അള്‍സര്‍ വന്നാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

ജീവിതചര്യ മാറുന്നതോടെ പല അസുഖങ്ങളും കടന്നു വരാൻ കാരണമാകുന്നു. അതില്‍ പ്രധാനമാണ് വയറിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍. അങ്ങനെ ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് അള്‍സർ. ഏതൊരു രോഗത്തെ പോലെയും തക്ക സമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീർണതകള്‍ സൃഷ്ടിക്കുന്നു. ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണം.

എന്താണ് അള്‍സർ

അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു നേരിയ ഒരു ആവരണമുണ്ട്. ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു. പ്രധാനമായും അള്‍സര്‍ ഉണ്ടാക്കുന്നത് ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ്. തുടര്‍ച്ചയായ വേദന സംഹാരിയുടെ ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, കൂടുതല്‍ എരിവുള്ള ഭക്ഷണങ്ങള്‍, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് പൊതുവെ അള്‍സറിന് കാരണമായി കണ്ടു വരാറുള്ളത്.

ലക്ഷണങ്ങള്‍

വയറിലെ അള്‍സറിന് നിരവധി ലക്ഷണങ്ങള്‍ കാണാറുണ്ട്. വയർ എരിച്ചില്‍, ഛർദ്ദി, വയർ വീർക്കല്‍, ദഹനക്കുറവ്, അപൂർവമായി രക്തം ഛർദ്ദിക്കല്‍, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാനുള്ള ലക്ഷണങ്ങള്‍. ഇതില്‍ ബ്ലീഡിങ്, രക്തക്കുറവ്, തൂക്കം കുറയല്‍, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി എന്നിവ അപകടകരമായ ലക്ഷണങ്ങളാണ്. കൃത്യസമയത്ത് അള്‍സർ കണ്ടുപിടിച്ച്‌ ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാൻ സാധിക്കും.

വയറ്റിലെ അള്‍സർ
എങ്ങനെ കണ്ടെത്താം

അള്‍സറിനെ എൻഡോസ്കോപ്പി പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. എവിടെയാണ് വ്രണമെന്ന് കൃത്യമായി മനസിലാക്കാനും വ്രണത്തിന്റെ വലിപ്പവും ആഴവും അറിഞ്ഞ് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. ക്യാന്‍സര്‍ മൂലവും അള്‍സര്‍ ഉണ്ടാകാം. ഗുരുതരമായ പ്രശ്‌നങ്ങളാണോയെന്ന് സംശയം തോന്നിയാല്‍ ബയോപ്‌സി എടുത്ത് പരിശോധിക്കാനും എന്‍ഡോസ്‌കോപ്പി സഹായകരമാണ്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റി നിര്‍ത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പരിപൂര്‍ണമായും ഒഴിവാക്കുകയും വേദനസംഹാരികള്‍ കഴിയുന്നതും വര്‍ജിക്കുകയും ചെയ്യേണ്ടതാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.