20 കിലോമീറ്റർ വരെ ടോള്‍ ഇല്ല, ഫാസ്ടാഗിനു പകരം ഇനി ഒബിയു; അറിയാം പുതിയ സംവിധാനം

ന്യൂഡൽഹി∙ നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ദിവസവും ടോൾ പാതകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഗുണകരമാകും.

ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റ‍ലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം ചട്ടം വിജ്ഞാപനം ചെയ്തു. 2024ലെ ദേശീയപാതാ ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ടോൾ ബാധകമായ പാതകളിൽ നാഷനൽ പെർമിറ്റ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഒരു ദിവസം ഇരുദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റർ ദൂരത്തിനാണ് ടോൾ ബാധകമല്ലാത്തത്. ഉദാഹരണത്തിന് ഒരാൾ 21 കിലോമീറ്ററാണ് യാത്ര ചെയ്യുന്നതെങ്കിൽ മുഴുവൻ ദൂരത്തിനും ടോൾ നൽകണം.

ഉപഗ്രഹാധിഷ്ഠിത ടോൾ യാത്രകൾക്കായി നിലവിലെ ടോൾ പ്ലാസകളിൽ പ്രത്യേക ലെയ്നുണ്ടാകും. മറ്റ് ലെയ്നുകളിൽ നിന്നു വ്യത്യസ്തമായി വാഹനങ്ങൾ തടയാനുപയോഗിക്കുന്ന ബാരിയറുകൾ ഇവിടെ തുറന്നപടിയായിരിക്കും. ജിപിഎസ് ട്രാക്കിങ് സംവിധാനമില്ലാത്ത വാഹനങ്ങൾ ഈ ലെയ്നിൽ പ്രവേശിച്ചാൽ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കും.

ഫാസ്ടാഗിനു പകരം ‘ഒബിയു’

ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണു ടോൾ പിരിക്കുക. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോൾ ഈടാക്കും. നിലവിൽ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫാസ്ടാഗ് ആർഎഫ്ഐഡി ടാഗ് ടോൾ ബൂത്തുകളിൽ സ്കാൻ ചെയ്താണ് പിരിവ്. ഇനി മുതൽ കാറിൽ ഘടിപ്പിക്കുന്ന സാറ്റ‍ലൈറ്റ് ട്രാക്കിങ് ഉപകരണം (ഓൺ ബോർഡ് യൂണിറ്റ്–ഒബിയു) ഉപയോഗിച്ചാകും പിരിവ്. വാഹനം നിശ്ചിത ദൂരം പിന്നിടുന്നത് ഉപഗ്രഹ മാപ്പിൽ കണക്കാക്കും.

ഫാസ്ടാഗ് നൽകുന്നതുപോലെ തന്നെയാകും ഒബിയുവിന്റെ വിതരണവും. ഫാസ്ടാഗ് പോലെ തന്നെ റീചാർജ് ചെയ്യാം. ആദ്യഘട്ടത്തിൽ വാണിജ്യവാഹനങ്ങളിലായിരിക്കും ജിഎൻഎസ്എസ്.

ദേശീയപാതയുടെ വശങ്ങളിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ ഈടാക്കിയേക്കില്ല. പ്രധാന പാതയ്ക്കു മാത്രമായിരിക്കും ടോൾ.

ടോൾ ബാധകമായ സഞ്ചാരപാത മാപ്പിൽ അടയാളപ്പെടുത്തിയത്, വാഹനഉടമയ്ക്ക് എസ്എംഎസ് ആയി അയച്ചുനൽകും.

സ്വർണവില 2026 ഡിസംബറില്‍ എത്രയാകും? പ്രവചനവുമായി ഗോള്‍ഡ്മാന്‍; ക്രൂഡ് ഓയില്‍ വില 60 ഡോളറിന് താഴേക്ക്

വരും വർഷവും സ്വർണ വിലയില്‍ മുന്നേറ്റം പ്രവചിച്ച് ഗോൾഡ്മാൻ സാക്സ്. 2026 ഡിസംബറോടെ സ്വർണവില 14 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4900 ഡോളറിലെത്തുമെന്നാണ് പ്രവചനം. സ്വകാര്യ നിക്ഷേപകരിലേക്ക് വൈവിധ്യവൽക്കരണം വ്യാപിക്കുന്നത് മൂലം ഇതിനേക്കാൾ

‘നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍’; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ

ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടൻ മോഹൻലാൽ. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ അനുസ്മരിച്ചു. രാവിലെ അമൃത ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന് തൃപ്പൂണുത്തുറയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്

സ്വർണ വില മാറ്റില്ലാതെ തുടരുന്നു: കുറഞ്ഞ നിരക്കില്‍ ഇന്നും വാങ്ങിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 480 രൂപ കുറഞ്ഞ് 98,400രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില. അതേ നിരക്കില്‍ തന്നെയാണ് ഇന്നും വില തുടരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദൃശ്യമായിരുന്ന വിലയിലെ ചാഞ്ചാട്ടം രണ്ട്

ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അവസാന നോക്കുകാണാൻ പ്രമുഖർ

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ

നിയമനക്കത്ത് നൽകുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിനെതിരെ പരാതി നൽകി പിഡിപി

നിയമനക്കത്ത് നല്‍കുന്നതിനിടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി. മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി നേതാവുമായ ഇല്‍തിജ മുഫ്തിയാണ് നിതീഷിനെതിരെ പരാതി നല്‍കിയത്. ശ്രീനഗറിലെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇല്‍തിജ

ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രവണശേഷി നഷ്ടപ്പെട്ടവർക്ക് മാനന്തവാടി ഗവ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ശ്രവണസഹായികൾ കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ശ്രവണസഹായികൾ കളക്ടർ ഡി.ആർ മേഘശ്രീക്ക് കൈമാറി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.