ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒഴിവാക്കുന്നത് ക്രൂരതയായി കണക്കാക്കാം; ഭർത്താവിന് വിവാഹമോചനം അനുവദിച്ചു: തെലുങ്കാന ഹൈക്കോടതിയുടെ വിധി

വിവാഹബന്ധത്തിലെ ക്രൂരതയുടെ നിര്‍വചനം വിപുലീകരിച്ചുകൊണ്ട്, ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ഒരാളുടെ പ്രശസ്തി, സാമൂഹിക നില, ജോലി സാധ്യതകള്‍ എന്നിവ നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും ക്രൂരതയായി കണക്കാക്കപ്പെടുമെന്ന് തെലങ്കാന ഹൈക്കോടതിയുടെ സുപ്രധാന വിധി. കൂടാതെ ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒഴിവാക്കുന്നതും ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് എംജി പ്രിയദർശിനി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭർത്താവിൻ്റെ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

2010ലാണ് ദമ്ബതികള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇരുവരും തമ്മില്‍ ദാമ്ബത്യ തർക്കം ആരംഭിച്ചു. 2011ല്‍ ഭാര്യ ഭർതൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ഭർത്താവിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 498 എ പ്രകാരം ക്രൂരത, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

2015 മെയ് മാസത്തില്‍, ഭർത്താവിനൊപ്പം വീണ്ടും താമസിക്കാൻ ഭാര്യ എത്തിയെങ്കിലും താമസിയാതെ വീട് വിട്ടു. ഇതിന് പിന്നാലെ ഭർത്താവിനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തി. ഇതില്‍ ചില കേസുകളില്‍ ഭർത്താവ് കുറ്റവിമുക്തനായി. ഇതിന് പിന്നാലെയാണ് ഭർത്താവ് കോടതിയില്‍ വിവാഹമോചന ഹർജി നല്‍കിയത് . 2021 നവംബറില്‍, ഭാര്യയുടെ പെരുമാറ്റം ക്രൂരതയല്ലെന്ന് നിരീക്ഷിച്ച്‌ വിവാഹമോചനം അനുവദിക്കാൻ വിചാരണ കോടതി വിസമ്മതിച്ചു.

ഇതിന് പിന്നാലെയാണ് തെലങ്കാന ഹൈകോടതിയില്‍ വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് അപ്പീല്‍ ഹർജി നല്‍കിയത്. തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി ക്രിമിനല്‍ പരാതികള്‍ നല്‍കി ഭാര്യ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് വാദിച്ചു. അതേസമയം, ഭാര്യയുടെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഭർത്താവിന് ഉത്തരവാദിത്തമുണ്ടന്നും ജീവനാംശം ഉറപ്പാക്കാതെ വിവാഹമോചനം അനുവദിക്കരുതെന്നും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.

ഭാര്യയുടെ പ്രവൃത്തികള്‍ മാനസികമായ ക്രൂരതയ്ക്ക് തുല്യമാണെന്നും പരിഹരിക്കാനാകാത്ത വിധം ദാമ്ബത്യബന്ധം തകർന്നെന്നും ഹൈകോടതി വിലയിരുത്തി. വിവാഹമെന്നത് വെറുമൊരു നേർച്ചയോ ചടങ്ങോ മാത്രമല്ലെന്നും കോടതി പറഞ്ഞു. ദാമ്ബത്യജീവിതം കൂട്ടായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരുമിച്ച്‌ കെട്ടിപ്പടുക്കുന്ന ഇഷ്ടികകളുടെ വീട് പോലെയാണ്. ഓരോ വിവാഹത്തിനും കേന്ദ്രബിന്ദുവും അടിത്തറയുമുണ്ട്, അത് ദമ്ബതികളെ ഒന്നിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുമ്ബോള്‍ ഈ കാമ്ബ് ‌നശിപ്പിക്കപ്പെടുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

വിവാഹത്തിന്റെ അടിത്തറ തന്നെ തകർന്നിരിക്കുകയാണെങ്കില്‍, ആ കെട്ടിടം പുനരുദ്ധാരണം ചെയ്യാനോ നിലനിർത്താനോ സാധിക്കില്ല. വിവാഹത്തിന്റെ അടിത്തറ തന്നെ തകര്‍ന്നു പോയിട്ടുണ്ടെങ്കില്‍, ദമ്ബതികളെ ഒന്നിച്ച്‌ ജീവിക്കാനും ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരാനും കോടതിക്ക് നിര്‍ബന്ധിക്കാനാകില്ല. ദാമ്ബത്യ ജീവിതം പുനരുദ്ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ വേര്‍പിരിയലാണ് ഉചിതമായ പരിഹാരം. രണ്ടുപേർക്ക് ഇനി ഒരുമിച്ചുള്ള ജീവിതം സങ്കല്‍പ്പിക്കാൻ കഴിയില്ലെന്നത് വിവാഹം വേർപെടുത്തുന്നതിനും വിവാഹമോചനത്തിന് ഉത്തരവിടുന്നതിനുമുള്ള മതിയായ കാരണമായി കാണണമെന്നും ഹൈകോടതി പറഞ്ഞു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.