വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കും-ജില്ലാ വികസന സമിതി

ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി മാതൃകാപരം

ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ വിജയകരമായി നടപ്പാക്കിയ ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കും. പദ്ധതി മാതൃകയാക്കി മറ്റ് തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കണമെന്ന് ഡിഡിസി യോഗം ആവശ്യപ്പെട്ടു. ഗോത്ര സങ്കേതങ്ങളില്‍ പ്രമോട്ടര്‍മാരുടെ നിരന്തര നിരീക്ഷണം ആവശ്യമാണ്. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് അവലോകനം ശക്തമാക്കി ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.

ഗതാഗതക്കുരുക്കിന് സമഗ്ര സംവിധാനം വേണം

കല്‍പ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കന്‍ നടപടി വേണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കൈനാട്ടി മുതല്‍ അയ്യപ്പക്ഷേത്രം ജങ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പഠനം നടത്താനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ജില്ലാ കേന്ദ്രമായ കല്‍പ്പറ്റയില്‍ സംവിധാനം ഒരുക്കണം. പുതുപ്പാടി -മുത്തങ്ങ നാഷണല്‍ ഹൈവേക്ക് സ്ഥലം ഏറ്റെടുക്കലിന് നടപടികള്‍ സ്വീകരിക്കാന്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറെ പ്രത്യേകമായി നിയോഗിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണം. അപകടങ്ങള്‍ പതിവാകുന്ന വാര്യാട് മേഖലയില്‍ റോഡ് സുരക്ഷയ്ക്കായി അപകട സൂചന ബോര്‍ഡുകള്‍, ക്യാമറ, ചെറിയ റോഡുകളില്‍ ഹംപ് എന്നിവ സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണം. വെള്ളാര്‍മല മീനാക്ഷി എസ്റ്റേറ്റിലെ 85 കുടുംബങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കണം. വേങ്ങപ്പള്ളി ലക്ഷംവീട് പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ തടയണം. കെഎസ്ഇബിയുടെയും ഹൈ,ലോ മാസ്റ്റ് ലൈറ്റുകളുടെയും അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. ഫോറസ്റ്റിലൂടെ ജനങ്ങള്‍ നടന്നു പോകുന്ന സ്ഥലത്തെ അടിക്കാടുകള്‍ വെട്ടണം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ കണ്ടെത്തണം. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വന്യമൃഗങ്ങളെ ആക്രമിക്കുന്നത് പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സമഗ്ര ചര്‍ച്ചയ്ക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ അന്തിമ ഡിപിആര്‍ സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കും

പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തകര്‍ ഉടനെ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളമുണ്ട- തോട്ടോളിപ്പടി റോഡ് നിര്‍മ്മാണപ്രവൃത്തി മഴ കുറയുന്ന മുറയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനം വകുപ്പിന്റെ അനുമതി ലഭിച്ചശേഷം എന്‍.ആര്‍.ഇ.ജി.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നിര്‍വഹിക്കുമെന്ന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റവന്യൂ ഭൂമിയിലുള്ള നെല്ലറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വ്വേയറെ ചുമതലപ്പെടുത്തിയതായും ഓഗസ്റ്റ് ആറിന് സംയുക്ത പരിശോധന നടത്തുമെന്നും എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് കെട്ടി പിന്നീട് കൃത്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വീട്ട് നമ്പര്‍ ലഭിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് എബിസിഡി മോഡലിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നത് വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദേശം നല്‍കി. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വകുപ്പുകളില്‍ നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പുകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാകണമെന്നും ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. തെരുവുനായ ശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ തലത്തില്‍ ഒരു ഫോഴ്‌സ് രൂപീക്കരിക്കണമെന്ന് ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രേമേശ് ആവശ്യപ്പെട്ടു. ടേക്ക് എ ബ്രേക്ക് പദ്ധതയിലെ സാങ്കേതിക തടസ്സം നീക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിസംബന്ധിച്ച് നടത്തിപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍ അവതരണം നടത്തി. പ്രിയദര്‍ശിനി ടി എസ്റ്റേറ്റില്‍ കെഎസ്ഇബിയുടെ സോളാര്‍ പാനല്‍ പദ്ധതി അടുത്തമാസം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംഎല്‍എമാരുടെ പ്രത്യേക വികസന നിധി ആസ്തി വികസന ഫണ്ട് എന്നിവയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായ ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ. ടി.സിദ്ധിഖ് എംഎല്‍എ, എ.ഡി.എം കെ.ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതം രാജ്, പ്ലാനിങ് ഓഫീസര്‍ പി.ആര്‍.രത്‌നേഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.