മഞ്ഞപ്പിത്തം അപകടകരമാം തോതിൽ വ്യാപിക്കുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം അപകടകരമായ തോതില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്. മുൻപ് ചെറിയ ചികിത്സ കൊണ്ട് ഭേദമായിരുന്ന രോഗം ഇപ്പോള്‍ ജീവൻ വരെ എടുക്കുന്ന തരത്തില്‍ ഗുരുതര സ്ഥിതിയിലെത്തിയിട്ടുണ്ടെന്ന് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പലതരം സങ്കീർണതകളോടെയാണ് ഇപ്പോള്‍ ആളുകളില്‍ അസുഖം കണ്ടെത്തുന്നത്. ഹെപറ്റൈറ്റിസ് ‘എ’യ്ക്ക് കീഴടങ്ങി മരിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരും മുൻപ് ഒരു രോഗം ഇമില്ലാത്തവരുമാണ്. രോഗം ബാധിച്ചവർ ഇപ്പോള്‍ ഭയത്തോടെയാണ് ചികിത്സിയ്ക്കായി എത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു മഞ്ഞപ്പിത്തം പകരുന്നത്. അതിനാല്‍, വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ച് വേണം കുടിക്കാൻ. അല്ലെങ്കില്‍ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കണം. കല്യാണം പോലെയുള്ള ആഘോഷ വേളകളില്‍ ഒരു പരിധിവരെ തണുത്ത വെള്ളം ഒഴിവാക്കണം. ജ്യൂസ് കടകളില്‍ തിളപ്പിച്ചാറിയതോ പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാതി തിളപ്പിച്ചും പാതി പച്ചവെള്ളം ഒഴിച്ചും കുടിക്കാൻ വെള്ളം നല്‍കുന്ന രീതി ഹോട്ടലുകാർ ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുമ്പോള്‍ ശുദ്ധി ഉറപ്പാക്കണം. വിശ്വസിക്കാവുന്ന ബ്രാൻഡ് ആണെന്നും സീല്‍ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കി മാത്രം കുപ്പിവെള്ളം ഉപയോഗിക്കുക. സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ മഞ്ഞപ്പിത്തത്തിനെതിരെയുള്ള വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ അറിയിക്കുന്നു. രണ്ടോ മൂന്നോ ദിവസം കൂടി ഛർദ്ദി ഉണ്ടാകും, അതു കഴിഞ്ഞ് ലിവർ ടെസ്റ്റിലെ അളവുകള്‍ മെല്ലെ കുറഞ്ഞുതുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. പലതരം സങ്കീർണതകളാണ് പ്രകടമാകുന്നത്. ചികിത്സിക്കുമ്പോള്‍ ഭയമാണിപ്പോള്‍. ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ..? ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർഥം. ഇപ്പോഴും നമ്മള്‍ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർഥം. വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തുനിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടില്‍ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചുവെയ്ക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കില്‍ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോള്‍ ചമ്മല്‍ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകുക തന്നെ. പുറത്തുനിന്ന് തിളപ്പിച്ച ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം. ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങള്‍ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാല്‍ കിണറില്‍നിന്ന് മോട്ടോർ വച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആവണം. നിങ്ങള്‍ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയില്‍ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലില്‍ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതുപോലെ ആവണം. പകുതി തിളപ്പിച്ചതില്‍ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കല്‍ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തമുള്ളതാണ്. നിങ്ങള്‍ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം. കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കാരണം, തോന്നിയ വെള്ളം നിറച്ചുവില്‍ക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്‌ക് എടുക്കാതിരിക്കലാണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീല്‍ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കില്‍ വേറെ വഴികളില്ലെങ്കില്‍ ഉപയോഗിക്കാം. വീട്ടില്‍നിന്ന് കുപ്പിയും കൊണ്ട് നടക്കാനുള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്. ഇനി ഇതിലൊന്നും കാര്യങ്ങള്‍ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്സിനെ ആശ്രയിക്കാം. കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങള്‍ സംഭവിച്ചുകൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.

കിടിലന്‍ കംബാക്കുമായി ബാഴ്‌സലോണ; ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി

ലാ ലിഗയില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്‌ലറ്റികോയെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്‍മോയും ഫെറാന്‍ ടോറസും

പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവൻ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനം ഇന്ന്, ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പൻ

ഫോണുകളിലെ സഞ്ചാര്‍ സാഥി ആപ്പ് എന്തിന് ? കേന്ദ്ര സര്‍ക്കാരിന്‍റെ CCTV ആകുമോ?

തിരുവനന്തപുരം: ഇനി മുതല്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആശങ്കകളും ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ സിംകാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവിന്

ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

നമ്പ്യാർകുന്ന് യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ മെമെന്റോ നൽകി ആദരിച്ചു .സെക്രട്ടറി വത്സല,സി

ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം ‘ഡിറ്റ് വാ’ പ്രഭാവം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ( പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ) താപനിലയിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പലരും കേരളത്തിലെ ഈ തണുത്ത കാലാവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർ നാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്. ഡിസംബർ 1 ന് തൊണ്ടർനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.