വണ്ടി വാങ്ങി ദിവസങ്ങള്‍ക്കകം കേടായി; ഒല ഷോറൂമിന് തീയിട്ട് യുവാവ്: വീഡിയോ കാണാം

ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയുടെ ഷോറൂമിന് തീവെച്ച്‌ യുവാവ്. ബെംഗളൂരുവിലെ കലബുര്‍ഗിയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഒല സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സര്‍വീസ് ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാനായില്ലെന്നും ആരോപിച്ച്‌ 26 കാരനായ മുഹമ്മദ് നദീം ആണ് ഷോറൂമിന് തീവെച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.മെക്കാനിക്കായ മുഹമ്മദ് നദീം കഴിഞ്ഞ മാസമാണ് ഒല ഇ- സ്‌കൂട്ടര്‍ വാങ്ങുന്നത്. ഒന്നര ലക്ഷം രൂപയോളം ഇതിനായി ചെലവാക്കിയിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂട്ടറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം സര്‍വീസിനായി തിരികെ കൊണ്ടുവന്നു. വാഹനത്തിലും ബാറ്ററിയിലും തകരാറുകള്‍ പ്രകടമാവുകയും വണ്ടിയുടെ ശബ്ദം മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
https://x.com/ETNOWlive/status/1833845187937702014?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1833845187937702014%7Ctwgr%5Ee422c504f493e8b1dfee8a466cd38d74d2027fb7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D110840
ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ ഷോറൂം സന്ദര്‍ശിച്ചെങ്കിലും നദീമിന്റെ പരാതികള്‍ പരിഹരിക്കപ്പെട്ടില്ല. ചൊവ്വാഴ്ച വീണ്ടും മുഹമ്മദ് നദീം ഷോറൂമിലെത്തി. എന്നാല്‍ ഷോറൂം അധികൃതര്‍ നിലപാടില്‍ ഉറച്ച്‌ നിന്നു. ഇതോടെ നദീമും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. ഇതിനു പിന്നാലെ നദീം പെട്രോള്‍ ഒഴിച്ച്‌ ഷോറൂം കത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.ആറ് വാഹനങ്ങളും ഷോറൂമിലെ കമ്ബ്യൂട്ടര്‍ സംവിധാനങ്ങളും നദീമിന്റെ ആക്രമണത്തില്‍ കത്തിനശിച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ തീപിടുത്തത്തില്‍ ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൂട്ടല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു നേരത്തെ ആളുകള്‍ സംശയിച്ചിരുന്നത്.

നവ കേരളീയം 2026- EP കേസുകളുടെ സ്പെഷ്യൽ അദാലത്ത്

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. E.P കേസുകളിൽ ഉൾപ്പെട്ട വായ്പക്കാർക്കുള്ള സ്പെഷ്യൽ അദാലത്ത്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ടാല്‍ ലൈസൻസ് മരവിപ്പിക്കും, സൂപ്പര്‍ ചെക്കിങുമായി മോട്ടോര്‍ വാഹനവകുപ്പ്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ സൂപ്പർ ചെക്കിങ്ങില്‍ പരാജയപ്പെട്ടാല്‍ ലൈസൻസ് മരവിപ്പിക്കും, സൂപ്പർ ചെക്കിങുമായി മോട്ടോർ വാഹനവകുപ്പ്.ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നല്‍കുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം

മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകള്‍ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ

കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ

സന്തോഷവാര്‍ത്ത; സ്വര്‍ണ വില നിലത്തിറങ്ങുന്നു?; ഇന്ന് വീണ്ടും കുറഞ്ഞു.

സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെയും

രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? നിലപാട് വ്യക്തമാക്കി കോൺഗ്രസ്, ‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട’

ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക

സ്‌പോര്‍ട്സ് സ്‌കൂള്‍- സ്‌പോര്‍ട്സ് അക്കാദമി സെലക്ഷന്‍

സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജില്ലാ സ്‌പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്സ് അക്കാദമി പ്രവേശനത്തിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ഫെബ്രുവരി ആറിന് കല്‍പ്പറ്റ ജിനചന്ദ്രന്‍ ജില്ലാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.