സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ തള്ളുന്നു; കാരണം ഇതാണ്

റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ് വിസ ഇപ്പോള്‍ പലര്‍ക്കും നിരസിക്കപ്പെടുന്നതിന്റെ കാരണം ഇതാണെന്ന് വിസ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിശദീകരിക്കുന്നു.

അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കുന്നവര്‍ക്ക് അനായാസേന ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നുമുണ്ട്. അപേക്ഷ നിരസിക്കുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കാറുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കാരണം സൂചിപ്പിക്കാറില്ല.

കാരണം വ്യക്തമാക്കാതെ നിരസിക്കപ്പെടുന്നവര്‍ പ്രശ്‌നം എന്താണെന്ന് അറിയാതെ വീണ്ടും പഴയ രീതിയില്‍ തന്നെ നല്‍കി വലയുകയും ചെയ്യുന്നു. ചേംബര്‍ അറ്റസ്റ്റേഷന്‍ വരെ പൂര്‍ത്തിയായ ശേഷമാണ് അപേക്ഷ തള്ളുന്നത്. മിക്ക അപേക്ഷകളും അറബിയില്‍ അല്ലെന്ന കാരണത്താലാണ് നിരസിക്കപ്പെടുന്നത്.

സന്ദര്‍ശന വിസയില്‍ വരുന്ന വ്യക്തികളുടെ പേരും പാസ്പോര്‍ട്ട് നമ്പറും ഒഴികെയുള്ള വിവരങ്ങളെല്ലാം അറബിയില്‍ നല്‍കണം. ചില സന്ദര്‍ഭങ്ങളില്‍ അപേക്ഷകന്റെ അഡ്രസ് വ്യക്തമല്ലാത്ത അപേക്ഷകളും നിരസിക്കപ്പെടാറുണ്ട്. പ്രത്യക്ഷത്തില്‍ അഡ്രസ് എഡിറ്റ് ചെയ്യാന്‍ കഴിയില്ലെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിസ പേജില്‍ പോയാല്‍ ഇത് എഡിറ്റ് ചെയ്ത് നാഷണല്‍ അഡ്രസ്സ് വ്യക്തമായി നല്‍കാനും ഓപ്ഷന്‍ കാണിക്കുന്നുണ്ട്.

സ്‌പോണ്‍സറുടെ ചേമ്പര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെയാണ് വിസ ഇഷ്യു നടപടികള്‍ ആരംഭിക്കുന്നത്. സാധാരണ നിലയില്‍ ചേമ്പര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായ ശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ വിസ ഇഷ്യു ചെയ്യും. ഈ ഘട്ടത്തിലാണ് വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതും എല്ലാം ശരിയായായവര്‍ക്ക് വിസ ലഭിക്കുന്നതും. രേഖകളും വിവരങ്ങളുമെല്ലാം ശരിയാണെങ്കിലും ചിലപ്പോള്‍ രണ്ടാഴ്ച സമയമെടുക്കാറുണ്ട്.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.