സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് ലഭിക്കും

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് അനുവദിക്കാൻ ഇളവ് അനുവദിച്ച്‌ സർക്കാർ. ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പുതിയ ഉത്തരവിറക്കി. ഇതോടെ നൂറുകണക്കിന് സർക്കാർ, എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തടസം നീങ്ങും. സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം തദ്ദേശ സ്ഥാപനങ്ങളുടെ അസസ്മെന്റ് രജിസ്റ്ററുകളില്‍ ചേർക്കാത്തതായിരുന്നു ഫിറ്റ്നസ് നല്‍കുന്നതില്‍ തടസ്സം നേരിടാൻ കാരണം. ഇതിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജർമാരും കെപിഎസ്എംഎയും സർക്കാറിനെ സമീപിച്ചിരുന്നു. നൂറുകണക്കിന് പരാതികള്‍ ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് മൂന്ന് മേഖലകളാക്കി തിരിച്ച്‌ പ്രത്യേക അദാലത്ത് നടത്തിയിരുന്നു. തുടർന്നാണ് സർക്കാർ പരിഹാര നടപടികള്‍ നിർദേശിച്ച്‌ ഉത്തരവിറക്കിയത്. സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്മെന്റ് രജിസ്റ്ററുകളില്‍ ചേർക്കാനാണ് പുതിയ നിർദേശം. ഡേറ്റാബേസില്‍ ചേർക്കുന്നതിന് എയ്ഡഡ് സ്കൂളുകളുടെ മാനേജർമാർ അപേക്ഷ നല്‍കണം. സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പലോ പ്രഥമാധ്യാപകനോ സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലവും പ്ലാനും മൂന്ന് മാസത്തിനകം സമർപ്പിക്കണം. സ്കൂള്‍ കെട്ടിടം നേരത്തേ നിർമിച്ചതാണെന്ന് തെളിയിക്കാൻ രേഖകള്‍ ഹാജരാക്കണം. ഇത് പരിശോധിച്ച്‌ സെക്രട്ടറിമാർ സഞ്ചയ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. ഇത് സംബന്ധിച്ച സർക്കുലർ തദ്ദേശ സ്ഥാപന അധികൃതർക്ക് കൈമാറി. മുൻ വർഷങ്ങളില്‍ ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റുകള്‍ സ്കൂള്‍ അധികൃതർ ഹാജരാക്കണം. കെട്ടിട നിർമാണ ചട്ടം പാസാക്കുന്നതിന് മുൻപ് നിർമിച്ച കെട്ടിടമാണെന്ന് തെളിയിക്കാൻ നിർമാണസമയത്ത് അടച്ച സൂപ്പർവിഷൻ ചാർജ് രേഖകളോ, മറ്റേതെങ്കിലും രേഖകളോ, കെട്ടിടത്തിന്റെ ഫോട്ടോകളോ സമർപ്പിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമാകും ഉദ്യോഗസ്ഥർ തുടർനടപടികള്‍ സ്വീകരിക്കുക. കെട്ടിട നിർമാണത്തിൻ്റെ കാലപ്പഴക്കവും ചട്ടങ്ങള്‍ ബാധകമാണോ എന്നും പരിശോധിക്കും. ചട്ടങ്ങള്‍ ബാധകമാകുന്നതിന് മുൻപ് നിർമ്മിച്ച കെട്ടിടങ്ങള്‍ക്ക് ക്രമവല്‍ക്കരണ ഫീസ് ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടാതെ വരുന്ന അനുബന്ധ കെട്ടിടങ്ങളായ സ്റ്റേജ്, കഞ്ഞിപ്പുര, ശൗചാലയം മുതലായവയുടെ വിസ്തീർണവും പരിശോധിച്ച്‌ സഞ്ചയ ഡേറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കും. കെട്ടിടങ്ങളുടെ കാർപ്പെറ്റ് ഏരിയ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച പരിശോധന നടത്തി എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് സമർപ്പിക്കണം.

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 20) രാവിലെ എട്ട് മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് മിൽ, കുണ്ടോണിക്കുന്ന് പ്രദേശങ്ങളിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി, എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് ഡിവിഷന്‍ ഓഫീസിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം,

ഇത് പൊളിക്കും; ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!

അപ്പ്‌ഡേഷന്റെ കാര്യത്തിൽ വാട്‌സ്ആപ്പിനെ വെല്ലാനൊരു മെസേജിങ് ആപ്ലിക്കേഷനില്ലെന്ന് ഓരോ തവണയും മെറ്റ തെളിയിക്കാറുണ്ട്. പല ആപ്ലിക്കേഷനുകളും വാട്‌സ്ആപ്പിന് ഭീഷണിയാവുമെന്ന റിപ്പോർട്ടുകൾ റിപ്പോർട്ടുകളായി തന്നെ തുടരുമ്പോൾ മറ്റൊരു പുത്തൻ ഫീച്ചറിന്റെ അപ്പ്‌ഡേഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.

മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത്‌ നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്‌

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത്

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍

ചവിട്ടിനിർമാണത്തിൽ പ്രാവീണ്യം നേടി കാട്ടിക്കുളത്തെ വിദ്യാർഥികൾ

കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.