വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: മന്ത്രി ഒ.ആര്‍ കേളു.

ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു പട്ടികവര്‍ഗ്ഗ-വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഗോത്ര സങ്കേതങ്ങളില്‍ പ്രമോട്ടര്‍മാരുടെ നിരന്തര നിരീക്ഷണം ആവശ്യമാണ്. എല്‍.പി, യു.പി സ്‌കൂള്‍ തലത്തില്‍ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് അവലോകനം ശക്തമാക്കി പ്രാഥമിക വിദ്യാഭ്യാസം (അഞ്ചാം ക്ലാസ്) വിദ്യാര്‍ഥിക്ക് എഴുത്തും വായനയും അറിയാമെന്ന കാര്യം ഉറപ്പാക്കി ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന അപകര്‍ഷതാബോധം കൊഴിഞ്ഞുപോക്കിന് കാരണമായേക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇടപെടലുകള്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് പരിശോധിച്ച് പ്രായോഗിക ക്രമീകരണങ്ങള്‍ നടത്തണം. ലോക്കല്‍ ബോഡി പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മഴക്കാലം ശക്തി പ്രാപിക്കുന്നതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രത വേണം. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ വളരെ വേഗത്തില്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡിപിആര്‍ പുനഃ പരിശോധിക്കണം. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ വനത്തിനകത്ത് ഫലവൃക്ഷങ്ങള്‍, വെള്ളം എന്നിവ ഉറപ്പാക്കുന്ന പദ്ധതികള്‍ ദ്രുതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വിവിധ പദ്ധതികള്‍, വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതികള്‍ അവലോകനം ചെയ്തു.

നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍. ആര്‍)എന്നിവര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡ് പ്രവര്‍ത്തിക്ക് തടസമില്ലെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പച്ചക്കറി മാലിന്യം റോഡുകളില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് രാത്രികാല പരിശോധന നടത്തുന്നുണ്ടെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായും ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ കുടുംബങ്ങളിലും സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് കരുതല്‍ 2024 പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി, ആസ്പിരേഷന്‍ ബ്ലോക്ക് പ്രൊജക്റ്റ് എന്നിവയുടെ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെ സഹകരണം ജില്ലാ വികസന സമിതി യോഗത്തില്‍ അതത് വകുപ്പ് മേധാവികള്‍ ആവശ്യപ്പെട്ടു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.