ചൂരൽമല – മുണ്ടക്കൈ ദുരന്തം രക്ഷാപ്രവർത്തനത്തിൽ മാതൃകയായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആദ്യത്തെ വിളി വന്ന സമയം മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സജ്ജമായി.
സംഭവം നടന്ന ചൊവ്വാഴ്ച പുലർച്ചെ മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും പൂർണ്ണ സജ്ജമായതുകൊണ്ട് തന്നെ പുലർച്ചെ 3.30 മുതൽ വന്നു തുടങ്ങിയ പരിക്ക് പറ്റിയ എല്ലാവർക്കും കൃത്യമായ ചികിത്സകൾ നൽകാനായത് ആശ്വാസമായി. ദുരന്ത വാർത്ത അറിഞ്ഞ ഉടനെ തന്നെ വെന്റിലേറ്ററുകളും ഐസിയു കളും അടക്കമുള്ള അടിയന്തിര സംവിധാനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ക്രോഡീകരിക്കാനായതും ചികിത്സയുടെ ആക്കം കൂട്ടി. ഒപ്പം വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടിയും കൂടുതൽ നഴ്സിംഗ് ജീവനക്കാരെ വിളിച്ചുവരുത്തിയും അവധിയിൽ പോയവരെ തിരിച്ചുവിളിച്ചും സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിരുന്നു. പരിക്കേറ്റു വരുന്നവരുടെ പേര് വിവരങ്ങൾ അതാത് സമയങ്ങളിൽ ബോർഡിൽ പ്രദർശിപ്പിചത് ബന്ധുകൾക്കും നാട്ടുകാർക്കും വളരെ സഹായകമായി. ഉരുൾപൊട്ടലിൽ പെട്ടവർക്കാവശ്യമായ എല്ലാ ചികിത്സകളും സൗജന്യമായി നൽകുമെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനും ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ അറിയിച്ചു. കൂടാതെ പുനരധിവാസത്തിനും മറ്റുമായി 4 കോടി രൂപയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനകാർക്കും വീടുകൾ മിർമ്മിച്ചുനൽകുമെന്ന് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ അറിയിച്ചു.
ഇതുവരെ 201 പേരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇതിൽ 52 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 4 പേർ തീവ്ര പരിചരണ വിഭാഗത്തിലും. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്നും മെഡിക്കൽ സംഘം അന്നേ ദിവസം രാവിലെ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ട് ആവശ്യമായ വെന്റിലേറ്ററുകളും മരുന്നുകളും ആംബുലൻസുകളും സമയോജിതമായി എത്തിക്കാൻ കഴിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ഭരണകൂടത്തെ സഹായിക്കാനായി 3 ഫോറെൻസിക് സർജ്ജന്മാരുടെ സേവനവും മെഡിക്കൽ കോളേജിൽനിന്നും നൽകുകയുണ്ടായി. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ചത് വളരെ സഹായകമായി. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘത്തെ ഏകോപിപ്പിക്കുകയും ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യ സഹായത്തിന് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപെടാവുന്നതാണ്.

ഓണം ആഘോഷിക്കാൻ ഇറങ്ങുന്ന 40 കഴിഞ്ഞ യുവാക്കൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം.അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേള്‍ക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലും

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്

ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും

ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്

സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി മഹല്ല്

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.