പുൽപ്പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളിൽ
ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കേളക്കവല പുത്തൻപുര യിൽ ഷിപ്‌സി ഭാസ്ക്കരൻ (46) നെയാണ് വെള്ളിയാഴ്‌ച രാത്രി ടാങ്കിനു ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി ശുദ്ധ ജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്‌ച വൈ കുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേര ത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കൾ: അശ്വിൻ, ആദവ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







