അമിത ചിന്ത നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്നറിയാം

ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ. അമിത ചിന്ത നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും എല്ലാം ദോഷം ചെയ്യും.

അമിത ചിന്ത സമ്മര്‍ദ്ദത്തിന് കാരണമാകുകയും ഗുരുതരമായ ശാരീരിക രോഗങ്ങളുണ്ടാക്കുകയും മാനസികവും ശാരീരികവുമായ ആരോഗ്യം തകരാറിലാക്കുകയും ചെയ്യും. ജാസ്ലോക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിലെ (ന്യൂറോളജിസ്റ്റും ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമായ) ഡോ. വിനയ വി. ഭണ്ഡാരി എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. അമിതമായി ചിന്തിക്കുന്നത് ലളിതമായി ചിന്തിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രശ്‌നമുണ്ടാക്കും. അമിത ചിന്തയില്‍ സ്ഥിരവും ആവര്‍ത്തിച്ചുള്ളതുമായ നെഗറ്റീവ് ആലോചനകള്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

അമിതമായി ചിന്തിക്കുമ്പോള്‍ ശരീരത്തിലും തലച്ചോറിലും എന്താണ് സംഭവിക്കുന്നത്. അമിതമായി ചിന്തിക്കുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ സജീവമാകുന്നു. തലച്ചോറിലെ ‘ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ആന്റീരിയര്‍ സിങ്ഗുലേറ്റ്, ലിംബിക് സിസ്റ്റം (ഇവയൊക്കെ വികാരം, ശ്രദ്ധ, സമ്മര്‍ദ്ദം എന്നിവ പ്രോസസ് ചെയ്യുന്ന മേഖലകളാണ്. ഇവിടം തലച്ചോറിനെ നിരന്തരം ജാഗ്രതയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.) തുടങ്ങിയ മേഖലകളില്‍ അമിത ചിന്തമൂലം വര്‍ധിച്ച സമ്മര്‍ദ്ദമുണ്ടാകുന്നു. അമിത ചിന്ത മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം തലച്ചോറിലെ ഈ ഭാഗങ്ങളെ ബാധിക്കുകയും വിശ്രമിക്കാനോ വ്യക്തമായി ചിന്തിക്കാനോ ജാഗ്രതപുലര്‍ത്താനോ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു

മാത്രമല്ല അമിത ചിന്ത മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം ദഹന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ധിക്കുന്നു. ഉയര്‍ന്ന ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവയിലേക്ക് നയിക്കുന്നു. ഈ മാറ്റങ്ങള്‍ ഉറക്കക്കുറവ് ഉണ്ടാക്കുന്നു. പ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തുന്നു. ദഹനം മന്ദഗതിയിലാക്കുന്നു, ക്ഷീണത്തിന് കാരണമാകുന്നു. അമിത ചിന്ത ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും അപസ്മാരം പോലെയുള്ള അനുഭവങ്ങള്‍ക്കും കാരണമാകുന്നു.

അമിത ചിന്ത എങ്ങനെ നിയന്ത്രിക്കാം
അമിത ചിന്ത ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കോഗ്നെറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT) യാണ്. ഇത് ആവശ്യമില്ലാത്ത ചിന്തകളെ തിരിച്ചറിയാനും അവ മാറ്റാനുമുള്ള പ്രായോഗിക വഴികള്‍ പഠിപ്പിക്കാന്‍ സഹായിക്കുന്നു. ഇവയോടൊപ്പം ശ്വസന വ്യായാമങ്ങളും പരിശീലിക്കാം. ഒപ്പം നിങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ എഴുതി വയ്ക്കുക. രാത്രിയില്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതിനായി ഒരു ഡോക്ടറുടെയോ തെറാപ്പിസ്റ്റിന്റെയോ പിന്തുണ തേടുക.

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

ബോധവൽക്കരണ ക്ലാസ് നടത്തി.

കുപ്പാടിത്തറ എസ്എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് വിനീഷ് കുമാർ അധ്യക്ഷത വഹിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ ഉദ്ഘാടനം ചെയ്തു. എഫ് എച്ച്

കഴിഞ്ഞ വർഷം ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവർ 381; 217 ഉം സ്ത്രീകൾ

2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

മാനന്തവാടി: തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീ സർ കെ.ടി.ജോസിനെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി. പയ്യമ്പള്ളി സ്വദേശിയായ പരാതിക്കാരൻ്റെ പിതാവിന് പയ്യമ്പള്ളി

ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പുതിയ അന്തരീക്ഷവും സ്ഥാപനത്തിന്റെ ദർശനം, ദൗത്യം എന്നിവയും പരിചയപ്പെടുത്തുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.