മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം തവി ഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും, 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റ ഡിയിൽ എടുത്തു. തവിഞ്ഞാൽ പഞ്ചായത്തിലെ കാബെ ട്ടി സ്വദേശി പുളിമൂല വീട്ടിൽ അജീഷിനെ (ബിജു പി.ആർ 30) എക്സൈസ് കസ്റ്റഡിയിലെടുത്തത്. വെൺമണി കേ ന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാ ളാട്, ഒരപ്പ്, തവിഞ്ഞാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ് ക്കായി ഇയാൾ എത്തിച്ച് നൽകിയിരുന്നു. ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വില്പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് പരിശോധനകൾ എക്സൈസ് കർശനമാക്കി.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍