നിയന്ത്രണമില്ലാതെ വിലക്കയറ്റം

രാജ്യത്തെ സാധാരണക്കാരുടെ നിത്യജീവിതം ദുരിതപൂർണമാക്കി വിലക്കയറ്റം കുതിക്കുകയാണ്. ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ പ്രകാരം ഭക്ഷ്യപദാർത്ഥങ്ങളുടെ വിലയില്‍ 10.9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറി വിലയില്‍ മാത്രം 42 ശതമാനം വർദ്ധന വന്നുകഴിഞ്ഞു. കഴിഞ്ഞ 57 മാസത്തിനിടെ ഇത്രയും വലിയ തോതില്‍ വില ഉയരുന്നത് ഇതാദ്യമാണ്. പണപ്പെരുപ്പമാകട്ടെ 6.2 ശതമാനമായി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തില്‍ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണ്. ശതമാനക്കണക്കുകള്‍ യഥാർത്ഥ വിലയെ പ്രതിഫലിപ്പിക്കാറില്ലെന്നത് യാഥാർത്ഥ്യമാണ്. ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്ന് പറയുന്നതുപോലെ, യഥാർത്ഥ വിലയും സർക്കാർ സൂചിക പ്രകാരമുള്ള വിലയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിലക്കയറ്റം ഒരുപോലെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അനുഭവം. ഭക്ഷ്യധാന്യോല്പാദനം ഉള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും കുറവോ തളർച്ചയോ പ്രകടമല്ലെങ്കിലും വിലനിലവാരം ഉയരുന്നതിലാണ് പരക്കെ ഉൽകണ്ഠ. ഉത്സവനാളുകള്‍ക്ക് മുൻപ് പൊതുവേ വില ഉയരുന്ന പ്രതിഭാസം മുൻകാലങ്ങളിലും പതിവാണ്. ഇപ്പോഴും അതു ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയ്ക്കൊക്കെ ദിവസംപ്രതിയാണ് വില കൂടുന്നത്. സവാളയ്ക്കും ഉള്ളിക്കും മറ്റും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് വില ഉയർന്നുകഴിഞ്ഞു. സെപ്തംബറില്‍ പച്ചക്കറി വിലയില്‍ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയതെങ്കില്‍ ഒക്ടോബറില്‍ 42 ശതമാനമായി ഉയർന്നു. ഭക്ഷ്യഎണ്ണ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ സർക്കാർ ഇടപെടലുകള്‍ അനിവാര്യമാണ്. വിപണി ഇടപെടലുകളിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഭക്ഷ്യധാന ഉല്പാദനത്തില്‍ രാജ്യം റെക്കാഡ് നേടിയിട്ടുണ്ടെങ്കിലും ദാരിദ്ര്യ‌വും വിശപ്പും ഇന്നും സങ്കടകരമായ യാഥാർത്ഥ്യമാണ്. ഭക്ഷണം അവകാശമായി പ്രഖ്യാപിക്കപ്പെട്ട ശേഷവും റേഷൻ സംവിധാനത്തില്‍പ്പെടാതെ വളരെയധികം പേർ ഇപ്പോഴും രാജ്യത്തുണ്ട്. ഭക്ഷ്യ ഉല്പാദന രംഗത്ത് വൻകിടക്കാരുടെ സാന്നിദ്ധ്യവും കുത്തകയും വർദ്ധിച്ചുവരുന്നത് പ്രത്യക്ഷത്തില്‍ ദോഷകരമായി ഭവിക്കുന്നത് അർദ്ധ പട്ടിണിക്കാരെയാണ്. കർഷകർ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ കഴിയുന്നില്ല. നല്ല ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമങ്ങള്‍ സംഘടിത ലോബികള്‍ ആസൂത്രിതമായി അട്ടിമറിച്ചത് കണ്ടതാണ്. കൃഷിമേഖലയില്‍ ഇപ്പോഴും ഇടനിലക്കാർക്കും കരാറുകാർക്കുമാണ് ആധിപത്യം. എത്ര സമൃദ്ധമായ വിളവെടുപ്പാണെങ്കിലും വിപണിയില്‍ വില നിശ്ചയിക്കുന്നത് ഇത്തരക്കാരായിരിക്കും. ഇത്തരം പ്രതികൂല ഘടകങ്ങള്‍ക്ക് പുറമെയാണ് കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാർഷികത്തകർച്ച. ഇത്തരം സാഹചര്യങ്ങള്‍ ഇവിടെ മാത്രമല്ല. കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ പല രാജ്യങ്ങളും നേരിടുന്നുണ്ട്. കേരളത്തില്‍ തീർത്ഥാടനകാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നത് പതിവാണ്. സപ്ലൈകോ പോലുള്ള സർക്കാർ സംവിധാനങ്ങളാണ് ഇത്തരം അവസരങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി സപ്ലൈകോയുടെ പ്രവർത്തനം ദുർബലമാവുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് വളരെയധികം ശ്രമപ്പെട്ടാണ് അവ നടത്തിക്കൊണ്ടുപോയത്. ഓണം കഴിഞ്ഞതോടെ വീണ്ടും ദുർബലമായി. വിപണിയില്‍ നിലവില്‍ അരിക്കു മാത്രമാണ് വില കൂടാത്തത്. പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വിലയായതോടെ പലതും ഉപേക്ഷിക്കേണ്ടിവരികയാണ്. തൊഴിലില്ലായ്മ പെരുകുന്നതിനൊപ്പം വിലക്കയറ്റം കൂടിയാകുമ്പോള്‍ സാധാരണക്കാർ വൻ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാന സർക്കാർ ഇതിലുമൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ വിലക്കയറ്റ നിയന്ത്രണ നടപടികള്‍ ഊർജ്ജിതമായി ഏറ്റെടുക്കാനുമാകുന്നില്ല.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ

ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി.

തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍ വീട്ടില്‍ ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23,

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും

സൗജന്യ ശസ്ത്രക്രിയ ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം

മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തി കമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ രോഗികൾക്കുമായി 2025 ഡിസംബർ 8

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.