മുത്തങ്ങ ആദിവാസി പുനരധിവാസ പദ്ധതി: 24ന് കലക്ട്രേറ്റിന് മുമ്പില്‍ റിലേ സത്യാഗ്രഹം.

കല്‍പ്പറ്റ: മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജന്‍സികളെ ഏല്‍പ്പിച്ച നടപടി റദ്ദാക്കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കി ആദിവാസികള്‍ നേരിട്ടോ അല്ലെങ്കില്‍ അവരുടെ സൊസൈറ്റികള്‍ക്കോ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണം.മേപ്പാടി പഞ്ചായത്തിലെ വെള്ളരിമല പുനരധിവാസ മേഖലയിലാണ് ഗുണഭോക്താക്കളുടെ അറിവോ,സമ്മതമോ ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്.ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായി പട്ടികവര്‍ഗ്ഗ വകുപ്പ് കരാറുണ്ടാക്കുകയും, നിര്‍മ്മിതി കേന്ദ്രം മറ്റ് കോണ്‍ടാക്ടര്‍മാര്‍ക്ക് നിര്‍മ്മാണം കൈമാറുന്ന രീതി യാണ് നടന്നുവരുന്നത്. രണ്ട് ഇടനിലക്കാര്‍ വന്നതോടെ ശരാശരി അംഗങ്ങ ളുള്ള ഒരു കുടുംബത്തിന് വാസയോഗ്യമല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ വീടുകളാണ് പണിതുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ അരോപിച്ചു.

കണ്ണൂര്‍ ആറളം വാ പോലുള്ള മേഖലകളില്‍ നിര്‍മ്മിതി പദ്ധതി ഉപേക്ഷിച്ചിരുന്നു. വീടിന്റെ പ്ലാനും കെച്ചും ഗുണഭോക്താക്കള്‍ കാണുന്നില്ല. ആറ് ലക്ഷം രൂപ നല്‍കുമ്പോള്‍ 400425 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളാണ് പണിയുന്നത്. ആദിവാസി പുനരധി വാസ മിഷന്‍ ധനസഹായം നല്‍കുന്ന കാക്കത്തോട് പുനരധിവാസ മേഖല യില്‍ 530 സ്‌ക്വയര്‍ ഫീറ്റുവരെ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. അത്യാവശ്യ മുള്ള മുറികളുമുണ്ട്. ഓരോ കുടുംബത്തിന്റെയും അംഗസംഖ്യയും ആവ ശ്യവും പരിഗണിച്ച് െ്രെടബല്‍ വകുപ്പ് ധനസഹായം നല്‍കുകയാണെങ്കില്‍ 600 സ്‌ക്വയര്‍ ഫീറ്റുവരെയോ, അതിലേറെയോ ഉള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളില്‍ പഠനമുറിക്ക് ഉള്‍പ്പെടെ യിള്ള സംവിധാനം ഒരുക്കണമെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള കൂടുതല്‍ തുക പുനരധിവാസ മിഷന് നല്‍കണം.

മുത്തങ്ങ പുനരധിവാസത്തിന് 2014-15 മുതല്‍ ഭൂവിതരണ പദ്ധതി നടക്കുന്നു ണ്ടെങ്കിലും പുനരധിവാസഭൂമിയില്‍ ആദിവാസികള്‍ എത്തിയിട്ടില്ല. റവന്യ സര്‍വ്വ വകുപ്പുകളുടെ പതിച്ചുനല്‍കല്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നുവന്നത്. പുനരധിവാസത്തിന് വ്യക്തമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടില്ല. ഭവന നിര്‍മ്മാണത്തോടൊപ്പം കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ ആദിവാസി കുടുംബങ്ങള്‍ പുനരധിവാസ ഭൂമിയിലെത്തിച്ചേരുകയു ള്ളൂ. ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കി പുനരധിവസിപ്പിക്കാന്‍ സംസ്ഥാനതല ത്തില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ (TRDM) നിലവിലുണ്ടെങ്കി ലും ജില്ലയില്‍ അതിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നിലവിലില്ല. വയനാട് ജില്ല യിലെ ഭൂമിനല്‍കി പുനരധിവസിപ്പിക്കുന്ന എല്ലാ പദ്ധതികളും പുനരധിവാസ മിഷനെ ഏല്‍പ്പിക്കണം. നവംബര്‍ 24 ന് കലക്ട്രേറ്റ് പടിക്കല്‍ ആദിവാസിക ളുടെ റിലേ സത്യാഗ്രഹ പരിപാടിക്ക് തുടക്കം കുറിക്കും. മുത്തങ്ങ, പുനരധി വാസമുള്‍പ്പെടെ എല്ലാ ആദിവാസി പുനരധിവാസ പദ്ധതികളും ആദിവാസി പുനരധിവാസ മിഷനെ ഏല്‍പ്പിക്കുക, നിര്‍മ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജന്‍സികളുമായുള്ള കരാര്‍ റദ്ദാക്കുക, പുനരധിവാസ മേഖലയില്‍ കാര്‍ഷിക വികസന പദ്ധതികള്‍ തയ്യാറാക്കുക, കുറിച്ച്യാട് പോലുള്ള വനമേഖലയില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയിറക്ക് നിര്‍ത്തലാക്കുകപുനരധിവാസ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി ആദിവാസികള്‍ക്ക് നല്‍കുക, (പ്രളയംകൊണ്ട് വീടും വാസ സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, വനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പാക്കുക, തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നത്. പത്ര സമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍, സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രിസീഡീയം അംഗം രമേശന്‍ കൊയാലിപ്പുര, കേരള ആദിവാസി ഫോറം അംഗം എ. ചന്തുണ്ണി എന്നിവര്‍ പങ്കെടുത്തു

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…

മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി

ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും; അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ

ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമേറുന്ന യുപിഐ; ഒക്‌ടോബറില്‍ റെക്കോർഡ് ഇടപാടുകള്‍, 27 ലക്ഷം കോടി രൂപയിലധികം മൂല്യം

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പണമിടപാടുകള്‍ അതിവേഗം വികസിക്കുകയാണ്. യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ഒക്‌ടോബര്‍ മാസത്തില്‍ റെക്കോർഡ് ഉയരത്തിലെത്തി എന്ന് എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍

അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.