പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം.

പടിഞ്ഞാറത്തറ.: ‘പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയിൽ ഉജ്ജ്വല തുടക്കം.. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ രാവിലെ ഒമ്പത് മണിക്ക് പടിഞ്ഞാറത്തറയിൽ നിന്നും ടി സിദ്ദിഖ് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. പാത യാഥാർത്ഥ്യമാകുന്നതുവരെ പ്രക്ഷോഭത്തിലും ജനങ്ങൾക്കൊപ്പവും താനുണ്ടാകുമെന്ന് എം. എൽ.എ പറഞ്ഞു. ചെന്നലോട് ,കാവും മന്ദം എന്നിവിടങ്ങളിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന് ജാഥക്ക് ആദ്യ സ്വീകരണമൊരുക്കി. . വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച ജാഥയുടെ സമാപന സമ്മേളനം
മാനന്തവാടി ഗാന്ധി പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

പുരാതന ചുരം വഴികളെ മാത്രം ആശ്രയിച്ചു വന്ന വയനാടിന് ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത മനോഹരമായൊരു ബദൽ പാതയാണ് നിർദ്ദിഷ്ട റോഡ്. 1994 സെപ്റ്റംബർ 24 ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് – മാനന്തവാടി- ബാംഗ്ലൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രസ്‌തുത റോഡിന്റെ 70% ൽ പരം പണികൾ പൂർത്തിയായതാണ്.

എന്നാൽ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8 KM നിലവിൽ സർക്കാർ വനമാണ്. 1994 ൽ പ്രസ്തുത ഭൂമിയിൽ ഏറെയും സ്വകാര്യ എസ്റ്റേറ്റുകളായിരുന്നു. പിന്നീട് വനം വകുപ്പ് നിക്ഷിപ്‌ര വനഭൂമിയായി മാറ്റിയതാണ്. റോഡ് കടന്ന് പോകുന്ന വനഭാഗം എന്ന് പറയപ്പെടുന്ന ഭൂമി അന്ന് കേവലം 52 ഏക്കർ മാത്രമായിരുന്നു. പ്രസ്‌തുത ഭൂമിക്ക് പകരമായി 104 ഏക്കർ സമീപ പഞ്ചായത്തുകളിലായി വനം വകുപ്പിന് പടിഞ്ഞാറത്തറ, ചങ്ങരോത്ത് മുതലായ ഗ്രാമ പഞ്ചായത്തുകൾ വാങ്ങി നൽകിയിട്ടുണ്ട്. 8 കി. മീറ്റർ മാത്രമാണ് നിലവിലെ വനഭാഗം. ഇത് വനം വകുപ്പ് കയ്യേറി നിർമ്മിച്ചവനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് ലഭിക്കാത്തത് മൂലം പ്രവർത്തികൾ നിലച്ചിട്ട് 30 വർഷങ്ങളായി.

റോഡിന്റെ പൂർത്തീകരണത്തിന് വേണ്ടി ഒട്ടനനേകം പ്രാദേശിക സമര മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല’. ഇപ്പോൾ 2023 ജനുവരി ഒന്നു മുതൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിസരത്ത് റിലേ സമരപ്പന്തൽ സ്ഥാപിച്ചു കൊണ്ട് ജനകീയ കർമ്മ സമിതി പടിഞ്ഞാറത്തറ റോഡിന് വേണ്ടിയുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. 2023 സെപ്റ്റംബർ 19 ന് വിവിധ സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വനഭാഗത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. അനന്തരഫലമായി കേരള സർക്കാർ 1.5 കോടി രൂപ റോഡിൻ്റെ ഇൻവസ്റ്റിഗേഷന് വേണ്ടി ഫണ്ടനുവദിക്കുകയും ടെൻഡർ നടപടി പൂർത്തിയാവുകയും ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ മേൽ പ്രവർത്തി പൂർത്തിയാകും എന്ന് വിശ്വസിക്കാം. അപര്യാപ്തമായതും അശാസ്ത്രീയവുമായ ചുരം യാത്രകൾ ദുർഘടങ്ങളാകുന്നത് നിത്യ സംഭവമാണ്.

NH 766 മുത്തങ്ങ വനഭാഗം രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. യാതൊരുവിധ പാരിസ്ഥിതിക ഭൗമ ഭീഷണികളില്ലാത്തതും ബാണാസുര സാഗർ, കക്കയം, പെരുമണ്ണാമുഴി അണക്കെട്ടുകളുടെ സമീപത്ത് കൂടെ ദൃശ്യ വിസ്‌മയ കാഴ്‌ചകൾ നിറഞ്ഞതുമായ ഈ സമതല പാത വയനാടിൻ്റെ നിലവിലെ യാത്രാ സങ്കീർണ്ണതകളെ പരിഹരിക്കാനുതകുന്നതും ലളിതവുമായ റോഡ് മാർഗ്ഗമാണ്. കേന്ദ്ര കേരള ഗവൺമെൻ്റുകൾ പ്രസ്‌തുത റോഡ് വിഷയത്തിൽ അനുകൂലമായും സത്വരമായും ഇടപെട്ട് ഈ മനോഹര പാത എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജനകീയ കർമ്മസമിതി ചെയർപേഴ്സൺ ശകുന്തള ഷൺമുഖൻ, സെക്രട്ടറി അഷ്റഫ് കുറ്റിയിൽ, ട്രഷറർ സി.കെ.ആലിക്കുട്ടി, കെ.പി.നാസർ എന്നിവരും വിവിധ സ്ഥലങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.