ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച ‘കാർ-ടി’ ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ (CAR-T Cell Therapy) ആദ്യ രോഗി ക്യാൻസര്‍ മുക്തനായി. അടുത്തിടെയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാ രീതി വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. ക്യാൻസർ രോഗത്തെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് രോഗിയുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തന്നെ പുനർസജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയുടെ ഉള്ളടക്കമെന്ന് വിദഗ്ധര്‍ പറയുന്നു. ഡൽഹി സ്വദേശിയായ ഉദരരോഗ വിദഗ്ധൻ ഡോ. (കേണൽ) വി.കെ ഗുപ്തയാണ് ഈ ചികിത്സയിലൂടെ ക്യാൻസ‍ർ മുക്തനായ ആദ്യ രോഗി. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ 42 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ലഭ്യമായത്.

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവാണ് ടി – കോശങ്ങള്‍. ഇവയെ ജനിതക സാങ്കേതിക വിദ്യയിലൂടെ ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ പ്രാപ്തമാക്കി മാറ്റുകയാണ് ‘കാര്‍-ടി’ സെൽ ചികിത്സയിൽ ചെയ്യുന്നത്. ഇതിനായി രോഗിയുടെ ശരീരത്തിൽ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയിൽ ലബോറട്ടറിൽ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജൻ റിസപ്റ്റർ (Chimeric Antigen Receptor – CAR) എന്ന പ്രത്യേക പ്രോട്ടീൻ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയിൽ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടർന്ന് ഇത്തരത്തിൽ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തിൽ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ ക്യാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.

2023 ഒക്ടോബർ മാസമാണ്, ഇന്ത്യയിൽ മരുന്നുകള്‍ക്ക് അംഗീകാരം നൽകുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)ഇന്ത്യയിൽ CAR-T ചികിത്സയ്ക്ക് വാണിജ്യ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. CAR-T സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ഇമ്യൂണോആക്ട് (ImmunoACT) എന്ന കമ്പനി പ്രദേശികമായി വികസിപ്പിച്ച NexCAR19 എന്ന ചികിത്സയാണ് ഇവിടെ നൽകുന്നത്. ബോംബൈ ഐഐടിയുടെയും ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെയും പിന്തുണയോടെ സ്ഥാപിതമായ കമ്പനിയാണ് ഇമ്യൂണോആക്ട്. ബി-കോശ ക്യാൻസറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ (Leukaemia, Lymphoma) തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് ഈ ചികിത്സയെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രാജ്യത്തെ 10 നഗരങ്ങളിലുള്ള മുപ്പതിലധികം ആശുപത്രികളിൽ ഈ ചികിത്സ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. 15 വയസിന് മുകളിൽ പ്രായമുള്ള ക്യാൻസർ രോഗികള്‍ക്കാണ് ഈ ചികിത്സ സ്വീകരിക്കാനാവുന്നതെന്നും വിദഗ്ധ‍ർ പറയുന്നു.

ബൈക്കപകടത്തിൽ പരിക്കേറ്റയാള്‍ മരിച്ചു.

മാനന്തവാടി: കൈതക്കൽ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വള്ളിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ചു വരുന്ന സ്നേഹഭവൻ രഞ്ജിത്ത് (48) നാണ് മരിച്ചത്. കൈതക്കൽ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം

ഫ്ലാഗ്ഷിപ്പ് സ്‌കീം-യുവജനങ്ങൾക്ക് ശിൽപശാല സംഘടിപ്പിച്ചു.

കണിയാമ്പറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തിൽ നിർഭയ വയനാട് സൊസൈറ്റിയുടെ സഹകരണത്തോടെ കണിയാമ്പറ്റ ബി എഡ് കോളേജിൽ യുവജനങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ വിവിധ ഫ്ലാഗ്ഷിപ്പ് സ്കീമുകളെ കുറിച്ച് ശിൽപശാല

കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ

അമ്പലവയൽ: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ എസ് നിജുമോന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് എൻ ഫോഴ്സസ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ എ

‘പൊന്ന്’ കോഴി! സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ചിക്കൻ വിഭവങ്ങളുടെ വില കൂടുമെന്ന് ആശങ്ക

കൽപ്പറ്റ: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർധന. ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു.ക്രിസ്മസ്, പുതുവസ്തര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്. കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും

മുട്ടയ്ക്ക് മുട്ടന്‍ വില’; ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.

കൽപ്പറ്റ: ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.ഏഴ് രൂപയ്ക്ക് മുകളിലാണ് മാർക്കറ്റിലെ മൊത്തക്കച്ചവട നിരക്ക്. കടകളിൽ പത്തു രൂപ വരെ നൽകേണ്ടിവരും. കേരളത്തിലും മുട്ടയുടെ ഉപയോഗം കൂടിയെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.