വെണ്ണിയോട് സ്വദേശിനിയായ ഷിനു എമ്മാണ് 18404 പേജുകൾ ഉള്ള പെൻഡ്രൈവ് എന്ന കവിത സമാഹാരത്തിലെ രചനയിലൂടെ ഒൻപത് വേൾഡ് റെക്കോർഡ്‌സുകളിൽ ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് ആഴ്ചവട്ടം സമൂഹമന്ദിരത്തിൽ വെച്ച് പി.ആർ നാഥൻ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തു. മലബാർ ചാപ്റ്ററിൽ വെച്ച്
പി.കെ പാറക്കടവ് ഈ പുസ്തകം പ്രകാശനം ചെയ്തു. ശ്രീധരനുണ്ണി, ശൈലൻ, എം പി ഷൈജൽ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. 46 ഇഞ്ചു പൊക്കമുള്ള ഈ പുസ്തകം ആറ് മാസം കൊണ്ടാണ് രൂപപ്പെടുത്തിയത് എന്ന് മഞ്ജരി ബുക്ക്സ് ചീഫ് എഡിറ്റർ പൈമ പ്രദീപ് അറിയിച്ചു. ലണ്ടൻ വേൾഡ് റെക്കോർഡ്‌സ്, ഇന്ത്യ വേൾഡ് റെക്കോർഡ്‌സ്, യൂണികോൺ വേൾഡ് റെക്കോർഡ്‌സ് കേരള ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ വേൾഡ് റെക്കോർഡ്‌സ് എന്നിവ കൂടാതെ 2021ലെ നീർമാതളം കവിത പുരസ്കാരവും നേടിയ ഷിനു. എം വയനാടൻ സാഹിത്യ മേഖലയ്ക്ക് അഭിമാനകരമായി വളർന്നുവരുന്ന യുവഎഴുത്തുകാരിയാണ്. കോട്ടത്തറ മാടക്കുന്നു കൊല്ലംകാലയിൽ ആന്റണി സെബാസ്റ്റ്യൻ ആണ് ഭർത്താവ്, രണ്ടു കുട്ടികൾ.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,