“കുറഞ്ഞ വില, മികച്ച മൈലേജ്”: ജനപ്രിയ മോഡൽ സ്വിഫ്റ്റ് നാലാം തലമുറ വിപണിയിൽ എത്തിച്ച് മാരുതി; വില വെറും ആറര ലക്ഷം

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രശസ്തമായ പ്രീമിയം ഹാച്ച്‌ബാക്ക് കാറായ മാരുതി സ്വിഫ്റ്റിൻ്റെ അടുത്ത തലമുറ മോഡല്‍ പുറത്തിറക്കി. നാലാം തലമുറ മോഡലില്‍ പുതിയ എൻജിൻ, മികച്ച ഇന്ധനക്ഷമത, സാങ്കേതിക സവിശേഷതകള്‍ എന്നിവയ്‌ക്കൊപ്പം സുരക്ഷയ്ക്കും വളരെയധികം പ്രാധാന്യം നല്‍കി, 6.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയത്.

പഴയ മോഡലിനെ അപേക്ഷിച്ച്‌ പുതിയ സ്വിഫ്റ്റില്‍ എക്സ്റ്റീരിയറില്‍ ധാരാളം മാറ്റങ്ങള്‍ കാണാൻ കഴിയും. ഇൻ്റീരിയർ കറുപ്പ് നിറത്തില്‍ നിലനിർത്തിയിട്ടുണ്ട്. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഗ്രില്ലിൻ്റെ മധ്യഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ബ്രാൻഡ് ലോഗോ കാറിൻ്റെ മുൻ ബോണറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സ്വിഫ്റ്റ് അല്‍പ്പം വലുതാണ്. ഈ കാറിന് നിലവിലെ മോഡലിനേക്കാള്‍ 15 എംഎം നീളവും ഏകദേശം 30 എംഎം ഉയരവും ഉണ്ടാകും.

11 വകഭേദങ്ങള്‍: മൊത്തം 11 വകഭേദങ്ങളിലാണ് (LXI, VXI, VXI(O), ZXI, ZXI+ എന്നിങ്ങനെ) മാരുതി സുസുക്കി പുറത്തിറക്കുക. അവയുടെ എക്സ്-ഷോറൂം വില 6,49,000 മുതല്‍ 9,64,500 രൂപ വരെയാണ്. നോവല്‍ ഓറഞ്ച്, ലസ്റ്റർ ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളോടെയാണ് പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ എൻജിനും മികച്ച മൈലേജും; പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ ജി-സീരീസ് പെട്രോള്‍ എൻജിൻ ഉണ്ട്, മാനുവല്‍ ട്രാൻസ്മിഷൻ ഓപ്ഷനുള്ള വേരിയൻ്റുകള്‍ക്ക് 24.8 കിലോ മീറ്റർ വരെയും എഎംടി ട്രാൻസ്മിഷനുള്ള വേരിയൻ്റുകള്‍ക്ക് 25.75 കിലോ മീറ്റർ വരെയും മൈലേജ് ലഭിക്കും. നിലവിലുള്ള മോഡലിനേക്കാള്‍ ഏകദേശം മൂന്ന് കി.മീ കൂടുതലാണിത്.

രൂപത്തിലും ഫീച്ചറുകളിലും കിടിലൻ അപ്‌ഡേറ്റുകളാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിരിക്കുന്നത്. 45 ശതമാനം ഹൈ ടെൻസൈല്‍ സ്റ്റീലാണ് ഈ പ്രീമിയം ഹാച്ച്‌ബാക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ സ്വിഫ്റ്റിന് ബൂമറാംഗ് ഡിആർഎല്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍, പുതിയ ഗ്രില്‍, ഓള്‍-ബ്ലാക്ക് ഇൻ്റീരിയർ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നീ ഫീച്ചറുകളുമുണ്ട്. ക്യാബിനിലെ ചില ഘടകങ്ങള്‍ ബ്രെസ്സയില്‍ നിന്നും ബലേനോയില്‍ നിന്നും പകർത്തിയതാണ്. ഇതിൻ്റെ എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും ലഭ്യമാണ്.

വിവിധ മോഡലുകളുടെ വില: LXI – 6,49,000, VXI – 7,29,500, रुपयेVXI AGS – 7,79,500 VXI(O) – 7,56,500 रुपयेVXI(O) AGS – 8,06,500 ZXI – 8,29,500ZXI AGS – 8,79,500 ZXI+ – 8,99,500 ZXI+ AGS – 9,49,500ZXI+ Dual Tone – 9,14,500 ZXI+ AGS Dual Tone – 9,64,500

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്‍പ്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍

ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി

ജനാധിപത്യ മഹോത്സവം നാടും നഗരവും ആരവത്തോടെ ഏറ്റെടുക്കുമ്പോള്‍ വിങ്ങുന്ന ഓര്‍മ്മകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ തങ്ങളുടെ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തുന്നത്. ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ

ക്രിസ്മസ് വെക്കേഷനില്‍ ട്വിസ്റ്റ്; സ്‌കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കുട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം

വയനാട് ജില്ലയിൽ 78.6 ശതമാനം പോളിങ്

ജില്ലയിൽ വൈകിട്ട് ഏഴ് വരെ പോളിങ് 78.06 ശതമാനമായി. 647378 വോട്ടർമാരിൽ 505401 പേർ വോട്ട് ചെയ്തു. 313049 പുരുഷ വോട്ടർമാരിൽ 242973 പേരും (77.62%) 334321 സ്ത്രീ വോട്ടർമാരിൽ 262425 പേരും (78.49%)

ഐ.സി ബാലകൃഷ്ണ‌ൻ എംഎൽഎ വോട്ട് രേഖപ്പെടുത്തി.

കേണിച്ചിറ ഇൻഫന്റ് ജീസസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി ഐ സി ബാലകൃഷ്‌ണൻ എംഎൽഎ. ഭാര്യ ലക്ഷ്മിക്കും മകൾ ആര്യകൃഷ്‌ണയ്ക്കും ഒപ്പമാണ് അദ്ധേഹം വോട്ട് രേഖപ്പെടുത്തിയത്. ആര്യ കൃഷ്ണയുടെ കന്നിവോട്ടാണിത്. Facebook Twitter WhatsApp

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.