റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ.

വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും.
മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്.  സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്.
2019-ൽ കോട്ടയത്തെ സിഎംഎസ് കോളേജിലെ  പഠനകാലത്ത് കോളേജിനെ കുറിച്ചുള്ള ഇൻസ്റ്റഗ്രാം  റീൽസാണ് ഇത്തരത്തിൽ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ പ്രചോദനമായതെന്ന് സംപ്രീത് പറയുന്നു.
മനസ്സിൽ തോന്നിയ ആശയം വിപുലീകരിച്ചു. മലയാളം,കന്നഡ സിനിമകളിൽ മ്യൂസിക്ക് ഡയറക്ടറായി പ്രവർത്തിച്ച ജുബൈർ മുഹമ്മദിനോട് ആശയം അവതരിപ്പിക്കുകയും ചെയ്യാമെന്ന മറുപടിയും ലഭിച്ചു. മലയാള സിനിമയിലെ അറിയപ്പെടുന്ന ഗാനരചയിതാവായ ജോ പോൾ ആശയങ്ങളെ വരികളാക്കി. 2019 പകുതിയോടെ മ്യൂസിക്ക് വർക്കുകൾ ആരംഭിച്ചെങ്കിലും കൊറോണ തടസമായി. മഹാമാരിയിലും തളരാതെ പഠനത്തോടൊപ്പമുള്ള മറ്റു തിരക്കുകൾക്കിടയിലും മ്യൂസിക്കൽ വീഡിയോയുടെ വർക്കുകൾ തുടർന്നു.
ബാക്കിയുള്ള അല്പം പണികൾ കൂടെ പൂർത്തിയാക്കി 2025ൽ  മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പുലിമുരുകൻ, മാലിക്, മലയൻകുഞ്ഞ്, തുടങ്ങിയ മലയാളം സിനിമകളിലും രാജമൗലിയുടെ ബാഹുബലിയിലും മഗധീരയിലുമുൾപ്പെടെ അമ്പതിലധികം സിനിമകൾക്ക്  വിഷ്വൽ ഇഫക്ട് ചെയ്ത ആനിമേഷനിൽ രാജ്യാന്തര അംഗീകാരം ലഭിച്ച  ഓസ്കാർ പുരസ്കാര അക്കാദമിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സ്വദേശി പി സി സനത്താണ് മ്യൂസിക്കൽ വീഡിയോയുടെ വിഎഫ്എക്സ് അഡ്വൈസർ. ‘അഞ്ചി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച സ്പെഷ്യൽ എഫക്ട്സിനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ഛായാഗ്രഹകൻ – ജോൺ ജെസ്ലിൻ, അഖിൻ ശ്രീധർ, സഹ എഴുത്തുകാരൻ – കെ എസ് ആയുശ്, കലാസംവിധാനം – ആശിഫ് ഇടയാടൻ, സഹ കലാസംവിധാനം – അമലേഷ്,  പ്രൊഡക്ഷൻ കൺട്രോളർ – അഞ്ജു വിജയൻ എന്നിവരാണ് പിന്നണിയിൽ. ഗൗതമി കൗർ, നീൽ, സാന്ധ്യ ആൻ നായർ, മാധുരി എന്നിവരാണ് അഭിനയിച്ചത്. ബിന്ദു അനിലാണ് ഗാനം ആലപിച്ചത്. ചൂരൽമലക്കാരുടെ എല്ലാമെല്ലാമായിരുന്ന ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ച പ്രജീഷും മ്യൂസിക്കൽ വീഡിയോയുടെ ഭാഗമായിരുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ലൊക്കേഷനുകൾ കാണിക്കാനും സഹായത്തിനും ഭക്ഷണമടക്കം നൽകി കൂടെ നിന്ന പ്രജീഷിനും ഉരുൾപൊട്ടലിൽ മരിച്ചവർക്കും ദുരന്തബാധിതർക്കുമുള്ള സമർപ്പണവും കൂടിയാണ് ഈ മ്യൂസിക്കൽ വീഡിയോ. ആശയത്തിൽ എന്നപോലെ മ്യൂസിക്കൽ വീഡിയോയുടെ പേരിലും സസ്പെൻസ് ഉണ്ടെന്നും അധികം വൈകാതെ വയനാടിന്റെ ആരുമറിയാത്ത മായക്കാഴ്ചകൾ എല്ലാവരിലേക്കും എത്തുമെന്നും കൃഷ്ണ സംപ്രീത് പറയുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.