ഒരു പന്തിന് 7.36 ലക്ഷം! പക്ഷേ, നികുതി അടയ്ക്കണം; സ്റ്റാര്‍ക്കിന് കിട്ടിയതെല്ലാം കൊണ്ട് തിരിച്ചു പറക്കാനാവില്ല

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലം ഏങ്ങനെയായിരിക്കും എന്നുനോക്കാം. ഐപിഎല്ലില്‍ വെറും രണ്ടു സീസണില്‍ മാത്രം കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ ജയിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓസീസ് പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക്. ഐ പി എല്‍ ചരിത്രത്തില്‍ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം.

ലേലത്തുകയനുസരിച്ച് സ്റ്റാര്‍ക്കിന് ഐപിഎല്‍ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിനും കിട്ടുക 1.76 കോടി രൂപ. കൊല്‍ക്കത്ത പ്ലേ ഓഫും ഫൈനലും കളിച്ചാല്‍ ഇത് 1.45 കോടി രൂപയായി മാറും. ഗ്രൂപ്പ് ഘട്ടത്തിലെ പതിനാല് മത്സരത്തില്‍ നിശ്ചിത നാലോവര്‍ വീതം പൂര്‍ത്തിയാക്കിയാല്‍ സ്റ്റാര്‍ക്ക് എറിയുക ആകെ 336 പന്തുകള്‍. ഇങ്ങനെയെങ്കില്‍ സ്റ്റാര്‍ക്കിന്റെ ഒരു പന്തിന്റെ മൂല്യം 7.36 ലക്ഷം രൂപ. ഒരോവറിനായി കൊല്‍ക്കത്ത മുടക്കുന്നത് 44 ലക്ഷവും. സ്റ്റാര്‍ക്കിന്റെ അടിസ്ഥാന ശമ്പളമാണ് ഇതെല്ലാം. മാച്ച് ഫീസിലൂടെ കിട്ടുന്ന പ്രതിഫലം ഇതിന് പുറമേയാണിത്.

താരങ്ങളുടെ അടിസ്ഥാന ശമ്പളവും കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും കണക്കാക്കിയാണ് മാച്ച് ഫീസ് നിശ്ചയിക്കുക. ഇതിന് പുറമേ ശമ്പളത്തിന്റെ പത്തുശതമാനം വരെയുള്ള സൈനിംഗ് ബോണസ്, മാന്‍ ഓഫ് ദി മാച്ച് അടക്കം മത്സരത്തിലെ വ്യക്തിഗത പുരസ കാരങ്ങള്‍, കിരീടം നേടിയാല്‍ കിട്ടുന്ന പ്രൈസ്മണിയുടെ വിഹിതം ടീമുമായി ബന്ധപ്പെട്ട പരസ്യങ്ങളിലൂടെയുള്ള വരുമാനം തുടങ്ങിയവയും സ്റ്റാര്‍ക്കിനെ കാത്തിരിക്കുന്നു. സീസണ്‍ അവസാനിക്കുന്‌പോള്‍ സ്റ്റാര്‍ക്കിന് 35 കോടി രൂപയിലേറെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപത് ശതമാനം സ്റ്റാര്‍ക്ക് ഇന്ത്യയില്‍ തന്നെ നികുതിയായ നല്‍കണം. 2014, 2015 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. 27 കളിയില്‍ നിന്ന് ഓസീസ് പേസര്‍ നേടിയത് 34 വിക്കറ്റ്. 33 കാരനായ സ്റ്റാര്‍ക്ക് 38 ടെസ്റ്റില്‍ 338 വിക്കറ്റും 121 ഏകദിനത്തില്‍ 236 വിക്കറ്റും 58 ട്വന്റി 20യില്‍ 73 വിക്കറ്റും നേടിയിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.