സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം; എൻ.ജി. ഒ അസോസിയേഷൻ

കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡി സെപ്പ് ആരോഗ്യ പദ്ധതി, പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട തദ്ദേശ വകുപ്പിലെ 253 ത്‌സ്തികൾ വെട്ടിക്കുറച്ചത് ഉൾപ്പെടെ ജീവനക്കാരെ ആകെ ബാധിക്കുന്ന വിഷയങ്ങൾ ഒന്നും തന്നെ ഏറ്റെടുക്കാതെ ഭരണകക്ഷി സർവീസ് സംഘടന നേതാക്കൾ തന്നെ തുടർ ഭരണത്തിന്റെ തണലിൽ അഴിമതിക്ക് കളമൊരുക്കുകയാണ്, പ്രതിപക്ഷ സംഘടനയിലെ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുമ്പോൾ ഇവർ വർഷങ്ങളായി ഒരേ ഓഫീസിലും സ്റ്റേഷനിലും തുടർച്ചയായി ഇരിക്കുകയാണെന്നും ഇത് അഴിമതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസർമാരുടെ പ്രെമോഷൻ നടന്നിട്ട്, മഴക്കാലമായിട്ടും നിയമനം കൊടുക്കാതെ ഒരു മാസമാണ് പിടിച്ച് വച്ചത്. ഇത് ഭരണകക്ഷി നേതാക്കളുടെ താൽപര്യം സംരക്ഷിക്കാനും വിലപേശൽ നടത്താനുമാണ്.
ഇപ്പോൾ സ്പഷ്യൽ വില്ലേജ് ഓഫീസർ / സീനിയർ ക്ലാർക്ക് തസ്തികയിൽ മാസങ്ങളായി നിയമം കെടുക്കാതെ തർക്കത്തിലാക്കിയിരിക്കുകയാണ്.
ഭരണകക്ഷി സംഘടനകളുടെ പിടിവലി മൂലം കളക്ടർക്ക് പോലും തീരുമാനം എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവരുടെ മൂക്കിനു താഴെയാണ് പത്ത് വർഷത്തിലധികമായ നിരവധി ജീവനക്കാർ ഇരിക്കുന്നത്.

വില്ലേജ് ഓഫീസർ കൈക്കൂലിക്ക് പിടിക്കപ്പെട്ടതിനെ തുടർന്ന്, പ്രധാന ഭരണാനുകൂല നേതാക്കളെ വിജിലൻസ് നിരീക്ഷിക്കുന്ന സാഹചര്യം വരെ ഉണ്ടായി. അഴിമതിക്ക് കളമൊരുക്കുന്ന സാഹചര്യങ്ങളും ഭരണാനുകൂല നേതാക്കളുടെ അമിതമായ ഇടപെടലുകളും എൻ.ജി.ഒ അസോസിയേഷൻ മുമ്പേ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്.

മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപെടുത്തിയവരെ സംരക്ഷിക്കുന്നവരെ പറ്റി അന്വേഷണം നടത്തി സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചരെ മാതൃകാപരമായി ശിക്ഷിക്കാത്തതാണ് സത്യ സന്ധരായ ഉദ്യോഗസ്ഥർക്കു പോലും രക്ഷയില്ലാതാവാൻ കാരണം. അത്തരം സംഭവങ്ങളെ അപലപിക്കുന്നതോടൊപ്പം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭരണകൂടം സംവിധാനം ഒരുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ഭരണം അവസാനിക്കാൻ ഏഴു മാസം ഉള്ളപ്പോൾ കൊള്ളമുതൽ പങ്കിടുന്ന മാനസീകാവസ്ഥയാണ് ചിലർക്കെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ലൈജു ചാക്കോ അധ്യഷത വഹിച്ചു. സി.കെ ജിതേഷ്, ഇ.വി.ജയൻ, എം. നസീമ, ടി.പരമേശ്വരൻ, സിനീഷ് ജോസഫ്, വി.എസ്. ശരത്, എം വി സതീഷ്, ഇ.എം.സുമേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ ഷിജു, എ. സുഭാഷ്, നിഷ പ്രസാദ്, എം എസ് സാനു, വി.മുരളി, ഷെറിൻ ക്രിസ്റ്റഫർ, പി. ശ്രീജിത്ത്കുമാർ എന്നിവർ നേതൃത്വം കൊടുത്തു

ക്വട്ടേഷൻ ക്ഷണിച്ചു.

മാനന്തവാടി പട്ടികവർഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളിലെ 103 കുട്ടികൾക്ക് ചെരുപ്പുകൾ വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നിനകം പട്ടികവർഗ വികസന

ഹാഷിമിനെ അനുമോദിച്ചു

കപ്പുംചാൽ: ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയിൽ ‘പ്രകാശപ്രതികരണ ശേഷിയുള്ള മോളിക്കുലർ മെഷീനുകളുടെ രൂപകൽപനയും പ്രവർത്തന സംയോജനവും’ എന്ന വിഷയത്തിൽ ഉന്നതഗവേഷണത്തിന് പ്രവേശനം ലഭിച്ച ഡബ്ല്യു.എം.ഒ. ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി

താൽപ്പര്യപത്രം ക്ഷണിച്ചു

തൊഴിൽ രഹിതരായ ഒബിസി യുവാക്കൾക്ക് പ്ലേസ്മെന്റ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന നൈപുണി പരിശീലന പദ്ധതിയുമായി സഹകരിക്കാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്ഥാപനങ്ങളിൽ

ക്വാറികളുടെ പ്രവർത്തന നിരോധനം പിൻവലിച്ചു

ജില്ലയിലെ ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന്  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുള്ള ക്വാറി ഒഴികെ ജില്ലയിലെ എല്ലാ ക്വാറികളും തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാംവയൽ മംഗളം കുന്നുഉന്നതിയിലെ ശരത് ഗോപി (25)യാണ് മരിച്ചത്. ബാണാസുര ഡാം റിസോർവോയർ ഏരിയയിലായിരുന്നു അപകടം. കൽപ്പറ്റ അഗ്ന‌ി രക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി നടത്തിയ തിര ച്ചിലിൽ

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.