‘കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി’, എംവിഡി പറഞ്ഞതിലെ കാര്യം മനസിലാകണമെങ്കിൽ ഈ കുറിപ്പ് വായിക്കണം!

ബൈക്കപകടങ്ങൾ തുടർക്കഥയാകുമ്പോൾ, വന്നേക്കാവുന്ന അപകട സാധ്യതകളെ കുറിച്ചും ബൈക്കും റോഡുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചും വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എംവിഡി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നമ്മൾ വളരെ അശ്രദ്ധമായി കാണുന്ന ഈ സാങ്കേതികത്വങ്ങളെല്ലാം എത്ര വലിയ അപകടത്തിലേക്കാണ് നമ്മളെ തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നു.

എംവിഡിയുടെ കുറിപ്പിങ്ങനെ…

ഇരുമെയ്യാണെങ്കിലും മനമൊന്നായി… മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാൾ കൂടുതൽ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിൻ്റെ സുരക്ഷ എന്നതിനാലാണ്.

സന്തുലനം അഥവാ ബാലൻസിംഗ്

ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയിൽ നിർത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീര മനോബുദ്ധികളുടേയും വാഹനത്തിന്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം. അപ്പോൾ ഡ്രൈവർക്കൊപ്പം ഒരാൾ കൂടിയായാലോ…?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതൽ സങ്കീർണ്ണമാവില്ലേ….? നാം സ്വപ്നേപി വിചാരിക്കാത്ത ‘പിൻസീറ്റ് ഡ്രൈവിംഗ്‘ പരോക്ഷമായ ഒരു അപകടകാരിയാണ് എന്നറിയുക….. അപ്പോൾ രണ്ടിൽ കൂടുതൽ യാത്രികരുണ്ടെങ്കിൽ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ……?!!ട്രിപ്പിൾ റൈഡേഴ്സ്… ജാഗ്രതൈ

സ്ഥിരത അഥവാ സ്റ്റെബിലിറ്റി

അതിദ്രുതം മാറി വരുന്ന വ്യത്യസ്ത പ്രതലങ്ങളുമായുള്ള മുൻപിൻ ടയറുകളുടെ കേവലം രണ്ട് Rolling point Contact മാത്രമാണ്, ഇരുചക്രവാഹനത്തിൽ സ്ഥിരത അഥവാ സ്റ്റബിലിറ്റിക്ക് ആധാരമായ സംഗതി എന്നത് നമ്മിൽ എത്ര പേർക്ക് ബോധ്യമുണ്ട്… ?!! ഒരു മോട്ടോർ സൈക്കിളിൻ്റെ സുരക്ഷിതപ്രയാണത്തിന് അത്യന്താപേക്ഷിതമായ ഏക ഘടകം പ്രതലവുമായുള്ള മുൻപിൻ ടയറുകളുടെ ഒരുപോലുള്ള പിടിത്തം അഥവാ ഗ്രിപ്പ് മാത്രമാണെന്നത് മറക്കാനേ പാടില്ല…!!

അതായതുത്തമാ… രണ്ടു പ്രതലങ്ങൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ഘർഷണം അഥവാ ഫ്രിക്ഷൻ എന്ന ഭൂതമാണ്* ഇവിടെ നമ്മുടെ ഏകരക്ഷകൻ എന്നു ചുരുക്കം. റോഡിൻ്റേയും ടയറിൻ്റേയും പ്രതലങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഒരു വാഹനത്തിൻ്റെ റോഡ് ഹോൾഡിംഗ് ക്ഷമത.

ഈ പ്രതലങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ നേരിയ വ്യത്യാസം തന്നെ ഗ്രിപ്പ് കുറയാനും ഇരുചക്ര വാഹനത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടാനും ഇടവരുത്തിയേക്കാം…!!’കൈയ്യീന്ന് പോവുംന്ന്…’ പിന്നെ മെയ്- വഴക്കത്തിന് വലിയ പ്രസക്തിയൊന്നുമില്ല. റോഡിലെ റേസിംഗ്, റോഡിൽ ഇറേസിംഗ് ആകുമെന്ന ഭയവും ജാഗ്രതയും എല്ലായ്പോഴും ഉണ്ടാവണം.

നമ്മുടെ റോഡിന്റെ അപ്രവചനീയമായ പ്രതല സ്വഭാവത്തെപ്പറ്റിയാണ് നാമേറെ ആശങ്കപ്പെടേണ്ടത്. ശരിയാണ് നമുക്കേറെ പരാതികളുള്ളതും… ഇത്തരം ഒട്ടേറെ മനുഷ്യനിർമ്മിത പ്രതിബന്ധങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടാകും എന്ന വസ്തുത കൂടി കണക്കിലെടുത്തു കരുതലോടെ വേണം നമ്മുടെ യാത്രകൾ എന്നത് ഡ്രൈവിംഗിനെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും ഈ പ്രതലസ്വഭാവങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ് എന്നത് ഒരു പക്ഷെ ആരും ചിന്തിക്കാറേയില്ല. ഒരേ യാത്രയിൽ ഒരേ വാഹനം വ്യത്യസ്തതരം റോഡുപ്രതലങ്ങളിലൂടെ കടന്നുപോകുന്നു. കൂടാതെ വാഹനത്തിൻ്റെ വേഗത, ഭാരം, നമ്മുടെ ഇരിപ്പ്, റോഡിൻ്റെ ചരിവ് വളവ് തുടങ്ങി നിരവധി ഘടകങ്ങളും സ്ഥിരതയെ സാരമായി ബാധിക്കും എന്ന കാര്യം ഓടിക്കുന്ന നമുക്ക് ബോധ്യമുണ്ടോ എന്നത് ഓരോ യാത്രയിലും നാം സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം. ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ: ‘കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി’ .

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.