59,000ത്തിലേക്ക് കുതിച്ച് സ്വർണ്ണവില; ആഭരണത്തിന് 65000ത്തിനു മുകളിൽ കൊടുക്കണം: വില വിവര കണക്കുകൾ

സാധാരണക്കാരുടെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്. ഇത് എട്ടാം തവണയാണ് സ്വര്‍ണവില ഈ മാസം സര്‍വകാല റെക്കോഡ് തിരുത്തുന്നത്.

വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്ന സമയമാണിത്. മാത്രമല്ല ധന്‍തേരസ്, ദീപാവലി എന്നിവ കണക്കിലെടുത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ച്‌ നില്‍ക്കുന്ന സമയമാണിത്. ഇപ്പോഴത്തെ വില വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച്‌ താങ്ങാനാകാത്തതാണ്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ട വില 7375 ആണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗ്രാം സ്വര്‍ണം ഈ വിലയില്‍ എത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിനും അതിന് ആനുപാതികമായി വില വര്‍ധിച്ചിട്ടുണ്ട്. എട്ട് ഗ്രാം സ്വര്‍ണത്തെയാണ് ഒരു പവനായി കണക്കാക്കുന്നത്. ഇത് പ്രകാരം ഒരു പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്.

ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന് 59000 രൂപ എന്ന വിലയിലേക്ക് സ്വര്‍ണം എത്തി. ആഭരണാവശ്യമായി സ്വര്‍ണം വാങ്ങുമ്ബോള്‍ ജി എസ് ടിക്കും ഹാള്‍മാര്‍ക്കിംഗ് നിരക്കിനും പുറമെ പണിക്കൂലി കൊടുക്കേണ്ടി വരും. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 65000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. അതായത് അഞ്ച് പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ രണ്ട് ലക്ഷം രൂപ പോലും മതിയാകില്ല എന്ന് സാരം.

പത്ത് കൊല്ലം മുന്‍പ് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പവന്‍ സ്വര്‍ണം ലഭിക്കുമായിരുന്നു എന്ന് ഓര്‍ക്കണം. സ്വര്‍ണവിലയില്‍ വലിയൊരു ഇടിവൊന്നും ഇനി പ്രതീക്ഷിക്കേണ്ട എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പത്താം തിയതി രേഖപ്പെടുത്തിയ പവന് 56200 എന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഒന്നാം തിയതി 56400 ആയിരുന്നു പവന്‍ വില. ഇതാണ് ഒരു മാസം പൂര്‍ത്തിയാകും മുന്‍പ് 2800 രൂപ വര്‍ധിച്ച്‌ 59000 ത്തില്‍ എത്തിയിരിക്കുന്നത്.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് പ്രകാരം വാങ്ങുന്നതായിരിക്കും നല്ലത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്ന വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാം. പിന്നീട് വില കൂടിയാലും ബുക്ക് ചെയ്ത വിലയില്‍ സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കും. ഇനി ബുക്കിംഗിലെ വിലയേക്കാള്‍ സ്വര്‍ണ വില ഇടിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന രീതിയാണ് ഇത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.