കണ്ണടച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട; ക്യൂ ആര്‍ കോഡ് തട്ടിപ്പുകള്‍ പെരുകുന്നു

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനും സാധിക്കും.

ഇങ്ങനെ മാറ്റം വരുത്തിയ ക്യൂ ആര്‍ കോഡുകൾ ഉപയോക്താക്കളെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് എത്തിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ എന്നിവ അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഡേറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്ക് നയിച്ചേക്കാം.

ഹോട്ട്‌സ്‌പോട്ട് ഹണിപോട്ട് എന്നറിയപ്പെടുന്ന സൈബർ കുറ്റവാളികൾക്കിടയിലുള്ള മറ്റൊരു തട്ടിപ്പ് രീതിയും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയും അതിലൂടെ അവരുടെ ക്യൂ ആര്‍ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സൗജന്യ ഇന്റർനെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. കണക്റ്റുചെയ്‌തുകഴിഞ്ഞാൽ, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ, വ്യക്തിഗതമോ രഹസ്യമോ ആയ ബിസിനസ്സ് വിവരങ്ങൾ , ഓൺലൈൻ ബാങ്കിംഗ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ ചോർത്തുന്നതാണ് ഇവരുടെ രീതി.

ക്യൂആർ കോഡ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ഏതാനും വഴികളിതാ

ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാൻ വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക.

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ലഭിക്കുകയാണെങ്കിൽ സ്കാൻ ചെയ്യുന്നതിന് മുമ്പ് അയച്ചയാളുടെ വിശ്വാശ്യത പരിശോധിക്കുക

ക്യൂആർ കോഡ് തന്നെ സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചതോ, മാറ്റം വരുത്തിയതോ, സംശയാസ്പദമായതോ ആണെങ്കിൽ, അത് സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക.

അപ്രതീക്ഷിതമായി വരുന്നതോ അജ്ഞാതർ അയച്ചതോ ആയ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യരുത്.

ഒരു ക്യൂആർ കോഡ് ഉടനടി സ്‌കാൻ ചെയ്യുന്നതിനുപകരം, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ക്യാമറ അതിന് മുകളിൽ വയ്ക്കുക. URL അല്ലെങ്കിൽ കോഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാൻ ഇതിലൂടെ സാധിക്കും. ഇത് സംശയാസ്പദമാണെന്ന് തോന്നുകയാണെങ്കിൽ, സ്കാൻ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക.

പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക, അത് സുരക്ഷിതമല്ലായിരിക്കാം. ഓൺലൈൻ ഇടപാടുകൾക്കായി വിശ്വസനീയവും സുരക്ഷിതവുമായ നെറ്റ്‌വർക്ക് ഉപയോഗിക്കുക.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.