സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും.

അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു സ്വർണ വില കുതിച്ചുയർത്തുന്നത്. ഇസ്രായേല്‍- ഹമാസ്, റഷ്യ- യുക്രെയ്ൻ സംഘർഷം ഉള്‍പ്പെടെയുള്ള ആഗോളപ്രശ്‌നങ്ങള്‍ ഇതിന് കാരണം ആയി.

സ്വർണത്തിന്റെ വില കൂടിയതോട് കൂടി മോഷണങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അഡ്രസ് ചോദിക്കാനെനന്ന വ്യാജേന ബൈക്കില്‍ എത്തി മാല പൊട്ടിയ്ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീടുകളില്‍ എത്തി സ്വർണം മോഷ്ടിക്കുന്ന സംഭവങ്ങളും ധാരാളമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി കള്ളന്മാരില്‍ നിന്നും നമ്മുടെ മുതല്‍ സംരക്ഷിക്കാൻ എന്ത് ചെയ്യണം?.

കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം കള്ളന് കൊടുക്കാൻ താത്പര്യമില്ല എങ്കില്‍ ഇൻഷൂർ ചെയ്യുന്നത് നന്നായിരിക്കും. ലക്ഷങ്ങള്‍ വിലകൊടുത്ത് സ്വർണം വാങ്ങുമെങ്കിലും നാം നിസാര തുക നല്‍കി സ്വർണം ഇൻഷൂർ ചെയ്യാറില്ല. എന്നാല്‍ ഇത് വലിയ അബദ്ധമാണ്. നമ്മുടെ ആഭരണങ്ങള്‍ നിർബന്ധമായും ഇൻഷൂർ ചെയ്തിരിക്കണം. അണിയുന്ന ആഭരണങ്ങള്‍ക്കും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ഇതിന് പുറമേ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വർണവും നമുക്ക് ഇൻഷൂർ ചെയ്യാം.

ജനറല്‍ ഇൻഷൂറൻസ് കമ്ബനികള്‍ വഴിയാണ് സ്വർണം ഇൻഷൂർ ചെയ്യേണ്ടത്. കളഞ്ഞുപോയാലും കള്ളൻ കൊണ്ടുപോയാലുമെല്ലാം നഷ്ടപരിഹാരം ലഭിക്കുന്ന ഓള്‍ റിസ്‌ക് കവറേജ് എടുക്കുകയായിരിക്കും ഏറ്റവും ഉത്തമം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനി ഏജന്റ് പറഞ്ഞുതരും.

ഇനി ഇൻഷൂർ ചെയ്‌തെന്ന് കരുതി സ്വർണം മോഷണം നഷ്ടമായാല്‍ പോലീസില്‍ പരാതി നല്‍കാതെ ഇരിക്കരുത്. നിർബന്ധമായും പോലീസില്‍ പരാതി നല്‍കണം. ശേഷം എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട് എന്നിവ കമ്ബനിയ്ക്ക് നല്‍കാം. ഇതിന് പുറമേ വാങ്ങിയ സ്വർണത്തിന്റെ ബില്ലും കയ്യില്‍ കരുതണം. അതേസമയം സ്വർണം കളഞ്ഞുപോയാല്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *