ഇനി സിംഗിൾ മദർ: വിവാഹമോചന വാർത്തകൾക്ക് സ്ഥിരീകരണവുമായി മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ഭാമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മലയാളി പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളില്‍ താരം മലയാള സിനിമകളില്‍ പ്രത്യേക്ഷപ്പെട്ടു. അടുത്തിടെ താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ട്, ഭർത്താവുമായി വേർപിരിഞ്ഞ കാര്യം സ്ഥിരീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഭാമ.താൻ ഇനി സിംഗിള്‍ മദറാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചാണ് ഭാമ ഇക്കാര്യം അറിയിച്ചത്. ‘ഒരു സിംഗില്‍ മദറാവുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു, കൂടുതല്‍ ശക്തയാകുക മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക വഴി, ഞാനും എന്റെ മകളും’- ഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
https://www.instagram.com/p/C6ibx0cvx-m/?igsh=cTJ5MjJrMDUxNG9n

നേരത്തെയും വിവാഹമോചന വാർത്തകളോട് പ്രതികരിച്ച്‌ ഭാമ രംഗത്തെത്തിയിരുന്നു. അന്ന് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എഡിറ്റ് ചെയ്ത് ഭാമ ചില വാക്കുകള്‍ കുറിക്കുകയായിരുന്നു. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. കുറച്ചുനാളുകളായി ഭർത്താവ് അരുണ്‍ ജഗദീഷിന്റെ ചിത്രങ്ങളൊന്നും ഭാമ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നില്ല.

ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിദ്ധ്യമുള്ള ഫോട്ടോകള്‍ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും പിന്നീട് ഒഴിവാക്കി. പേജില്‍ മകള്‍ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഇൻസ്റ്റഗ്രാമില്‍ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടില്‍ മുൻപ് ഭർത്താവിന്റെ പേര് സ്വന്തം പേരുമായി ചേർത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായില്‍ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

അടുത്തിടെ ‘വാസുകി’ എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടൻമാരായ അബുസലിം , റിയാസ് ഖാൻ, സംവിധായകൻ നാദിർഷ എന്നിവർ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല. 2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്.

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

അവധികളെല്ലാം പിൻവലിച്ചു ശനിയാഴ്ച പ്രവർത്തി ദിവസം

തിരുവനന്തപുരം:ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച്‌ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതിനാണ് ഈ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്. അതേസമയം എൽപി,യുപി ക്ലാസുകൾക്ക്

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.