സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും.

അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു സ്വർണ വില കുതിച്ചുയർത്തുന്നത്. ഇസ്രായേല്‍- ഹമാസ്, റഷ്യ- യുക്രെയ്ൻ സംഘർഷം ഉള്‍പ്പെടെയുള്ള ആഗോളപ്രശ്‌നങ്ങള്‍ ഇതിന് കാരണം ആയി.

സ്വർണത്തിന്റെ വില കൂടിയതോട് കൂടി മോഷണങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അഡ്രസ് ചോദിക്കാനെനന്ന വ്യാജേന ബൈക്കില്‍ എത്തി മാല പൊട്ടിയ്ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീടുകളില്‍ എത്തി സ്വർണം മോഷ്ടിക്കുന്ന സംഭവങ്ങളും ധാരാളമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി കള്ളന്മാരില്‍ നിന്നും നമ്മുടെ മുതല്‍ സംരക്ഷിക്കാൻ എന്ത് ചെയ്യണം?.

കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം കള്ളന് കൊടുക്കാൻ താത്പര്യമില്ല എങ്കില്‍ ഇൻഷൂർ ചെയ്യുന്നത് നന്നായിരിക്കും. ലക്ഷങ്ങള്‍ വിലകൊടുത്ത് സ്വർണം വാങ്ങുമെങ്കിലും നാം നിസാര തുക നല്‍കി സ്വർണം ഇൻഷൂർ ചെയ്യാറില്ല. എന്നാല്‍ ഇത് വലിയ അബദ്ധമാണ്. നമ്മുടെ ആഭരണങ്ങള്‍ നിർബന്ധമായും ഇൻഷൂർ ചെയ്തിരിക്കണം. അണിയുന്ന ആഭരണങ്ങള്‍ക്കും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ഇതിന് പുറമേ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വർണവും നമുക്ക് ഇൻഷൂർ ചെയ്യാം.

ജനറല്‍ ഇൻഷൂറൻസ് കമ്ബനികള്‍ വഴിയാണ് സ്വർണം ഇൻഷൂർ ചെയ്യേണ്ടത്. കളഞ്ഞുപോയാലും കള്ളൻ കൊണ്ടുപോയാലുമെല്ലാം നഷ്ടപരിഹാരം ലഭിക്കുന്ന ഓള്‍ റിസ്‌ക് കവറേജ് എടുക്കുകയായിരിക്കും ഏറ്റവും ഉത്തമം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനി ഏജന്റ് പറഞ്ഞുതരും.

ഇനി ഇൻഷൂർ ചെയ്‌തെന്ന് കരുതി സ്വർണം മോഷണം നഷ്ടമായാല്‍ പോലീസില്‍ പരാതി നല്‍കാതെ ഇരിക്കരുത്. നിർബന്ധമായും പോലീസില്‍ പരാതി നല്‍കണം. ശേഷം എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട് എന്നിവ കമ്ബനിയ്ക്ക് നല്‍കാം. ഇതിന് പുറമേ വാങ്ങിയ സ്വർണത്തിന്റെ ബില്ലും കയ്യില്‍ കരുതണം. അതേസമയം സ്വർണം കളഞ്ഞുപോയാല്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *