത്തിലെ പതിനാല് മത്സരത്തില്‍ നിശ്ചിത നാലോവര്‍ വീതം പൂര്‍ത്തിയാക്കിയാല്‍ സ്റ്റാര്‍ക്ക് എറിയുക ആകെ 336 പന്തുകള്‍. ഇങ്ങനെയെങ്കില്‍ സ്റ്റാര്‍ക്കിന്റെ ഒരു പന്തിന്റെ മൂല്യം 7.36 ലക്ഷം രൂപ. ഒരോവറിനായി കൊല്‍ക്കത്ത മുടക്കുന്നത് 44 ലക്ഷവും. സ്റ്റാര്‍ക്കിന്റെ അടിസ്ഥാന ശമ്പളമാണ് ഇതെല്ലാം. മാച്ച് ഫീസിലൂടെ കിട്ടുന്ന പ്രതിഫലം ഇതിന് പുറമേയാണിത്.

താരങ്ങളുടെ അടിസ്ഥാന ശമ്പളവും കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും കണക്കാക്കിയാണ് മാച്ച് ഫീസ് നിശ്ചയിക്കുക. ഇതിന് പുറമേ ശമ്പളത്തിന്റെ പത്തുശതമാനം വരെയുള്ള സൈനിംഗ് ബോണസ്, മാന്‍ ഓഫ് ദി മാച്ച് അടക്കം മത്സരത്തിലെ വ്യക്തിഗത പുരസ കാരങ്ങള്‍, കിരീടം നേടിയാല്‍ കിട്ടുന്ന പ്രൈസ്മണിയുടെ വിഹിതം ടീമുമായി ബന്ധപ്പെട്ട പരസ്യങ്ങളിലൂടെയുള്ള വരുമാനം തുടങ്ങിയവയും സ്റ്റാര്‍ക്കിനെ കാത്തിരിക്കുന്നു. സീസണ്‍ അവസാനിക്കുന്‌പോള്‍ സ്റ്റാര്‍ക്കിന് 35 കോടി രൂപയിലേറെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപത് ശതമാനം സ്റ്റാര്‍ക്ക് ഇന്ത്യയില്‍ തന്നെ നികുതിയായ നല്‍കണം. 2014, 2015 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. 27 കളിയില്‍ നിന്ന് ഓസീസ് പേസര്‍ നേടിയത് 34 വിക്കറ്റ്. 33 കാരനായ സ്റ്റാര്‍ക്ക് 38 ടെസ്റ്റില്‍ 338 വിക്കറ്റും 121 ഏകദിനത്തില്‍ 236 വിക്കറ്റും 58 ട്വന്റി 20യില്‍ 73 വിക്കറ്റും നേടിയിട്ടുണ്ട്.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.