സിവിൽ സർവീസിൻ്റെ വിശ്വാസ്യതയും ആകർഷണീയതയും തകർത്തത് ഇടതു സർക്കാർ:യു.ടി.ഇ.എഫ്

കൽപ്പറ്റ: ഇടതു സർക്കാർ അധികാരത്തിലേറിയതു മുതൽ തുടരുന്ന തെറ്റായ നയങ്ങൾ മൂലം സിവിൽ സർവീസിൻ്റെ വിശ്വാസ്യതയും ആകർഷണീയതയും തകർന്നിരിക്കുകയാണെന്നും പൊതു സമൂഹത്തിനു മുന്നിൽ ജീവനക്കാരും അധ്യാപകരും അപമാനിതരായി നിൽക്കുന്ന സ്ഥിതിവിശേഷമാണെന്നും യു.ടി.ഇ.എഫ് ജില്ലാ ചെയർമാൻ മോബിഷ് പി.തോമസ് ആരോപിച്ചു.

ജനുവരി 24-ന് ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് പ്രചരണാർത്ഥം കളക്ടറേറ്റിനു മുന്നിൽ നടത്തിയ അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ടി.ഇ.എഫിൻ്റെ നേതൃത്വത്തിലാണ് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകൾക്കു മുന്നിലും സദസ്സുകൾ സംഘടിപ്പിച്ചത്.

സിവിൽ സർവീസിൽ നിന്നും പുതുതലമുറ പിൻമാറിയതിൻ്റെ തെളിവാണ് കഴിഞ്ഞ എൽ.ഡി.സി അപേക്ഷകരിൽ ഉണ്ടായിരിക്കുന്ന രണ്ടര ലക്ഷം അപേക്ഷകരുടെ കുറവ്. സർക്കാർ പരസ്യങ്ങളിലൂടെ തന്നെ ജീവനക്കാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നത് സിവിൽ സർവീസിൻ്റെ വിശ്വാസ്യതയെ തന്നെ മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

മൂന്നു വർഷക്കാലമായി ക്ഷാമബത്ത നൽകാത്തതും, നാലു വർഷമായി ലീവ് സറണ്ടർ മരവിപ്പിച്ചതും, ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതും, എൻ.പി.എസ് പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ കമ്മീഷൻ റിപ്പോർട്ടുപോലും മറച്ചുവെച്ചതും, വികലമായ രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കിയതും, അനിയന്ത്രിതമായ രീതിയിൽ പൊതുവിപണിയിൽ വില വർദ്ധനവ് ഉണ്ടാകുമ്പോൾ സർക്കാർ കാര്യക്ഷമമായി ഇടപെടാത്തതുമെല്ലാം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പിടിച്ച് നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും ഒരു സംയുക്ത സൂചനാ പണിമുടക്കിന് നിർബന്ധിതരായിരിക്കുന്നതെന്നും യു.ടി.ഇ എഫ് നേതാക്കൾ പറഞ്ഞു.

അവകാശ സംരക്ഷണ സദസ്സുകളിൽ സി.ഇബ്രാഹിം, വി.സി.സത്യൻ, സലാം കൽപ്പറ്റ, പി.നസീർ, കെ.ടി.ഷാജി, എൻ.ജെ.ഷിബു, റമീസ് ബക്കർ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, പി.എച്ച് അഷറഫ്ഖാൻ, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.പി.പ്രിയേഷ്, ടി. പരമേശ്വരൻ, സിനീഷ് ജോസഫ്, പി.സി.എൽസി, പി.റീന, വി.മുരളി, അബ്ദുൾ ഗഫൂർ, പി.ജെ.പ്രോമിസൺ, കെ.രാമൻ തുടങ്ങിയവർ സംസാരിച്ചു.
പണിമുടക്ക് പ്രചരണാർത്ഥം നടത്തിയ ഓഫീസ് ക്യാമ്പയിനുകൾക്ക് ജി.എസ്. ഉമാശങ്കർ, പി.കുഞ്ഞമ്മദ്, പി.എസ്.ഗിരീഷ്കുമാർ, പി.സഫ്വാൻ, ഹനീഫ ചിറക്കൽ, പി.ജെ.ഷൈജു, സജി ജോൺ, ഇ.എസ്.ബെന്നി, എം എ. ബൈജു, ബെൻസി ജേക്കബ്, ഷിജു ജോസഫ്, എം.വി.സതീഷ്, ഇ.വി.ജയൻ, ശരത് ശശിധരൻ, പി.ജെ.പ്രശോഭ്, ബേബി പേടപ്പാട്, ശിവൻ പുതുശ്ശേരി, മിഥുൻ മുരളി, ഷിബു പൊല്ലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.