ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

ഫ്രാങ്ക് ലാഫിൻ എന്ന 20 -കാരനെ നവജാതശിശു ആയിരിക്കെ തന്നെ ദത്തെടുത്തതാണ് ഡെന്നിസ്, ഏഞ്ചല ലാഫിൻ ദമ്പതികൾ. ഒരു നാപ്പി ബാഗിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരുന്നു അവൻ. രണ്ട് വർഷങ്ങൾക്ക് ശേഷം ഡെന്നിസും ഏഞ്ചലയും വിക്കി എന്നൊരു കുട്ടിയെ കൂടി ദത്തെടുത്തു. ഒരു ആശുപത്രിയിലെ റെസ്റ്റ് റൂമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അന്ന് കുഞ്ഞുവിക്കി.

അങ്ങനെ രണ്ടുപേരും ഒരേ വീട്ടിൽ കഴിഞ്ഞു. ദത്തെടുക്കപ്പെട്ട രണ്ട് കുട്ടികളെന്ന നിലയിൽ. എന്നാൽ, ഒരു ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള കുടുംബത്തിന്റെ തീരുമാനം വലിയ ഒരു ട്വിസ്റ്റിലേക്കാണ് വഴിമാറിയത്. ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞത് ഫ്രാങ്കും വിക്കിയും ശരിക്കും സഹോദരങ്ങളാണ് എന്നതായിരുന്നു. ഇരുവരും ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

അത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഇത്രയും കാലമത്രയും താൻ ഒരേ വീട്ടിൽ കഴിഞ്ഞത് എന്റെ സ്വന്തം സഹോദരന്റെ കൂടെയായിരുന്നു എന്നത്- എന്നാണ് വിക്കി വാഷിംഗ്‍ടൺ പോസ്റ്റിനോട് പറഞ്ഞത്.

സ്റ്റാറ്റൻ ഐലൻഡ് ഡേകെയർ സെന്ററിന്റെ വാതിൽപ്പടിയിൽ ഒരു ഡയപ്പർ ബാഗിൽ കണ്ടെത്തിയ ശേഷമാണ് ഫ്രാങ്കിനെ ലാഫിൻസ് തങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ലാഫിൻസിന്റെ യഥാർത്ഥ മകനായ നിക്കിനോടൊപ്പം ദത്തെടുത്ത രണ്ടുപേരും വളർന്നു.
കൗമാരക്കാരായപ്പോഴാണ് ഫ്രാങ്കിനെയും വിക്കിയേയും അവരുടെ വളർത്തുമാതാപിതാക്കൾ കാര്യങ്ങൾ എല്ലാം അറിയിക്കുന്നത്. തങ്ങളെ കുടുംബം ദത്തെടുത്തതാണ് എന്ന് അറിഞ്ഞതോടെ ഇരുവരും തങ്ങളുടെ യഥാർത്ഥ കുടുംബത്തെ കുറിച്ച് അറിയുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ഞെട്ടിക്കുന്ന വിവരമാണ് ഡിഎൻഎ ടെസ്റ്റിലൂടെ ഇവർക്ക് കിട്ടിയത്. വിക്കിയും ഫ്രാങ്കും ശരിക്കും സഹോദരീസഹോദരന്മാരായിരുന്നു എന്നതായിരുന്നു അത്. ഡെന്നിസിനെയും ഏഞ്ചലയെയും സംബന്ധിച്ചും ഇത് ശരിക്കും ഞെട്ടിക്കുന്ന വാർത്ത തന്നെ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.